ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 11 17

Views : 6947

മനസ്സിന്റെ അവശത മറന്ന്
പെട്ടെഴുന്നെഴുന്നേറ്റ് ഉമ്മാക്ക് വീണ്ടും ഫോൺ വിളിച്ച് സങ്കടമൊന്നും ഇല്ലെന്നറിയിക്കാൻ കുറച്ച് നേരം സംസാരിച്ചിരുന്നു കാരണം കാണാക്കടലുകൾക്കപ്പുറത്ത് മകന്റെ മനസ്സിലെ കാര്യങ്ങളറിയാത്ത എന്റുമ്മ തന്റെ കുട്ടി സങ്കടപ്പെട്ടിരി
ക്കുകയാവും എന്ന് ചിന്തിച്ചിരുന്ന് കണ്ണീരൊഴുക്കുന്നത് എനിക്കോർക്കാൻ കൂടി കഴിയില്ലായിരുന്നു.
ഇടക്ക് ഉമ്മ ഓർമ്മിപ്പിച്ചു ” അനൂ നീ അവളെ ഒന്ന് വിളിക്ക് ഇപ്പോഴൊക്കെ നിന്റെ വാക്കുകൾ അവള്ക്കും ഒരാശ്വാസം നൽകും” എന്ന് പറഞ്ഞപ്പോൾ ഇഷ്ടമില്ലാതെയാണ
െങ്കിലും ഞാനവൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു . അവൾ കൂടുതലായി ഒന്നും സംസാരിച്ചില്ല. ഹോസ്പിറ്റലിൽ ആയത് കൊണ്ടാവണം കൂടുതൽ ദേഷ്യം പിടിപ്പിക്കുന്ന വാക്കുകളൊന്നും അന്നവൾ പറഞ്ഞില്ല. ഞാൻ ചോദിക്കുന്നതിന് രസമില്ലാതെയും, വെറുപ്പോടെയും മൂളുക മാത്രം ചെയ്ത് അവൾ എന്റെ ഫോൺ കട്ട് ചെയ്യാൻ ശ്രമിക്കുകയാണന്ന് തോന്നിയതോടെ ഞാൻ ഫോൺ വെച്ചു. അതായിരുന്നു എനിക്കും ഇഷ്ട്ടം.
ഗർഭം അലസിപ്പോകാനുള്ള കാരണങ്ങളോ, സങ്കടമോ ഞാൻ ചോദിച്ചില്ല ഒരുപക്ഷെ വാപ്പയും, മോളും അറിഞ്ഞു കൊണ്ടെന്തെങ്കില
ും ചെയ്തതായിരിക്കാം കാരണം ആ ഗർഭം ഞാൻ കാരണമല്ലന്ന് എന്നേക്കാൾ അറിയുന്നത് അവർക്കാണല്ലോ..
മരുഭൂമിയിലെ ദിവസങ്ങൾ കാലത്തിന്റെ മാറ്റങ്ങൾക്ക് വേണ്ടി പെട്ടെന്ന് വഴി മാറി കൊടുത്തു കൊണ്ടിരുന്നു.ത്വലാഖ് ചൊല്ലുവാൻ മനസ്സ് പറഞ്ഞിട്ടും അതിനൊന്നും കഴിയാത്തവനായി വിധിയുടെ പരിഹാസങ്ങളെല്ലാ
ം തലകുനിച്ച് സഹിച്ചും അനുഭവിച്ചും ഞാനങ്ങനെ ജീവിച്ചു.
ഭർത്താവാണെന്നുള്ളത് കൊണ്ട് മാത്രം ചില മാസങ്ങളിൽ ഒന്നോ രണ്ടോ വട്ടം അവളെ വിളിച്ചു നോക്കി. ചിലപ്പോൾ വിളിക്കാതെയും മാസങ്ങൾ കടന്നു പോയിട്ടുണ്ട്. എന്ത് ചെയ്യാൻ വീടിന്റെ ചോർച്ച മാറ്റുവാൻ ഗതിയില്ലാത്തവൻ ചോരുന്ന മഴയെ നോക്കി കവിത എഴുതിയത് പോലെയായിരുന്നു ഞാനും വേദന തിന്ന് ചിരിക്കാൻ അന്നും ശ്രമിച്ചു കൊണ്ടിരുന്നു.
കിനാവ് കാണാൻ തുടങ്ങിയ കാലത്ത്
ഭാര്യ എന്ന രണ്ടക്ഷരത്തിന് ഞാൻ നൽകാൻ എടുത്ത് വെച്ച ബഹുമാനം, കെട്ടുന്ന പെണ്ണിന് വേണ്ടി കൊല്ലങ്ങളോളം ഞാനൊരുകൂട്ടി വെച്ച സ്നേഹങ്ങൾ, കൂടെയൊരു പെണ്ണ് വന്നാൽ എന്റെ എല്ലാ വിഷമങ്ങളിലും അവളുണ്ടാകുമെന്ന് പറഞ്ഞു പറ്റിച്ച പകൽകിനാവുകൾ, എന്റെ കിനാവിലെ ഹൂറിയായ റൈഹാനത്തിനോട് പോലും പറയാത്ത, അവളെ പോലും കാണിക്കാത്ത പ്രണയ മന്ത്രങ്ങളൂതി കോർത്ത ഇഷ്ടത്തിന്റെ രത്നമാലകൾ.. എല്ലാം നൂല് പൊട്ടി ചിതറിയിട്ടും വീണ്ടും സഹനത്തിന്റെ കിതാബിലെ ഖിസ്സകൾ പാടിയിരുന്ന് കോർത്ത് വെച്ച് അവയെല്ലാം ഊദ് മണക്കുന്ന ഈ ഖൽബിന്റെ അവസാനത്തെ അറയിൽ ഞാനിന്നും സൂക്ഷിച്ച് വെച്ച് കാത്തിരിക്കുന്നു. ആരാണ് ഇനി വരാണുള്ളതെന്നറിയാതെ, ആരും വരില്ലെന്നറിയാതെ…
സ്വപ്നങ്ങൾ കൊണ്ട് പണക്കാരനായിരുന്

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com