കരയാൻ മാത്രം വിധിക്കപെട്ടവൾ 11

Views : 2960

കുഞ്ഞിനെ ഒക്കത്തൊതുക്കി യി രുത്തി; അവൻ എപ്പോഴേ ഉറങ്ങി. നിലത്തു നോക്കി അവൾ നടന്നു.

അമ്മേ! സോറി, അങ്ങനെ വിളിച്ചൂടാ, അവൾ മനസ്സിൽ മന്ത്രിച്ചു.

ഞാൻ പോണു.

മുറ്റത്തുകൂടി തുറന്നുകിടക്കുന്ന ഗേറ്റിനടുത്തേക്കു നടന്നു.

തിരിഞ്ഞു നോക്കി, അവൾ.

അമ്മ അവളെത്തന്നെ നോക്കി നിൽക്കുന്നു. കണ്ണീരിൽ കുതിർന്ന മുഖം വിറക്കുന്നുണ്ട്. അവർ മുഖം തിരിച്ചു.

അവളുടെ ജീവിതം സുരക്ഷിതമായിരിക്കണമെന്നവർ ഇപ്പോഴും ആഗ്രഹിക്കുന്നു. അവളുടെ രണ്ടാം ഭർത്താവ്, നിഷാന്ത്, അവളോട് കലഹിക്കരുതെന്നവർ ആഗ്രഹിക്കുന്നു. വാത്സല്യത്തിൽ നാരുമെനഞ്ഞ ഭാഗം… സ്നേഹത്തിന്റെ സരളത അനുഭവിക്കരുതെന്നു വാശിപിടിക്കുന്ന നാരിഴകൾ. സ്നേഹത്തെ വെറുപ്പുനടിച്ച്അകറ്റി നിർത്തേണ്ട അവസ്ഥ…

റോഡ് മുറിച്ചവൾ നടന്നു. ചങ്കിലെ വേദന അടക്കാൻ വിധിക്കപ്പെട്ടവൾ. മറ്റൊരാൾ കാണിക്കുന്ന വഴിയേ നടക്കേണ്ടുന്നവൾ. അവളാണ് സ്ത്രീ. ആ കൊച്ചു ജന്മത്തിൽ അവൾ ഒരു ചിത്രശലഭത്തെപോലെ ദിവസങ്ങൾ പറക്കും. ആരേലും ഒരു ചിറക് അടിച്ചുവീഴ്ത്തും. ഒറ്റ ചിറകിൽ കൂപ്പുകുത്തും. മുഖം മണ്ണിൽ താഴ്ത്തി ജീവിതം കരഞ്ഞു തീർക്കും. ഒരു കൊച്ചു ജന്മം. അവൾക്കേൽപ്പിക്കുന്ന വേദനയുടെ തീവ്രത അവൾ മാത്രം അറിയുന്നു. അതേതു ദിക്കിൽ നിന്ന് വേണേലും വരാം.

നിഷാന്ത് അവളെ കാത്തു നിൽപ്പുണ്ട്. അവൻ കുഞ്ഞിനെ വാങ്ങി തെരുതെരെ ചുംബിച്ചു.

എങ്ങനെയുണ്ട്മഹീന്ദ്രനിപ്പോൾ?

ആ കിടപ്പു തന്നെ ചേട്ടാ… ഒരു മാറ്റവും ഇല്ല.

നിഷാന്ത്, ജീവിതത്തെ അറിയുന്നവനാണ്. എല്ലാം അറിഞ്ഞുംകൊണ്ടാണ് അവളെ വിവാഹം കഴിച്ചത്. കൈപ്പത്തിയിലെ തുറന്ന രേഖകൾ പോലെ എല്ലാം അവനെ കൊണ്ട് ഭംഗിയായി വായിപ്പിച്ചിരുന്നു. അവന്റെ കനിവിലാണവളിപ്പോൾ ജീവിക്കുന്നത് തന്നെ.

മഹിയെ വിട്ടൊരു ജീവിതം അവൾക്കു ചിന്തിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അവളുടെ മാനസികാവസ്ഥയെ മാനിക്കാതെ ഇരുകൂട്ടരും ചേർന്നു ചെയ്തുവച്ച ഒരു വിവാഹ ബന്ധം. അവൾക്ക് മഹി യുടെ കുഞ്ഞിനെ ഉദരത്തിൽ പേറാൻ ഭാഗ്യമുണ്ടായില്ല. ഒരു കുഞ്ഞു

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com