മീനാക്ഷി കല്യാണം 5 [നരഭോജി] 545

Views : 19504

ത്യാഗരാജൻ സാറിൻ്റെ വിൻ്റേജ് സെറ്റപ്പിലുള്ള വീടിനുള്ളിലെ വലിയ പഠന മുറിയിൽ, ഒരുപാട് പുസ്തകങ്ങളുള്ള ഒരു ഷെൽഫ് ബാക്ഗ്രൗണ്ട് സെറ്റ് ചെയ്ത് ഇൻ്റർവ്യൂ തുടങ്ങി.

 

ഒരു ഓരത്ത് സ്ക്രീൻ സെറ്റ് ചെയ്തു അദ്ദേഹത്തെ കാണിക്കാൻ തയ്യാറാക്കി വച്ചിരുന്ന വീഡിയോകളും ഫോട്ടോകളും  കാണിക്കാൻ. മീനാക്ഷി തൻ്റെ പ്രിയനടനെ അടുത്ത് കണ്ട വിഹ്വലതയിൽ അരികിൽ ഞങ്ങളെയും നോക്കി നിൽപ്പുണ്ട്. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി, എൻ്റെ അഭിമുഖങ്ങളൊന്നു വിടാതെ കാണുന്ന ഒരാളാണെന്നു. പ്രേക്ഷകൻ എന്നതിലുപരി, അദ്ദേഹം ഒരു അരാധകൻ എന്ന കണക്കെ എന്നോട് സംസാരിച്ചു. എത്ര വലിയ മനുഷ്യനാണ് എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ വിനയത്തോടെ സംസാരിക്കാൻ കഴിയുന്നത് എന്നെനിക്ക് അത്ഭുതമായി. ഒരു യുവാവിൻ്റെ ചുറുചുറുക്കും സൗഹൃദവുമായി അദ്ദേഹം എനിക്ക് മുന്നിൽ നിന്നു. അത് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ലളിതമായ സൗഹൃത സംഭാഷണങ്ങളിലൂടെ ഞങ്ങൾ അഭിമുഖം തുടങ്ങി. 

 

ഏതൊരു യുവനടനേക്കൾ എളുപ്പമായിരുന്നു അദ്ദേഹവുമായുള്ള ആശയവിനിമയം. വളരെ പോസ്റ്റീവ് ആയി ജീവിതത്തെ കാണുന്ന, അത്മവിശ്വാസം നിറഞ്ഞ് നിൽക്കുന്ന ഒരു മനുഷ്യൻ. ഒരു നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്ന ഒരാളിൽ ഇത്രയും സരസമായ തുഷ്ടിജന്യമായ മനസ്ഥിതി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സാത്വികമായ നിർവൃതിയുടെ വീചികൾ അദ്ദേഹത്തിൽ നിന്നും അനന്തമായി പ്രസരിച്ചിരുന്നു എന്നെനിക്ക് തോന്നിപ്പോയി.

 

വളരെ കുറഞ്ഞ സമയത്തിൽ ഞങ്ങൾ രണ്ടു സുഹൃത്തുകളെന്നോണം അടുപ്പത്തിലായി. ഒരു പുഴയോരത്തോ, പീടികത്തിണ്ണയില്ലോ, വയൽവരമ്പത്തോ രണ്ടു സമപ്രായക്കാരായ കൂട്ടുക്കാർ ഏറെ നേരത്തെ നീന്തി തുടിക്കലിനോ, കാൽപ്പന്ത് കളിക്കളിക്കോ ശേഷം ഒരു സിഗരറ്റും പുകച്ച് സ്വസ്ഥമായിരുന്നു ജീവിതം ചർച്ചചെയ്യും പോലെ, ഏറെനേരം നിറുത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. അതിൽ ചോദ്യങ്ങളോ ഉത്തരങ്ങളോ ഉണ്ടായിരുന്നില്ല. രണ്ടു മനസ്സുകൾ തമ്മിൽ സ്നേഹം പങ്കുവയ്ക്കുന്നു. ഉള്ളുതുറന്ന് സംസാരിക്കാൻ ഒരാളെ കിട്ടുക എന്നതാണെല്ലോ ഈ പോസ്റ്റ് മോഡേൺ കലിയുഗത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം തന്നെ. 

