കരയാൻ മാത്രം വിധിക്കപെട്ടവൾ 11

Views : 2960

Karayan Mathram Vidhikkapettaval by R Muraleedharan Pillai

നീ, ഇനിയിവിടെ വരുന്നത് ശരിയാണോ ശിവാനി? വേറൊരു ഭർത്താവും കുഞ്ഞുമൊക്കെ ആയില്ലേ നിനക്ക്?

അല്ലമ്മേ, ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ എനിക്കിപ്പോഴും ഉള്ളിൽ തീയാണ്.

ഇനി അവനെ നീ ചേട്ടാന്നും, എന്നെ അമ്മേ ന്നും വിളിക്കണ്ട. കടന്നുപോയ കാലത്തെ ഒരു വെറും സ്വപ്നമായി കരുതിയാൽ മതി അതെല്ലാം. നിന്റെ നല്ലതിനുവേണ്ടി പറയുവാ ഞാൻ ഇതെല്ലം.

അവൾ കണ്ണീരൊഴുക്കി. ഒക്കത്തു ചേർന്നിരിക്കുന്ന കുഞ്ഞ് അവളുടെ മുഖത്തെ കണ്ണീരിൽ വിരലുകൾ ചലിപ്പിച്ചു കളിക്കുന്നു.

നീ ചെല്ല്, ഇവിടെ നിൽക്കണ്ട. അയൽക്കാർ കാണുന്നുണ്ട്. ഹാ, കണ്ടാലും ഒന്നുമില്ല. തളർന്നു കിടക്കുന്ന എന്റെ മോനെയും നിന്നെയും കൂട്ടിച്ചേർത്ത് എന്തേലും പറഞ്ഞുണ്ടാക്കിയാൽ ആര് അത് വിശ്വസിക്കാൻ? തളർന്നുകിടക്കുന്ന അവൻ നിന്നോട് എന്ത് തെറ്റ് ചെയ്യാൻ?

ശിവാനി നിർജീവം കേട്ട് നിന്നു. അവളുടെ മനസ്സ് വീടിന്റെ പടിഞ്ഞാറു തെക്കു വശത്തെ മുറിയിൽ കട്ടിലിൽ മലർന്നുകിടക്കുന്ന ആ ജീവച്ഛവത്തെ കാണാൻ വെമ്പുന്നു. കുറെ കാലം കാമുകനായി. പിന്നെ നായകനായി വേഷമിടീച്ചു അവനെ. മൂന്നു വർഷം കാമുകൻ. രണ്ടു വർഷം ഭർത്താവ്.
ഒരുകാലത്ത് അവളുടെ പ്രിയപ്പെട്ടവനായിരുന്ന മഹേന്ദ്രൻ. അല്ലെങ്കിൽ മാഹി എന്നവൾ വിളിച്ചിരുന്ന മഹേന്ദ്രൻ. അവളുടെ ആദ്യ രാത്രി ആ മുറിയിൽ ആയിരുന്നു. അതിനു പുതുമ മങ്ങിയിരുന്നില്ല. ഉത്തരവാദിത്വബോധത്തോടെ യായിരുന്നു അതുവരെയും ഉള്ള അവന്റെ ഇടപെടൽ. ക്യാമ്പസ് ജീവിതവും, ബുള്ളറ്റിൽ റോഡ് കാണാതെ പറന്ന ദിവസങ്ങളും, വിവാഹം കഴിഞ്ഞുള്ള നാളുകളും എല്ലാം ഒരു മിന്നൽ പിണറിന്റെ ആയുസ്സോടെ മാഞ്ഞുകഴിഞ്ഞിരിക്കുന്നു.

അമ്മെ! സോറി, ഞാൻ ഇനി അങ്ങനെ വിളിക്കുന്നില്ല. ഒരു പെൺകുട്ടിയുടെ സ്വകാര്യ ദുഖങ്ങളിൽ ഒന്നായി അതും നിലകൊള്ളട്ടെ, അവൾ മനസ്സിൽ മന്ത്രിച്ചു.

ഞാനൊന്നു കണ്ടോട്ടെ?

നീ കണ്ടിട്ട് പൊയ്ക്കോ. ഇന്നു മാത്രം. ഒരിക്കലും പിന്നിവിടെ വരരുത്.

ഞാൻ ഇനി വരില്ല. പക്ഷെ നിങ്ങൾ എല്ലാരും കൂടിയാ എന്നെ ഈ ധർമ്മസങ്കടത്തിലേക്കു വലിച്ചെറിഞ്ഞത്. ഞാൻ ഒരിക്കലും മഹിയെ വിട്ടുപോകാൻ ചിന്തിച്ചിട്ടേ ഇല്ല. അവനില്ലാതെ എനിക്കൊരു ജീവിതം വേണ്ടായിരുന്നു. നിങ്ങൾ എല്ലാരും കൂടി… അവൾ സാരിത്തുമ്പു കൊണ്ട് കണ്ണ് തുടച്ചു. ചുടു കണ്ണീർ വാർന്നൊഴുകി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com