Lucifer : The Fallen Angel [ 12 ] 127

  • Previous Part:
  • Lucifer : The Fallen Angel [ 11 ]

    രാത്രി പാതിയോടടുത്തിരുന്നു കട്ടിലിൽ കണ്ണ് തുറന്നു ഉറക്കം വരാതെ കിടന്നിരുന്ന ആദത്തിന്റെ ഫോണിലേക്കു ഒരു കോൾ വന്നു.

    ജോണിന്റേ കോൾ ആയിരുന്നു അത്.

    “ഹലോ ആദം…

    ഞങ്ങൾ അവൻ താമസിക്കുന്ന വീട് കണ്ടെത്തി…

    പറഞ്ഞതുപോലെ നാളെ നേരം വെളുക്കുമ്പോൾ മുതൽ നിനക്ക് ഒരു കാവലിന്റെയും ആവശ്യമുണ്ടാവില്ല…”

    ജോൺ ആദത്തിനോട് പറഞ്ഞു.

    “ജോൺ നീ അവനെ കൊല്ലാൻ പോവുകയാണോ…”

    കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ട് ആദം ചോദിച്ചു.

    “അതെ…

    കണക്ക് തീർക്കണ്ടേ ആദം. എനിക്ക് നഷ്ടമായത് ഇതുകൊണ്ട് നികത്താൻ പറ്റില്ല പക്ഷെ എന്റെ ആശ്വാസത്തിനു. അവനെ എനിക്ക് തീർത്തെ പറ്റു…”

    കോൾ കട്ടായി ആദത്തിന് മനസ്സിൽ എന്തോ പോലെ തോന്നി. അയ്യാൾ തിരിഞ്ഞപ്പോൾ താൻ പറയുന്നതെല്ലാം കേട്ട് നിൽക്കുന്ന നന്ദിനിയെയാണ് കണ്ടത്.

    “നിങ്ങൾ ഇത്രയും ചെയ്തത് പോരെ വീണ്ടും ഒരോ പ്രശ്നങ്ങൾ ഉണ്ടാക്കുവാണോ…”

    നന്ദിനി കലിതുള്ളിക്കൊണ്ട് ചോദിച്ചു.

    “നന്ദു ഞാൻ…”

    “നിർത്ത്…

    ദയവു ചെയ്തു ഇനിയും ഓരോന്ന് ചെയ്തു എന്നെയും മോളെയും കൊലയ്ക്ക് കൊടുക്കല്ല്…”

    അവൾ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.

    ആദത്തിന് എന്ത് പറയണം എന്നറിയില്ലായിരുന്നു. അയ്യാളുടെ കണ്ണുകൾ നിറഞ്ഞു പക്ഷെ നന്ദിനി അത് അറിഞ്ഞുകൊണ്ട് തന്നെ അവൾ കണ്ടില്ലെന്ന് നടിച്ചു.

    ***

    നഥി എന്തൊക്കെയോ ശബ്ദം കേട്ട് കണ്ണുകൾ തുറന്നു തിരക്കുള്ള ഒരു റോഡ് സൈഡിൽ ആയിരുന്നു അവൾ.

    “വാ മോളെ…”

    അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ആരോ മുന്നിലേക്ക്‌ നടന്നു. എന്താണ് സംഭവിക്കുന്നതെന്നു അവൾക്ക് മനസ്സിലായില്ല.

    അവൾ ചുറ്റിനും നോക്കി പല കെട്ടിടങ്ങളിലും ജാപ്പനീസ് ഭാഷയിൽ ബോർഡ്‌ വച്ചിട്ടുണ്ടായിരുന്നു.

    കുറച്ചു ദൂരം നടന്നപ്പോൾ ആണ് തന്നെ കൂട്ടിക്കൊണ്ട് മുന്നിലേക്ക്‌ പോകുന്ന സ്ത്രീ ഹയോമി ആണെന്ന് അവൾക്കു മനസ്സിലായത്. അപ്പോൾ തന്നെ അവൾക്ക് വല്ലാത്ത സന്തോഷം അനുഭവപ്പെട്ടു.

    അവൾ അവരുടെ ഒപ്പം കറങ്ങി നടന്നു അവൾക്ക് അവർ കഴിക്കാൻ ഒരുപാട് ഭക്ഷണങ്ങൾ വാങ്ങി നൽകി. അതെല്ലാം അവൾ അവരോടൊപ്പം ആസ്വദിച്ചു കഴിച്ചു.