 

പഴയ കാലഘട്ടം, ജീവിതം, സിനിമ,  നാനാവിധ മനുഷ്യർ, അനുഭവങ്ങൾ, അബദ്ധങ്ങൾ, ഒരുപാട് ചിരിച്ച നർമ്മങ്ങൾ, സങ്കടങ്ങൾ, മനോരാജ്യങ്ങൾ, സുഹൃത്തുക്കൾ, ആദ്യ പ്രണയം, അദ്ദേഹം വികാരാധീനനായി സംസാരിച്ചു കൊണ്ടേയിരുന്നു. സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളും, വീഡിയോകളും അദ്ദേഹം അത്ഭുതത്തോടെ നിരീക്ഷിച്ചു, എല്ലാതിനെ പറ്റിയും കഥകൾ പറഞ്ഞ് വിവരിച്ചു കൊണ്ടിരുന്നു. അദ്ദേഹം ഓർമ്മകളിൽ ഒഴുകി നടക്കുകയായിരുന്നു. ആദ്യപ്രണയിനിയുടെ ചിത്രം കണ്ടതും ആ വൃദ്ധൻ വിതുമ്പിപ്പോയി. 

 

“അവൾ അറുപതാം വയസ്സിലും ഇത്രയേറെ തന്നെ സുന്ദരിയായിരുന്നു. ആരു കണ്ടാലും  ഒറ്റനോട്ടത്തിൽ തന്നെ പ്രണയിച്ച് പോകുമായിരുന്നു.” അദ്ദേഹം ഭൂതകാലത്തിലെങ്ങോ ഇഹലോകവാസം വെടിഞ്ഞ തൻ്റെ ആദ്യവും അതിരുമായ പ്രണയിനി, പ്രിയപത്നിയുടെ സ്മൃതിയിൽ മിഴികോണിൽ പടർന്ന നനവൊപ്പി.

 

“ആദ്യ പ്രണയിനിയെ സ്വന്തമാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല, അതിന് കഴിയുന്നവർ അത്രയേറെ ഭാഗ്യവാൻമാരാണെന്ന് ഞാൻ നിസ്സംശയം പറയും, ഞാൻ ഒരു ഭാഗ്യവാനായിരുന്നു”

 

അദ്ദേഹത്തിൻ്റെ  വാക്കുകളിൽ ശ്രദ്ധിച്ചിരുന്ന ഞാൻ ഒരുവേള മീനാക്ഷിയെ നോക്കിപ്പോയി. ഞങ്ങൾക്കിടയിൽ അവശേഷിച്ചിരുന്ന ശ്യൂന്യതയിൽ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി. 

 

‘ഞാൻ ഏറ്റവും വലിയ നിർഭാഗ്യവാനും!!’

 

ആകസ്മികമെന്ന് തന്നെ പറയട്ടെ മീനാക്ഷിയുടെ മനസ്സിലും ആ ഒരു നിമിഷം കടന്നുപോയ ചിന്ത മറ്റൊന്നായിരുന്നില്ല, ‘അവൾ ആയിരിക്കും, ഈ ലോകത്ത് ഏറ്റവും നിർഭാഗ്യവതി’ എന്ന് തന്നെയായിരുന്നു.

