പകർന്നാട്ടം – 10 35

Views : 7968

ഒരു ദിവസം മാർക്കറ്റിൽ പോയ അശ്വനി പിന്നെ തിരിച്ചു വന്നില്ല.

പോലീസ് മുംബൈയുടെ മുക്കും മൂലയും അരിച്ചു പെറുക്കി.ഒരു സൂചനയുമില്ല.

ഒടുവിൽ മൂന്നാംപക്കം അന്ധേരിയിലെ ചേരിയോട് ചേർന്നുള്ള ഓടയിൽ നിന്നും എനിക്കവളെ കിട്ടി.

കൊന്നവനും കൊല്ലിച്ചവനും പിന്നെയും സ്വര്യവിഹാരം നടത്തി. ഓർഡർ ഇട്ട കളക്ടറെ സ്ഥലം മാറ്റിയ രാഷ്ട്രീയ കോമരങ്ങൾ അവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു.

ആരൊക്കെയോ ചേർന്ന് പിച്ചിച്ചീന്തിയ അവളുടെ മുഖം അതിപ്പോഴും ന്നെ കൊത്തി വലിക്കുവാ.

ജീവന്റെ കണ്ണിൽ നിന്നും അഗ്നി തെറിക്കുന്നത് പോലെ തോന്നി ജോൺ വർഗ്ഗീസിന്.

കുടുംബത്തേക്കാൾ പ്രാധാന്യം ജോലിക്ക് നൽകിയ എനിക്ക് കിട്ടിയ സമ്മാനം അവിടം കൊണ്ടും തീർന്നില്ല.

മുംബൈയിൽ നിന്നും കോട്ടയത്തേക്ക് സ്ഥലം മാറ്റം വാങ്ങി വന്ന എനിക്ക് മുൻപിൽ ആദ്യമെത്തിയത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ കേസ് ആയിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി.

ഒരാഴ്ച്ച കൊണ്ട് പ്രതികളെ പിടിച്ചു.പിന്നെ കോടതി,റിമാന്റ് അങ്ങനെ.

പക്ഷേ നാട്ടിലെ പ്രബല രാഷ്ട്രീയ നേതാവിന്റെ മകൻ കൂടി ഉൾപ്പെട്ട കേസിലെ മുഖ്യപ്രതി ലോക്കപ്പിൽ വച്ച് മരിച്ചു.

ലോക്കപ്പ് മർദ്ദനത്തിന്റെ സകല ഉത്തരവാദിത്വവും എന്റെ തലയിൽ കെട്ടിവച്ച ഗവണ്മെന്റ് SP സ്ഥാനത്ത് നിന്നും എന്നെ തരം താഴ്ത്തി.

ജോൺ വർഗ്ഗീസിന്റെ തല താഴ്ന്നു. ജീവന് മുൻപിൽ താൻ വളരെ ചെറുതാണെന്ന് അയാൾക്ക് വ്യക്തമായി.

ഹാ,അത് പോട്ടെ കഴിഞ്ഞത് ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല.ആ ചെക്കന് ഇപ്പോൾ എങ്ങനെയുണ്ട്.

കുഴപ്പമില്ല സർ,വെള്ളം കൊടുത്തു. പക്ഷേ ഇനിയും ഇങ്ങനെ വച്ചോണ്ടിരിക്കാൻ പറ്റോ?നിയമം അനുസരിച്ചു കോടതിയിൽ ഹാജരാക്കണ്ടേ.

മ്മ്,വരട്ടെ.സൂരജ് കൃഷ്ണൻ എന്നൊരാൾ ഇത് വരെയും നമ്മുടെ കസ്റ്റഡിയിൽ ഇല്ല.ആര് ചോദിച്ചാലും അങ്ങനെ പറഞ്ഞാൽ മതി.ok.

Ok,സർ.ജീവന്റെയുള്ളിൽ പുതിയ എന്തോ പദ്ധതി രൂപം കൊള്ളുന്നുണ്ടെന്ന് ജോൺ വർഗ്ഗീസിന് ഉറപ്പായി.

നരിമറ്റം ആൽബി.ഇനി അവനാണ് നമ്മുടെ ലക്ഷ്യം.നിലവിലെ അവസ്ഥയിൽ സൂരജിൽ നിന്നും കൂടുതൽ അറിയാൻ ശ്രമിക്കുന്നതിൽ കാര്യമില്ല.

താനൊരു കാര്യം ചെയ്യ്,ഈ ആൽബി എന്ന് പറയുന്നവന്റെ സർവ്വ ബന്ധങ്ങളുടെയും ഡീറ്റയിൽസ് കളക്ട് ചെയ്യ്.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com