യക്ഷയാമം (ഹൊറർ) – 5 57

“മുത്തശ്ശാ, നിക്ക് പേട്യാവ്ണ്.”
ഗൗരി തിരിഞ്ഞിരുന്ന് തിരുമേനിയോട് പറഞ്ഞു.

“ഏയ്‌, ന്തിനാ പിടിക്കണേ, നമ്മളെപ്പോലെയാണ് അവരും.”
പുഞ്ചിരിതൂവികൊണ്ട് തിരുമേനി അശ്വാസിപിച്ചപ്പോൾ അല്പം ധൈര്യംവന്നപോലെ ഗൗരി മുൻപിലേക്ക് നോക്കിയിരുന്നു.

രണ്ടാമത്തെ വളവുതിരിഞ്ഞതും മൺപാതക്ക് കുറുകെ അഞ്ച് ആനകൾ മണ്ണിൽകുളിച്ചു നിൽക്കുന്നു.

തിരുമേനിയുടെ കാർ കണ്ടതും രണ്ടാനകൾ കാറിനുനേരെ ചിന്നം വിളിച്ചുകൊണ്ട് പാഞ്ഞുവന്നു.

രാമൻ ഭയംകൊണ്ട് ഡോർ തുറന്നയുടെനെ തിരുമേനി തടഞ്ഞു.

“രാമാ അബദ്ധം കാണിക്കരുത്.”

ശേഷം തിരുമേനി പുറത്തേക്കിറങ്ങി കാറിന്റെ മുൻപിലേക്കുനിന്നു.

ആക്രമിക്കാൻ വന്ന ആനകൾ തുമ്പികൈ ഉയർത്തി വലിയശബ്ദമുണ്ടാക്കി.

കാറിലിരുന്നുകൊണ്ട് ഒരു കാഴ്ചക്കാരിയെപ്പോലെ ഗൗരി നോക്കിയിരുന്നു.

ആന തന്റെ അടുത്തേക്ക് പാഞ്ഞുവന്നതുകണ്ട തിരുമേനി വലതുകൈ ഉയർത്തി അവിടെ നിൽക്കുവാൻ ആവശ്യപ്പെട്ടു.

“ഇന്നോളമത്രെയും നിന്റെവഴിയിൽ ഞാൻ തടസംനിന്നിട്ടില്ല്യാ. മ്, മറിനിൽക്കാ.”

തിരുമേനിയുടെ വാക്കുകളെ ഗൗനിക്കാതെ അതിലൊരുഗജം അക്രമിക്കാണെന്ന രീതിയിൽ മുന്നോട്ടുവന്നു.

അദ്ദേഹം മിഴികളടച്ച് വിഘ്‌നേശ്വരനെ മനസിൽ ധ്യാനിച്ചു.

” ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ”

‘ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാംതയേ “