യക്ഷയാമം (ഹൊറർ) – 5 57

അടുത്തേക്കുചെന്ന ഗൗരി അക്ഷരങ്ങൾ പെറുക്കിയെടുത്തുവായിച്ചു.

‘ബഹ്മപുരം.’

തണുത്ത കാറ്റ് എങ്ങുനിന്നോവന്ന് അവളെ ചുറ്റിപ്പറ്റിനിന്നു.

കൺപീലികൾവരെ ആ ഇളങ്കാറ്റിൽ തുള്ളിക്കളിച്ചു.

തിരുമേനി കാറിലേക്കുകയറിയിട്ടും ഗൗരി എന്തോ ചിന്തിച്ചുകൊണ്ട് പുറത്തുതന്നെനിന്നു.

“നീ വരണില്ല്യേ ?..”

സൈഡ്ഗ്ലാസ് താഴ്ത്തി തിരുമേനി പുറത്തേക്കുതലയിട്ട് ചോദിച്ചു.

“മ് ”
ഒന്നുമൂളികൊണ്ട് ഗൗരി കാറിന്റെ മുന്നിലെഡോർതുറന്ന് അകത്തേക്കുകയറി.

രാമൻ കാർ സ്റ്റാർട്ട്ചെയ്ത് ബ്രഹ്മപുരം എന്നബോർഡിന് ചാരെയുള്ള മൺപാതയിലൂടെ മുന്നോട്ട് ചലിപ്പിച്ചു.

ഗൗരി നിശ്ശബ്ദപാലിച്ച് ഓരോകാഴ്ചയും മനസിൽ ഒപ്പിയെടുക്കുകയായിരുന്നു.

പെട്ടന്ന് വളവുതിരിഞ്ഞ് എതിരെയൊരു ജീപ്പ് പാഞ്ഞുവന്നു. കൂടെ മൂന്നാല് കാറുകളുമുണ്ടായിരുന്നു.

അതിലൊരുകാർ അവരുടെ സൈഡിൽ നിർത്തിപറഞ്ഞു.

“കാട്ടാന ഇറിങ്ങിയിട്ടുണ്ട്, അങ്ങോട്ട് പോകേണ്ട”

ഭയന്നുവിറച്ച രാമൻ കാർ ഒതുക്കിനിറുത്തി.

“തിരുമേനി, എന്താ ചെയ്യാ ?..”
പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് അയാൾ ചോദിച്ചു.

“മുന്നോട്ട് എടുത്തോളൂ അവയൊന്നും ചെയ്യില്ല്യാ.”

കനത്തസ്വരത്തിൽ തിരുമേനി പറഞ്ഞു.
രാമൻ ഗിയർമാറ്റി കാർ മുന്നോട്ടെടുത്തു.

വൈകാതെ ദൂരെനിന്നുതന്നെ ആനയുടെ ചന്നംവിളി കേൾക്കുന്നുണ്ടായിരുന്നു.