    അതിനു ശേഷം അവർ പാർക്കുകളിലൂടെയും ഗാർഡാനുകളിലൂടെയും കറങ്ങി നടന്നു. ഹയാമിയോടൊപ്പമുള്ള ഓരോ നിമിഷവും അവൾ ആസ്വദിച്ചു. നഥിയെ കൊഞ്ചിച്ചും കളിപ്പിച്ചും ഹയാമിയും സന്തോഷിച്ചു.

    അൽപ്പനേരം കൂടി കഴിഞ്ഞപ്പോൾ ഹായമിയുടെ രൂപം മെല്ലെ മെല്ലെ അവളുടെ കണ്ണുകളിൽ നിന്നു മാഞ്ഞു തുടങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞു അതിൽ നിന്നു ഒരു തുള്ളി അവളുടെ കവിളിലൂടി ഒഴുകിയിറങ്ങി.

    അവളുടെ കവിളുകളിൽ നിന്ന് ആരോ ആ കണ്ണുനീർത്തുള്ളിയെ തുടച്ചു നീക്കുന്നതായി അനുഭവപ്പെട്ടു.

    “ലൂസിഫർ…”

    കണ്ണുകൾ തുറന്ന അവൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടുകൊണ്ട് വിളിച്ചു.

    തുറന്ന ജനാലയിലൂടെ ചെറിയ കാറ്റ് മുറിയിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു.

    ലൂസിഫർ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു. അവന്റെ മുഖം അവിടെ പരന്നിരുന്ന പ്രകാശത്തിൽ അവൾ വ്യക്തമായി കണ്ടു അതിൽ എപ്പോളും ഉണ്ടാവാറുള്ള ആ ചിരി ഉണ്ടായിരുന്നു.

    ***

    ന്യൂ യോർക് സിറ്റിയുടെ മേലെ നിലാവ് പരന്നിരുന്നു. ലൂസിയുടെ അപാർട്ട്മെന്റിനു സമീപമായി കുറച്ചധികം വാനുകൾ വന്നു നിന്നു.

    അതിൽ നിന്നു ജോണും കൂട്ടാളികളും ഇറങ്ങി. അവർ ആ ബിൽഡിങ്ങിന്റെ സ്റ്റെപ്പുകൾ കയറി ആറമത്തെ ഫ്ലോറിൽ ഉള്ള ഒരു അപാർട്ട്മെന്റിന്റെ വാതിൽ തള്ളി തുറന്നു ഉള്ളിലേക്ക് കയറി.

    ആകെ കിച്ചണിൽ നിന്നു കേൾക്കുന്ന ഏതോ ഇംഗ്ലീഷ് ഗാനത്തിന്റെ ശബ്ദം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ജോൺ കിച്ചണിലേക്ക് നടന്നു അവിടെ ഒരു സ്ത്രീ എന്തൊക്കെയോ പാചകം ചെയ്യുകയായിരുന്നു.

    ജോൺ അവളുടെ നേരെ തോക്ക് ചൂണ്ടി.

    “ഹേയ് ലേഡി…”

    അവന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് നിന്നു. ശേഷം മെല്ലെ തിരിഞ്ഞു അവനെ നോക്കി അടുത്ത നിമിഷം തന്നെ അവന്റെ തൊട്ടു മുന്നിലേക്ക്‌ ആ രൂപം പാഞ്ഞെത്തി.

    അവളുടെ കൈ ശക്തിയോടെ ജോൺ തോക്ക് പിടിച്ചിരുന്ന കൈകളിലേക്ക് പതിച്ചു.

    അവൻ നോക്കി നിൽക്കെ അവന്റെ കയ്യുടെ ആ ഭാഗം ഒടിഞ്ഞു താഴേക്ക് തൂങ്ങി നിന്നു.

    ക്ഷണനേരം കൊണ്ട് ഇത്രയും സംഭവിച്ചത് കണ്ട വെപ്രാളത്തിൽ ജോൺ അലറനായി വാ തുറന്നതും അവന്റെ കീഴ്ത്താടിയിൽ തന്നെ അടുത്ത ഇടി കൊണ്ട് ആ ഇടിയിൽ താടിയെല്ല് മുതൽ തലയുടെ അസ്ഥി വരെ തകർന്നു തളർന്നു നിലത്തേക്ക് വീണു.

