ഗൗരി  നിഴലിനോട് പടവെട്ടുന്നവൾ  11

Views : 2777

“ഗർഭിണിയാണ് എന്നു അറിഞ്ഞപ്പോൾ ദുരിതം നിറഞ്ഞ ആർക്കും വേണ്ടാത്ത ഭൂമിക്ക് ഭാരമായ ഈ പാഴ്ജന്മം മാർവാഡിയുടെ കൊലക്കത്തിയിൽ അവസാനിക്കുന്നു എന്നു ആശിച്ച നിമിഷം…
ആ കൊലകത്തിയിൽ നിന്നും മോചനം നൽകിയതിന്റെ രഹസ്യം മനസിലാക്കിയെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല”….
“പിറവികൊള്ളുന്നത് പെൺ ഉടൽ ആണെങ്കിൽ പത്തുവർഷത്തിന് അപ്പുറം കിട്ടാവുന്ന ആദായകണക്കിൽ കണ്ണുവെച്ചിരിക്കുകയായിന്നു മാർവാഡി”….
“വിധി മറ്റൊന്നായിരുന്നു…..
അയാളുടെ കണക്കുകൂട്ടൽ മുഴുവൻ തെറ്റിയതവിടെയായിരുന്നു….
ഒരു പെൺജന്മത്തെ മോഹിച്ച അയാൾക്ക് ഇവന്റെ ജന്മം നൽകിയ നഷ്ടം വളരെ വലുതായിരുന്നു”…..
“അതിന് ഞാൻ അനുഭവിക്കേണ്ടി വന്ന ശിക്ഷ വളരെ ക്രൂരവും ….
നൊന്തുപ്രസവിച്ച സ്വന്തം കുഞ്ഞിന്
മുലപ്പാൽ നൽക്കാൻ യാചിക്കേണ്ടി വരുന്ന ഒരമ്മയുടെ വേദന……
ആ മുലപ്പാലിനും ശരിരം വിറ്റ ലാഭത്തിന്റെ കണക്കു ബോധിപ്പിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥ”….
“ഒരു മനുഷ്യജീവിയാണ് എന്ന പരിഗണന പോലും നൽകാതെ എന്റെ മകൻ ഈ ഉദരത്തിൽ വളരുമ്പോൾ ജീവൻ നിലനിർത്താൻ എനിക്ക് നൽകിയ ഓരോ മണി ഭക്ഷണത്തിനും കണക്കു പറഞ്ഞു എന്റെ ശരിരം വിറ്റു കൊഴുത്തു വീർത്ത ആ മാർവാഡി നിങ്ങൾ നടത്തിയ ക്രൂരതയെക്കാൾ വലുതൊന്നും എന്നോട് ചെയ്തതായി തോന്നിയിട്ടില്ല”…
“ഒരു സ്ത്രീയോടുള്ള പ്രതികാരത്തിൽ നിങ്ങൾ തകർത്ത നിരാലംബരായ
ഒരുപാട് ജീവിതങ്ങൾ….
സ്ത്രീ എന്നാൽ ഭോഗിക്കാനും പണത്തിനായി കച്ചവടം നടത്താനുമുള്ള ഒരു വസ്തു എന്നാണ് നിങ്ങളെ പോലുള്ള മനുഷ്യരുടെ ധാരണ”….
“പെണ്ണിന്റെ മാനം കവർന്നെടുത്ത് അതിന് വിലയിടുന്നവനല്ല പുരുഷൻ..അവളെ സംരക്ഷിച്ച് വികാരമുള്ള ഒരു മനസ്സ് അവൾക്കും ഉണ്ട് എന്നു തിരിച്ചറിയുന്നവനാണ് യഥാർത്ഥ പുരുഷൻ”…..
ഈ നിമിഷം പ്രളയം വന്നു മുഴുവൻ നശിച്ചുപോയെങ്കിൽ അല്ലെങ്കിൽ ഭൂമി പിളർന്നു എല്ലാം അവസാനിച്ചെങ്കിൽ എന്നു ആഗ്രഹിച്ചു പോയി ഹരിഗോവിന്ദൻ….
പെട്ടന്ന് ഗൗരിയുടെ കാൽപ്പാദത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു ഹരി..
“ഇനിയും കേൾക്കാനുള്ള ശക്തി എനിക്കില്ല…….
ഗൗരി നീയും നമ്മുടെ മോനും ഇല്ലാതെ… നിങ്ങൾ എന്റെ കൂടെ വരണം.. ഞാൻ ചെയ്ത തെറ്റുകളിൽ ഒന്നിനെങ്കിലും പരിഹാരം കണ്ടെത്താൻ.. നിനക്കും നമ്മുടെ മകനും തുണയായി എന്നും ഞാൻ ഉണ്ടാകും”….
“ഹരിഗോവിന്ദനു മനസ്താപമോ?…..
“കാഷായവസ്ത്രം ശരീരത്തിന്റെ കുറുകെ വന്നു എന്നല്ലാതെ മനസ്സ് ഇപ്പോഴും
ചുവന്ന തെരുവോരങ്ങളിൽ പെണ്ണിന്റെ മാനത്തിന് കാലിച്ചന്തകളിലെ കന്ന്കച്ചവടക്കാരെ പോലും നാണിപ്പിക്കുന്ന തരത്തിൽ വിലപേശി വിൽപ്പന നടത്തുന്ന ആ പഴയ ഹരിഗോവിന്ദൻ തന്നെ അല്ലേ നിങ്ങൾ…..

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com