ദൗത്യം 12 [ശിവശങ്കരൻ] 233

“ഏട്ടനൊന്നു നിന്നേ…” നടന്നു നീങ്ങിയ ഏട്ടനെ ദിവാകരൻമാഷ് പിൻവിളി വിളിച്ചു…

“അതേ… എന്റെ മോന് ഒരുപാട് കഴിവുകളുണ്ട്… അതീ നാട്ടുകാരെക്കാളും നന്നായി അറിയാവുന്നത് എനിക്ക് തന്നെയാ… അതും പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ മേനി പറഞ്ഞു നടക്കാൻ ഞാനൊരു പൊങ്ങച്ചക്കാരൻ അല്ല… നമ്മുടെ അച്ഛൻ നമ്മളെ അങ്ങനെ പഠിപ്പിച്ചിട്ടുണ്ടോ… ഇല്ലല്ലോ… ഞാനും എന്റെ മോനെ പഠിപ്പിക്കുന്നില്ല… എല്ലാവരും അഭിനന്ദിക്കുമ്പോൾ ഒരാളെങ്കിലും അത് ചെയ്യാതിരുന്നാൽ അവന്റെ പ്രകടനങ്ങൾ കൂടുതൽ നന്നാവും… അത് സ്വന്തം അച്ഛൻ തന്നെയാണെങ്കിലോ… എന്നും എന്റെ മോൻ ഉയരത്തിൽ തന്നെ നിൽക്കണം… അതിന് അവനു മുന്നിൽ എപ്പോഴും വിമർശകനായി ഞാൻ ഉണ്ടാകും… എന്താ ഏട്ടാ… അതല്ലേ നല്ലത്…”

ഇത്രയും സൂക്ഷ്മതയോടെ ഒരു സ്കൂൾ മാഷ് നിരത്തിയ വാദമുഖങ്ങൾ ഒരു കർഷകനായ ഏട്ടൻ എങ്ങനെ ഖണ്ഡിക്കാനാണ്… ചന്ദ്രേട്ടൻ അനിയന്റെ പിന്നാലെ നടന്നു…

“ആ പിന്നെ, ഏട്ടാ സച്ചുവിന്റെ എക്സാം ഫീസ് അടച്ചിട്ടുണ്ട്, റെസിപ്പ്റ്റ് ഞാൻ ഏട്ടത്തിയുടേൽ കൊടുത്തേക്കാം അല്ലെങ്കിൽ അത് വല്ല ബാറിലും ചെന്നു അന്വേഷിക്കേണ്ടി വരും…”

“എടാ… നീയിത് എത്രയെന്നു വച്ചാ…”

“അയ്യടാ… അല്ലെങ്കിൽ ആ കൊച്ചിനേം പണിക്ക് വിട്ട് കുടിച്ചു നടക്കാനായിരിക്കും… പോയി പണിയെടുക്ക് മനുഷ്യാ… അവനും ന്റെ മോൻ തന്നെയാ… ഞാൻ തല്ലും ശാസിക്കും എല്ലാം ചെയ്യും… എന്റെ മൂത്തമോൻ തന്നെയാ അവൻ… അപ്പൊ അവന്റെ പഠിത്തവും ചെറിയച്ഛനായ ഞാൻ നോക്കിക്കോളാം… ആശാൻ തൽക്കാലം പോയി പണിയെടുത്ത് വീട്ടുകാർക്ക് ഉള്ളത് കൊടുക്ക്…”

ആ അനിയൻ പോകുന്നത് നിറകണ്ണുകളോടെ നോക്കി നിന്ന ശേഷം പതുക്കെ തിരിഞ്ഞു നടന്നു… ഇനി ഇന്നത്തെ സങ്കടം തീർക്കണം…

“മധുവേ… നീ ബാറിലേക്കാണോടാ ഞാനുമുണ്ട്…”