    ഇതെല്ലാം കണ്ടു നിൽക്കുകയായിരുന്നു ജോണിനോടൊപ്പം വന്ന കൂട്ടാളികൾ. അവരുടെ നേരെ മെയ്സ് മെല്ലെ മുഖം ഉയർത്തിനോക്കി.

    അവളുടെ മുഖത്ത് പൈശാചികമായ ഒരു ചിരിയുണ്ടായിരുന്നു.

    ചെകുത്താന്റെ സഹോദരിയായ മെയ്‌സിന്റെ ചിരി. അതിനു അകമ്പടിയെന്നോണം ആ ഇംഗ്ലീഷ് ഗാനം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.

    ***

    “ഹയാമി മരിച്ചു…”

    ഉറക്കമുണർന്ന നഥിയെ നോക്കി ലൂസി പറഞ്ഞു.

    “ഹ്മ്മ്‌… ഞാൻ അവിടേക്ക് പോയിരുന്നു…”

    അവൾ ദുഖത്തോടെ മറുപടികൊടുത്തു.

    “ഹ്മ്മ്മ്…”

    അവൻ അടുത്തുണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നുകൊണ്ട് ഒന്ന് മൂളി.

    “ലൂസിയാണോ ബോഡി കൊണ്ടുപോയത്…?”

    അവനെനോക്കിക്കൊണ്ട് അവൾ ചോദിച്ചു.

    “ഹ്മ്മ്‌…”

    അപ്പോളും ഒരു മൂളൽ മാത്രം.

    “എനിക്ക് ഒന്ന് കാണണം…”

    പ്രതീക്ഷയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.

    “ഹ്മ്മ്മ്…

    ഒരു ദിവസം കൊണ്ടുപോയി കാണിക്കാം…

    തൽക്കാലം താൻ ഉറങ്ങിക്കോ…”

    അവളുടെ തലയിൽ ഒന്ന് തലോടിയ ശേഷം അവൻ മെല്ലെ ജനാലയിലൂടെ വെളിയിലേക്ക് ഇറങ്ങി.

    അവളെ ഒന്ന് കൈ വീശിക്കാണിക്കാനും അവൻ മറന്നില്ല.

    അവൻ പോയതും അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. അവൾക്ക് വളരെ സമാധാനം തോന്നി.

    ***

    തിരികെ പോകുന്നതിനു മുൻപായി ലൂസിഫർ ആദത്തിന്റെയും നന്ദിനിയുടെയും മുറിയുടെ സമീപമായി എത്തി അവൻ ഉള്ളിലേക്ക് നോക്കി.

    ടേബിൾ ലാമ്പിന്റെ നേരിയ പ്രകാശം അവിടെ പറന്നിരുന്നു. കട്ടിലിന്റെ രണ്ടു വശങ്ങളിലായി കിടക്കുന്ന നന്ദിനിയും ആദവും.

    ലൂസി ഒരു നിമിഷം അവരെ നോക്കി കണ്ണുകൾ അടച്ചു നെഞ്ചിൽ കൈ വച്ചു ശേഷം അവിടെ നിന്നും തിരികെ തന്റെ അപർട്ട്മെന്റിലേക്ക് പോയി.

    ***

    ലൂസിഫർ അപാർട്മെന്റിലേക്ക് എത്തിയപ്പോൾ മെയ്സ് മൂന്ന് ഡെഡ് ബോഡികൾ എടുത്തുകൊണ്ടു വെളിയിലേക്ക് പോവുകയായിരുന്നു.

    അവൾ അതെല്ലാം തന്നെ ജോണും ബാക്കി ഉള്ളവർ വന്ന വണ്ടിയിലായി കയറ്റി.

    അവിടെ ചിതറികിടന്നിരുന്ന രക്തത്തിന്റെ കറയിലേക്കെല്ലാം തന്നെ ലൂസിഫർ തന്റെ കയ്യിൽ നിന്നു തീ പടർത്തി. ആ കറയെല്ലാം തന്നെ വായുവിൽ കത്തി ഇല്ലാതായേയി.

    അവർ രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല. ഹയോമിയുടെ മരണം ലൂസിഫറിന് നല്ല വിഷമം നൽകിയിട്ടുണ്ടെന്നു മെയ്‌സിന് അറിയാമായിരുന്നു.

    ***

    ന്യൂയോർക് സിറ്റിയിലെ മറ്റൊരു പ്രഭാതം. ആദം രാവിലെ തന്നെ ഓഫീസിലേക്ക് പോകാനായി തയ്യാറായി.