 

സർവ്വവിധ വികാരതലങ്ങളിലൂടെയും ആ അഭിമുഖം കടന്നുപോയി പരിസമാപ്തിയിലെത്തിച്ചേർന്നു. കണ്ടിരുന്നവരെല്ലാം തന്നെ വികാരവിവശരായിരുന്നു, പലരും കണ്ണുനീരൊപ്പുന്നുണ്ട്. മീനാക്ഷിയുടെ വിഴികളും നിറഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻ്റെ മക്കൾക്ക് അനന്ദത്തിൻ്റെ പാരമ്യത്തിൽ എങ്ങനെ എന്നോട് നന്ദി പറയും എന്ന അവസ്ഥയിൽ ആയിരുന്നു. അവരുടെ അച്ഛൻ ഇത്രയേറെ സംസാരിച്ച്,  സന്തോഷവാനായി, യുവത്വത്തിൻ്റെ ഉൻമേഷത്തോടെ, അവർ ആദ്യമായി കാണുകയായിരുന്നു. അതിൽപരം എന്താണ് മക്കളെന്ന നിലയിൽ ഒരാൾക്ക് നേടാൻ ഉള്ളത്. ഞാൻ വെറുതെ എൻ്റെ അച്ഛനെ ഓർത്തു പോയി.

 

ഒരുപാട് നേരം നീണ്ട അഭിമുഖത്തിന് ശേഷം അദ്ദേഹം എന്നെ ഇറുക്കി കെട്ടിപുണർന്നു. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

 

“ അഭിമുഖമാണെന്ന് ഒട്ടും തോന്നീല്ല്യ, പഴേയൊരു സ്നേഹിതനെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ട്മുട്ടി, അങ്ങനെയേ തോന്നിയുള്ളൂ. ഇനിയും വരണം സമയം കിട്ടുമ്പോഴെല്ലാം, എനിക്കത് ഒരു പാട് സന്തോഷമാകും” അദ്ദേഹം വികാരാധീനനായി.

 

എനിക്കതെല്ലാം കേട്ട് വിഷമം തോന്നി തുടങ്ങിയിരുന്നു. ഒരു അഭിമുഖത്തിന് ശേഷം ഇത്ര ആത്മാർത്ഥമായി വാക്കുകൾ കൊണ്ട് ഒരാൾ ഇത്രയേറെ എൻ്റെ മനസ്സിനെ സ്വാധീനിക്കുന്നത് ആദ്യമായിട്ടായിരുന്നു.  

 

“ഞാൻ ഇനിയും വരും, ഇടയ്ക്ക് വിളിക്കുകയും ചെയ്യും, എനിക്കിനിയും സാറിനോട് സംസാരിച്ചിരിക്കണം.” അദ്ദേഹം അതുകേട്ട് നിറഞ്ഞ് പുഞ്ചിരിച്ചു.

 

തിരിഞ്ഞ് നോക്കുമ്പോൾ കരച്ചിലിൻ്റെ വക്കിൽ നിൽക്കുന്ന മീനാക്ഷിയേ കണ്ടു. ഞാൻ അവളെ അടുത്തേക്ക് വിളിച്ചു. അവളൊന്ന് പരുങ്ങി, എന്നിട്ട് അടുത്ത് വന്നു.

 

“ ഇത് മീനാക്ഷി, എൻ്റെ ഭാര്യയാണ്. സാറിൻ്റെ വലിയൊരു ആരാധികയാണ് എല്ലാ പടങ്ങളും ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. ദിൽബരിൻ്റെ ഇൻ്റർവ്യൂ എല്ലാം സാറിൻ്റെ ഇൻ്റർവ്യൂന്ന് ശേഷം മാത്രം മതീന്ന് പറഞ്ഞ് ഇവളാണ് എന്നെയിന്നിങ്ങോട്ട് കൊണ്ട് വന്നത്.” ഭാര്യയെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു വന്നു.

 

അവൾക്ക് ത്യാഗരാജൻസാറിനെ പരിചയപ്പെടാൻ പറ്റിയത് വളരെ സന്തോഷമായി. 

