മല്ലിമലർ കാവ് 7 26

Views : 1515

ഇനി മല്ലികയെ പൂർണ നഗ്നയാക്കണം അതിനുശേഷം തനിയേ അവളേ ചുമന്ന് നാരായണൻ തമ്പിയുടെ അരുകിലെത്തികണം.
എന്നാലേ താൻ തോൽക്കാതിരിക്കു.
അതിനുശേഷം നാരായണൻ തമ്പി എന്ത് വേണമെങ്കിലും ആയിക്കോട്ടെ അത് തനിക്കറിയേണ്ട കാര്യമില്ലല്ലോ..!!

പിന്നെ അവിടെ അരങ്ങേറിയത് മല്ലികയും മാധവൻ തമ്പിയും തമ്മിൽ. മാനത്തിന് വേണ്ടിയുള്ള വാശിയേറിയ മത്സരം തന്നെയായിരുന്നു.
ആർത്തിയോടെ മാധവൻ മല്ലിയെ തന്നോട് ചേർക്കാനുള്ള ശ്രമം തുടരുമ്പോൾ.
അതിലും ക്രൗര്യത്തോടെ അയ്യാളോടവൾ പൊരുതി നിന്നു.
മല്ലിയുടെ വീര്യം അല്പാല്പമായി കുറയാൻ തുടങ്ങി.!!

അവളുടെ ഉടയാടകൾ ഓരോന്നോരോന്നായി മാധവൻ തമ്പി കീറി പൊളിച്ച് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.
മല്ലി തളർന്നു തന്റെ മാനം നഷ്ടപ്പെടുമെന്നവൾ ഭയന്നു.
ആ അവസ്ഥയിലും മാധവൻ തമ്പിയോട് മാനത്തിനു വേണ്ടി കേഴാനോ കെഞ്ചാനോ നിൽക്കാതെ പെൺ പുലിയേ പോലെ പൊരുതി നിന്നു..!!

പെട്ടന്ന് ജ്വലിക്കുന്ന പന്തങ്ങളുമായി ഒരു കൂട്ടം ജനങ്ങൾ അവരുടെ അരുകിലേക്ക് ഓടിയടുത്തു.
അപകടം മണത്ത മാധവൻ തമ്പി ഇരയേ വിട്ട് ഇരുളിൽ വലിഞ്ഞു.
അർദ്ധ നഗ്നയാക്കപ്പെട്ട അവളുടെ ശരീരത്തിൽ പതിഞ്ഞ.
തമ്പിയുടെ നഖ പാടുകളിൽ നിന്നും അപ്പോഴും അവളുടെ ശരീരത്തിലൂടെ ചുടു രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.!!!

ആരോ ഒരു നേരിയത് അവളുടെ ശരീരത്തിൽപുതപ്പിച്ചു.
അവരുടെ തന്നെ സംരക്ഷണ വലയത്തിൽ മല്ലി കാളിയാർ മനയിൽ എത്തിപ്പെടുകയും ചെയ്തു.
മനയിലെ അകതളങ്ങളില്ലെല്ലാം തന്നെ ഭീകരമായൊരുമൂകത തളംകെട്ടി നിന്നു.
മനയിൽ തിരിച്ചെത്തിയ മല്ലിയുടെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു.
സ്വസ്ഥതയില്ലാത്ത മനുസ്സുമായി അവൾ അകത്തളങ്ങളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്നു..!

കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മകൾക്കായി കാവലിരുന്ന ആ പാവം വൃദ്ധദമ്പതികളെ.
രാത്രിയുടെ ഏതോയാമകളിൽ നിദ്രാദേവി തഴുകി ദേവിയുടെ തലോടലവർ മയങ്ങി പോയി.
ആ ഒരു നിമിഷത്തിനായ് കാത്തിരുന്നവളെ പോലെ അവൾ അവരെ താണ്ടി പുറത്തേക്ക് പാഞ്ഞു..!!

എപ്പോഴോ ഞെട്ടിയുണർന്ന് അവളെ തേടിയ മാതാ പിതാക്കളുടെ മുമ്പിലായി. അവളെഴുതിയതെന്ന് കരുതുന്നൊരു താളിയോല തെളിഞ്ഞു വന്നു.
അതിൽ അവൾ ഇങ്ങിനെ എഴുതി.
തന്റെ അനുമതിയില്ലാതൊരു മനുഷ്യമൃഗം എന്റെ ശരീരത്തിൽ ഇഴഞ്ഞു കേറാൻ ശ്രമിച്ചു.
നിർബന്ധ പൂർവ്വമുള്ള ആ ജന്തുവിന്റെ സ്പർശനത്തിൽ എന്റെ ഉടലും മനസ്സും ഉലഞ്ഞു പോയി…!

സ്പർശന സുഖം എനിക്കിന്ന് വെറും വേദനയാണ്.
വൃത്തിയില്ലാത്തവർ വൃത്തികേടാക്കാൻ ശ്രമിച്ച എന്റെ ദേഹത്തെ ഞാൻ വെറുക്കുന്നു ഈ ദേഹത്ത് നിന്നും എന്റെ പ്രാണനെ ഞാൻ വേർപ്പെടുത്തി മോഷം നേടട്ടെ.
സ്വർഗ്ഗലോകം എനിക്ക് അന്യമാണെന്നറിയാം.
എന്നാലും നരാധമന്മാരായ ചണ്ടാളന്മാരെ ഈ ഭൂമിയിൽ ഞാൻ വാഴിക്കില്ല.
മാതാപിതാക്കളേ..!
എന്റെ ഹൃദയമേ..!!
എന്നോടൊപ്പം നിങ്ങളും ഈ മണ്ണിലലിയുക.
താളിയോലകളിൽ അവരുടെ മകൾ അവർക്കായ് അവളുടെ മനസ്സു തകർന്നെഴുതിയ അക്ഷരങ്ങൾ അഗ്നിനാമ്പുകൾ ഹൃദയത്തിൽ പടരുന്ന പോലെ.
ആ വൃദ്ധ ഹൃദയങ്ങളുടെ മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു..!

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com