മാർജ്ജാരം 12

Views : 910

നേരം പുലർന്നപ്പോൾ ലാൻഡ് ഫോണും മൊബൈലും തുടരെത്തുടരെ മുഴങ്ങിക്കൊണ്ടിരുന്നു. അമ്മ ഫോൺ എടുക്കാത്തതു കൊണ്ട് മക്കൾ വ്യാകുലപ്പെട്ടതാവണം. സൂര്യ രശ്മികൾ പതിച്ചപ്പോൾ പൂച്ച മെല്ലെ ഉണർന്നെണീറ്റ് താഴേക്ക് ചാടി അലമാരയുടെ അടുത്തേക്ക് ചെന്നു. പതിവില്ലാതെ ശവംതീനി ഉറുമ്പുകൾ വരിവയ്ക്കുന്നത് കണ്ട് അത് കൗതുകത്തോടെ അടുത്തേക്ക് വന്ന് മണത്തു നോക്കുകയും കൈ കൊണ്ട് തട്ടി നോക്കുകയും ചെയ്തു. രോമങ്ങൾക്കിടയിൽ ഉറുമ്പുകൾ പറ്റിപ്പിടിച്ചപ്പോൾ അത് കൈ കുടഞ്ഞ് ദൂരേക്ക് മാറി . പിന്നെ ജനാലയിലേക്ക് ചാടിക്കയറി, മരച്ചില്ലകൾ കാറ്റത്താടുന്നത് നോക്കിയിരുന്നു. പല്ലവി ഓടി വരുന്നത് കണ്ട് പൂച്ച കരഞ്ഞുകൊണ്ട് താഴേക്ക് ചാടി അടുക്കളയിലേക്ക് നടന്നു. പതിവായി കിട്ടാറുള്ള പാൽ നേരത്തെ കിട്ടും എന്നായിരിക്കണമതിന്റെ ചിന്ത.

ഒന്നു പറഞ്ഞാൽ ശരിയാണ്. നിഷ്കളങ്കയായ ഒരു സ്ത്രീയുടെ മനസ്സാക്ഷിയിൽ കേവലമൊരു മാർജ്ജാരവികാരം ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചേക്കാം. പിന്നെയവൾ ജീവിതനാടകം അവസാനിപ്പിച്ച്, ദീപങ്ങൾ കെട്ടണഞ്ഞ്, വെറുമൊരു അഴുകിയ മാംസമായി, രാഷ്ട്രം അർപ്പിക്കാനിരിക്കുന്ന ഉപചാരങ്ങളേയും, ഒരു നെടുനീള പതാകയേയും, കുറച്ചു പുഷ്പത്തുണ്ടുകളേയും കാത്ത് പൊടി നിറഞ്ഞ ഭൂമിയിൽ കിടന്നേക്കാം.

നിരവധി തവണ കോളിംഗ് ബെല്ലിലും ഫോണിലുമൊക്കെ ശ്രമിച്ചതിന് ശേഷം പല്ലവി, ഭീതിയോടെ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു.

 

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com