 

അദ്ദേഹം അവളോട് വാത്സല്യത്തോടെ കവിളിൽ തട്ടി വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

 

മക്കളിൽ പലരും എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവർക്ക് അറിയാവുന്ന അച്ഛൻ ഒരുപാട് നാളുകളായി ചിരിക്കാറില്ലായിരുന്നു. ആ മുറിയും പുസ്തകങ്ങളും മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ലോകം. അദ്ദേഹത്തിനിനുണ്ടായ മാറ്റം അവരെ അത്ഭുതപ്പെടുത്തിയിരുന്നു. എനിക്കും മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞ ഒരു ഇൻ്റർവ്യൂ ആയി മാറിയിരുന്നു ഇന്നത്തെ ഇൻ്റർവ്യൂ. മീനാക്ഷി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇന്നിവിടെ വന്നത്. എൻ്റെ എല്ലാ സന്തോഷത്തിൻ്റെയും തുടക്കം അവളാണ്. എനിക്ക് അങ്ങനെയാണ് മനസ്സിൽ തോന്നിയത്. ഞാൻ ഇളംവയലറ്റ് കോട്ടൻ സാരിയിൽ സുന്ദരിയായി നിലകൊണ്ടിരുന്ന അവളെ ചേർത്ത് പിടിച്ചു. അവിടെ നിന്നും നടന്നു. എൻ്റെ മനസ്സ് വായിച്ചിട്ടെന്നപോലെ, അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഇന്നത്തെ ദിവസം അവൾക്കും മറക്കാൻ പറ്റാത്ത ഒന്നാണെന്നു എനിക്കുറപ്പായിരുന്നു. അവളെൻ്റെ തോളിൽ ചാരി നടന്നു. പുറത്തേക്കിറങ്ങി ആരും കാണാതെ, ഞാൻ അവളുടെ കവിളിൽ നുണക്കുഴിയിൽ അമർത്തി ചുംബിച്ചു. അവളുടെ താമരപൂവൊത്ത കപോലങ്ങൾ വീണ്ടും ചുവന്നു തുടുത്തു. ഞാൻ നോക്കി നിൽക്കെ മൂക്കിൻ തുമ്പിലേക്ക് പോലും രക്തമിരച്ചു കയറി ചുവന്ന് മാതളപ്പൂവിൻ്റെ നിറമായി.

 

പ്രഥമദൃഷ്ടിയിൽ ഉണ്ടാകുന്നതാണോ പ്രണയം!!! അല്ലേയല്ല എന്നതാണ് ഉത്തരം…..

 

അത് മനോഹരമായ ലക്ഷോപലക്ഷം നിമിഷങ്ങളുടെ  സംഗമമാണ്. പുറമേയുള്ളവർക്ക് അത് ഒരുപക്ഷെ നിസ്സാരമായി തോന്നാം. 

 

ലോകത്ത് ഏറ്റവും മാരകമായവയെല്ലാം നിസ്സാരമായവയാണെന്ന് കേട്ടിട്ടില്ലെ.

 

നിസ്സാരമായ ചിത്രശലഭത്തിൻ്റെ ചിറകടിയിൽ നിന്നുണ്ടാവുന്ന ചെറിയ മർദ്ദവ്യതിയാനം, മറ്റൊരിടത്ത് ഭീകരമായ ചക്രവാതങ്ങൾ പോലുള്ള പ്രകൃതിക്ഷോഭങ്ങൾക്ക് വരെ കാരണമാകുമെന്ന് നിങ്ങൾ കേട്ടിട്ടില്ലെ.

 

അതെ, ഇതും അതുപോലൊരു വിശ്വവിഖ്യാദ്ധമായ ‘ബട്ടർഫ്ലൈ ഇഫക്ട്’ ആണ്.

 

****************

Recent Stories

The Author

നരഭോജി

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…😍😍

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. 🦋 നിതീഷേട്ടൻ 🦋

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn 🤨🤨🤨. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് 😭😭😭.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ 😔.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് 😘😘😘😘. Hattsoff u mhn 😍😍😍

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu 😌❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു 👌👌👌👍👍👍👍

    1. 𝖒𝖆𝖓𝖆𝖛𝖆𝖑𝖆𝖓🗡️

      ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com