    നഥി എഴുന്നേറ്റ് വരുമ്പോൾ തന്നെ കാണുന്നത് തിരക്കിട്ട് ഇറങ്ങുന്ന ആദത്തിനെയാണ്.

    “പപ്പാ…”

    പടികൾ ഇറങ്ങിക്കൊണ്ട് അവൾ ആദത്തിനെ വിളിച്ചു.

    “ഹാ…

    നഥിക്കുട്ടി…”

    അയ്യാൾ അവൾ അടുത്തെത്തിയതും ചേർത്ത് പിടിച്ചു.

    “…എങ്ങനെയുണ്ട് ഇപ്പൊ എല്ലാം ഒക്കെ ആയോ…”

    ആദം അവളോട്‌ ചോദിച്ചു.

    “ആയി പപ്പാ…”

    അവളും അയ്യാളെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

    “ശെരി മോളെ…

    ഞാനെന്നാൽ ഓഫീസിലോട്ട് ചെല്ലട്ടെ മൂന്ന് നാല് ദിവസമായില്ലേ അങ്ങോട്ട് പോയിട്ട്…”

    “ഒക്കെ പപ്പാ…”

    അവളും അയാളോട് യാത്ര പറഞ്ഞു.

    അപ്പോളേക്കും അങ്ങോട്ടേക്ക് നന്ദിനി കടന്നു വന്നു. ആദം അവളെ ഒന്ന് നോക്കിയെങ്കിലും ഒന്നും തന്നെ പറയാതെ അവിടെ നിന്നു ഇറങ്ങി.

    നഥിക്ക് തന്റെ മാതാപിതാക്കൾ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി പക്ഷെ അവൾ അത് ചോദിക്കാൻ നിന്നില്ല.

    ***

    ന്യൂയോർക്കിലെ ഉൾപ്രദേശത്തായുള്ള ഒരു അണ്ടർഗ്രൗണ്ട് ബിൽഡിങ്ങിൽ വലിയ ഒരു മേശയുടെ ചുറ്റിനുമായി പതിനഞ്ചോളാം ആളുകൾ ഉണ്ടായിരുന്നു. അവരുടെയെല്ലാം നേതാവെന്ന് തോന്നിക്കുന്ന വിധം മേശയുടെ ഒരു അറ്റാത്തായി മറ്റൊരാളും ഉണ്ടായിരുന്നു.

    “ലൂസിഫർ ആരാണെന്നോ എന്താണെന്നോ നമ്മൾക്കാർക്കും തന്നെ അറിയില്ല….

    പക്ഷെ ഇത്രയും നാൾകൊണ്ട് ഈ സംഘടനയിൽ ഉള്ള നിയമം ആണ് അങ്ങനെ ഒരു പേരുള്ള ആളുമായി ഒരു തരത്തിലുമുള്ള ബന്ധം വയ്ക്കാൻ പാടില്ല എന്നുള്ളത്…

    പക്ഷെ ഇപ്പോൾ ആദം അത് തെറ്റിച്ചിരിക്കുന്നു. ഇനിയും അവനെ നമ്മളുടെ കൂടെ നിർത്തുന്നതിൽ അർത്ഥമില്ല…”

    ആ കൂട്ടത്തിൽ നിന്നു ഒരാൾ എഴുന്നേറ്റ്കൊണ്ട് പറഞ്ഞു.

    “ഏയ്യ് അങ്ങനെ പറയരുത്. കാരണം ഇതുവരെ നമുക്ക് അറിയാൻ കഴിഞ്ഞത് ആദത്തിന്റെ മകളെ ലൂസിഫർ ആണ് അപ്പ്രോച്ച് ചെയ്തതെന്നാണ്…

    സോ ഞാൻ പറയുന്നത് ആദത്തിന് ഒരു വാർണിംഗ് കൊടുക്കുക എന്നതാണ്…”

    മറ്റൊരാൾ ആദത്തിനെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു.

    പെട്ടന്ന് തന്നെ മേശയുടെ മുകളിലേക്ക് അവരുടെ നേതാവ് കൈ ശക്തിയോടെ അടിച്ചു.

    അതു കണ്ടതും മറ്റ് രണ്ടുപേരും അവരവരുടെ സ്ഥാനങ്ങളിലേക്ക് ഇരുന്നു.