സ്ഥിരം പാർട്ണറുടെ വണ്ടിയിൽ ലിഫ്റ്റ് പിടിച്ചു വല്യച്ഛൻ പോകുന്നത് നോക്കി നിന്ന നീരജ്, തിരികെ ആ വെള്ള പൂശിയ റൂമിലേക്കെത്തിയത് അറിഞ്ഞില്ല…

“അപ്പൊ… അച്ഛനെന്നോട്…”

“ഒരച്ഛനും അമ്മയ്ക്കും മക്കളേ ശത്രുക്കളായി കാണാനാവില്ല നീരജ്… അതിന് ഞാൻ അവർക്ക് അനുമതി കൊടുത്തിട്ടില്ല… എത്ര ദേഷ്യം തോന്നിയാലും നിങ്ങളുടെ കണ്ണൊന്നു നിറയുന്ന നിമിഷം… അച്ഛനും അമ്മയ്ക്കും അവരുടെ മടിയിൽ കിടന്നു കൈകാലിട്ടടിക്കുന്ന നിങ്ങളുടെ രൂപം മനസ്സിൽ വരും… പിന്നെങ്ങനെയാടാ നിങ്ങളോട് സ്ഥായിയായ ദേഷ്യം വച്ചു പുലർത്താൻ അവർക്ക് പറ്റുക… പക്ഷേ നീരജ്… ഇവിടെ നീ നിന്റെ അച്ഛനെ മനസ്സിലാക്കിയില്ല… അതുകൊണ്ട് പറ്റിയ തെറ്റ് ആണ്… അത് തിരുത്താൻ കാലം നിനക്ക് അവസരം തരുമായിരുന്നു… അതിന് മുൻപേ നിന്റെ വിധി നീ തിരഞ്ഞെടുത്തു… വിധിയെ തീരുമാനിക്കാൻ ഒരാൾക്കുമാവില്ല… ജീവിതത്തിൽ ചില അവസരങ്ങളിൽ മുന്നിൽ ഒന്നിലേറെ വഴികൾ തെളിയുമ്പോൾ… അതിലേതെങ്കിലും തിരഞ്ഞെടുക്കുവാൻ നിങ്ങൾക്ക് അവസരമുണ്ട്… എന്ന് വച്ചു ആ വഴി നിങ്ങളെ തീരുമാനിച്ചതിൽ തന്നെ കൊണ്ടെത്തിക്കണം എന്ന് നിർബന്ധമില്ല… അതിന് ഒട്ടേറെ ഘടകങ്ങൾ ഉണ്ട്… ഇതെല്ലാം മനസ്സിലാക്കിയിരുന്നെങ്കിൽ നീ… അല്ല… അതെല്ലാം മനസ്സിലാക്കിയിരുന്നെങ്കിൽ അല്പജ്ഞാനികളായ മനുഷ്യർ ഇത്രേം അഹങ്കാരികൾ ആവില്ലായിരുന്നു…”

20 Comments

  1. Anna super

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  2. ?❤️❤️❤️
    Baki epozhaa kitaaa??

    1. ശിവശങ്കരൻ

      Ethrayum vegam ???

  3. പാവം പൂജാരി

    Good,♥️♥️?
    Eagerly waiting for the next part

    1. ശിവശങ്കരൻ

      കഴിവതും വേഗം തരാട്ടോ അടുത്ത part ???

  4. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. മോനുട്ടൻ

    Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.

    1. ശിവശങ്കരൻ

      സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???

  6. kadha pwoliyayi
    avan neerajinte karyam parayo ellarodum
    adutha part pettann tharane valiya part aayikotte

    1. ശിവശങ്കരൻ

      അടുത്ത part ഉടനെ വരും ???

  7. ????

    1. ശിവശങ്കരൻ

      ????

  8. ???kathirikkunnu dhowthyathinayi

    1. ശിവശങ്കരൻ

      ???വരും ഉടനെ

    1. ശിവശങ്കരൻ

      ???

Comments are closed.