തെക്കേ തൊടിയിലെ പാലമര കൊമ്പിൽ ഒരു മുഴം കയറിൽ.
മല്ലിയുടെ ശരീരം പ്രാണൻ വെടിഞ്ഞ് തൂങ്ങിയാടുമ്പോൾ.!
അണയാൻ വെമ്പുന്ന കരിന്തിരി കത്തുന്ന ദീപശിഖയുടെ അരണ്ട വെളിച്ചത്തിൽ.
മനയുടെ അകത്തളത്തിലെ അന്തപ്പുരത്തിൽ.
മരണ വെപ്രാളത്തിൽ ഒരുത്തുള്ളി ദാഹജലത്തിനു വേണ്ടി വേഴാമ്പലിനെ പോലെ.
മേൽപ്പോട്ട് നോക്കി വായ് തുറക്കുകയായിരുന്നു മല്ലിയുടെ വൃദ്ധരായ മാതാപിതാക്കൾ..!!
” എല്ലാം മൊടുക്കം വന്നൈക്യ-
മടയും ശാന്തി ധാമമായ്.
ദൈവമേ നിന്റെ സായൂജ്യം.
പരേതാത്മാക്കൾക്കേകണേ..!!!
തുടരും
Recent Comments