    “എപ്പോളും ഞാൻ പറഞ്ഞിട്ടുള്ളത് ഒരു തരത്തിലുള്ള ബന്ധവും ലൂസിഫറിനോട് ഉണ്ടാവാൻ പാടില്ല എന്നാണ്…

    അതിന്റെ അർത്ഥം ഒരു തരത്തിലും ഉണ്ടാവരുതെന്നാണ്…

    ആദത്തിന്റെ കാര്യത്തിൽ ഞാൻ തീരുമാനം എടുത്തിട്ടുണ്ട് അത് നിങ്ങളോട് പറയാൻ വേണ്ടി ആണ് ഇങ്ങോട്ട് വിളിച്ചത് അഭിപ്രായങ്ങൾ എനിക്ക് കേൾക്കേണ്ടതില്ല…”

    അയ്യാളുടെ പരുക്കാൻ ശബ്ദം അവിടെ മുഴങ്ങി. എല്ലാവരും തന്നെ നിശബ്ദരായി.

    “സാർ ഞാൻ പറഞ്ഞത്…”

    ആദത്തിനെ അനുകൂലിച്ച ആൾ എഴുന്നേറ്റുകൊണ്ട് പറയാൻ തുടങ്ങി.

    “ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ…?”

    അയ്യാൾ ഒരിക്കൽ കൂടി ശബ്ദമുയർത്തിയപ്പോൾ എഴുന്നേറ്റയാൾ നിരാശയോടെ തന്റെ ഇരിപ്പീടത്തിലേക്ക് തന്നെ ഇരുന്നു.

    ***

    ഉച്ചക്ക് ഭക്ഷണം എല്ലാം കഴിഞ്ഞു നഥി ടി വിയിൽ ന്യൂസ് കാണുകയായിരുന്നു.

    “അധോലോക വാടകക്കൊലയാളി ജോണും കൂട്ടാളികളും കൊല്ലപ്പെട്ടു…

    ഇന്നലെ നടന്ന കൂട്ടകൊലപതകത്തിന്റെ തുടർച്ചയാണ് ഇതെന്നതാണ് പ്രാഥമിക റിപ്പോർട്ട്…”

    ന്യൂസ്‌ റീഡർ അത് പറഞ്ഞു തീർന്നത് അവരുടെ ശവശരീരങ്ങളുടെ മങ്ങിയ ചിത്രങ്ങൾ കാണിച്ചു. ശരീര ഭാഗങ്ങൾ വളഞ്ഞതും ഒടിഞ്ഞതുമായ ശവശരീരങ്ങൾ.

    നഥിക്ക് അവരെയൊന്നും പരിചയമില്ലാതിരുന്നതിനാൽ തന്നെ പ്രേത്യേകിച്ചു ഒന്നും തന്നെ തോന്നിയില്ല.

    ***

    പക്ഷെ ഇതേ സമയം ഈ വാർത്ത കണ്ടതും ആദത്തിനെ വിറയ്ക്കാനായി തുടങ്ങി.

    ഓഫീസിൽ നിന്നും അയ്യാൾ വേഗം തന്നെ വീട്ടിലേക്കു പുറപ്പെട്ടു. തിരികെ ഉള്ള യാത്രയിൽ അയ്യാൾ മനസ്സിൽ വ്യക്തമായി ചില കാര്യങ്ങൾ ഉറപ്പിച്ചിരുന്നു.

    ***

    വീടിന്റെ കാർപോർച്ചിലേക്ക് ആദത്തിന്റെ കാർ പാഞ്ഞു വന്നു നിന്നു.

    “നന്ദിനി…

    നന്ദിനി…”

    വീടിനുള്ളിലേക്ക് കയറിക്കൊണ്ട് ആദം വിളിച്ചു. അതുകേട്ടുകൊണ്ട് നന്ദിനിയും നഥിയും ഹാളിലേക്ക് വന്നു.

    “എന്താ പപ്പാ ഇങ്ങനെ വിളിച്ചു കൂവുന്നേ…”

    നഥി ചോദിച്ചു.

    “ഒന്നുമില്ല മോളെ…”

    അവളെ ഒന്ന് ചിരി വരുത്തി കാട്ടിയ ശേഷം നന്ദിനിയെയും പിടിച്ചുകൊണ്ടു ആദം മുറിക്കുളില്ലേക്ക് കയറി.

    “നന്ദിനി…

    ഞാൻ പറയുന്നത് കേൾക്കണം…”

    അയ്യാൾ വെപ്രാളത്തോടെ പറഞ്ഞു.

    അവൾ അവന്റെ കയ്യ് തന്റെ കയ്യിൽ നിന്നു കുടഞ്ഞെറിഞ്ഞു.

    “എന്ത് കേൾക്കണമെന്ന്…?”

    “നമ്മൾ ഇവിടെ സേഫ് അല്ല. നമുക്ക് നിന്റെ നാട്ടിലേക്ക് പോകാം…

    അതാകുമ്പോൾ നഥിക്കും സംശയം തോന്നില്ല…”

    അയ്യാൾ പറഞ്ഞു.

    “… ഞാൻ നിങ്ങൾക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എല്ലാം ബുക്ക്‌ ചെയ്തു…”

    “പക്ഷെ…”

    നന്ദിനി ഇടയ്ക്ക് കയറി പറയാനായി തുടങ്ങിയതും ആദം അവളുടെ വാ പൊത്തി.

    “നന്ദു എന്റെ ഭാഗത്താണ് തെറ്റ്…

    പക്ഷെ ഇപ്പൊ ഞാൻ പറയുന്നത് നീ കേൾക്കണം…”

    ആദം ദയനിയതയോടെ പറഞ്ഞു അവന്റെ കണ്ണ് നിറഞ്ഞിരുന്നു. നന്ദിനിക്ക് പിന്നീട് ഒന്നും തന്നെ പറയാൻ തോന്നിയില്ല.

    ആദം തന്റെ കണ്ണുകൾ തുടച്ച ശേഷം റൂം വീട്ടിറങ്ങി.

    ***

    നഥി തന്റെ റൂമിലെ ബാൽക്കണിയിലായ് നിൽക്കുകയായിരുന്നു.

    “നഥിക്കുട്ടി…”

    അവളെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചുകൊണ്ട് ആദം വിളിച്ചു.

    “പപ്പാ…”

    “നദിക്കുട്ടിക്ക് ഒരു സർപ്രൈസുണ്ട്…”

    ആദം അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

    “എന്താ പപ്പാ…”

    അവൾ എക്സൈറ്റ്മെന്റോടെ ചോദിച്ചു.

    “മോൾ പണ്ട് തൊട്ടേ ചോദിക്കില്ലേ മമ്മിടെ നാട്ടിൽ പോണമെന്നു…

    മമ്മിയും മോളും അങ്ങോട്ടേക്ക് പോവുന്നു നാളെ തന്നെ…”

    അത് കേട്ടപ്പോൾ അവളുടെ മുഖം വിടർന്നു പക്ഷെ ആദം അവരുടെ കൂടെ ചെല്ലുന്നില്ല എന്ന് കേട്ടപ്പോൾ അവളുടെ മുഖം വാടി.

    “അപ്പൊ പപ്പയൊ…”

    “ഞാനും ഉടനെ വരും ഇവിടുത്തെ ബിസ്സിനെസ്സ് കാര്യങ്ങളൊക്കെ ഒന്ന് ഒതുക്കിയിട്ടു പോരെ….”

    അത് കേട്ടപ്പോൾ വീണ്ടും അവളുടെ മുഖം തെളിഞ്ഞു.

    “അത്… മതി…”

    അവൾ ചിരിച്ചുകൊണ്ട് ആദത്തെ കെട്ടിപ്പിച്ചു. ആദവും ചിരിച്ചു.

    ഇതെല്ലാം കേട്ടുകൊണ്ട് നന്ദിനി വാതിൽക്കലായി നിൽപ്പുണ്ടായിരുന്നു അവളും ചിരിച്ചു.

    തുടരും…

    6 Comments

    Add a Comment
    1. Mathi onnu nirthamo…..

      1. കുറച്ചൂടി ഉണ്ട് അത് കഴിഞ്ഞു നിർത്താം ???

    2. ജിബ്രീൽ

      സുൽത്വാൻ എന്ന എന്റെ കഥയുടെ എട്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ട് രണ്ടാഴ്ച്ചയായി …
      ഞാനയച്ച ഒരു മെയിലിനും അഡ്മിൻസ് റിപ്ലെ തന്നിട്ടില്ല …..
      എന്താണ് പ്രശ്നമെന്ന് ആർക്കെങ്കിലും അറിയാമോ ….

      NB TOM bro sorry for using your coment box for this enquiry

      1. ?കുഴപ്പമില്ല

    3. ❤❤❤❤❤❤

    Leave a Reply to ജിബ്രീൽ Cancel reply

    Your email address will not be published. Required fields are marked *