ഹോം നഴ്സ് – 1 43

Home Nurse by മിനി സജി അഗസ്റ്റിൻ

ഹോം നഴ്സിനേ വേണമെന്ന പരസ്യം കണ്ടാണ് ടെസ അതിൽ കൊടുത്ത നംബറിൽ വിളിച്ചത്. എടുത്തത് ആ അമ്മയുടെ ഇളയ മകൻ സണ്ണികുട്ടിയും.

അവൾ കാര്യങ്ങൾ അന്വേഷിച്ചു. അമ്മച്ചിയുടെ മക്കളെല്ലാം വിദേശത്താണ്. കൂടെ ഉള്ളത് ഈ മകൻ മാത്രമാണ്. അമ്മച്ചിക്ക് പത്തെൺപത്തി അഞ്ച് വയസുണ്ട്. അടുത്ത കാലം വരേ ഒരു കുഴപ്പവും ഇല്ലാതെ ഓടി നടന്ന ആളാണ്. ബാത് റൂമിൽ ഒന്ന് വീണു. ഇപ്പോൾ എണീക്കാനോ നടക്കാനോ ഒന്നും പറ്റില്ല. ഒരാളുടെ സഹായമില്ലാതെ പറ്റില്ല. അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രിയാണ് ഇപ്പോൾ കാര്യങ്ങൾ നോക്കുന്നത്. അവർക്ക് അതി രാവിലേ വന്ന് കാര്യങ്ങൾ ചെയ്യാൻ പറ്റില്ല. അതുകൊണ്ടാണ് ആളെ നിർത്താമെന്ന് വെച്ചത്. അവൻ പറഞ്ഞു നിർത്തി.

ടെസി സാലറിയുടെ കാര്യം ചോദിച്ചപ്പോൾ പറഞ്ഞു അത് നമുക്ക് ശരിയാക്കാം. കൊച്ച് പ്രതീക്ഷിക്കുന്നതിനേക്കാൾ കിട്ടും. അവൾക്ക് അത് അത്ര വിശ്വാസം പോരാ എന്ന് തോന്നിയപ്പോൾ പറഞ്ഞു മാസാം ഇരുപതിനായിരം ഇപ്പോൾ. അമ്മച്ചിക്ക് ഇഷ്ടപെട്ടാൽ കൂടുതൽ കിട്ടും. മാസം ഇരുപതിനായിരം എന്ന് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി.

തന്റെ മോൾക്ക് ഹോസ്റ്റൽ ഫീസും പഠന ചിലവിനും അത് മതി. അപ്പനും അമ്മയും നഷ്ടപെട്ട തന്റെ മോൾക്ക് ഈ തുക ധാരാളം. എന്ന് ജോയിൻ ചെയ്യണം എന്ന് ചോദിച്ചപ്പോൾ എത്രയും പെട്ടന്നായാൽ അത്രയും നല്ലത് എന്ന് മറുപടി കിട്ടി. അവൾ പിറ്റേന്ന് വരാം എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി.

അപ്പനും അമ്മയും ചേച്ചി ലിസയും അടങ്ങിയതാണ് ടെസയുടെ കുടുംബം. സാമ്പത്തികം അധികമില്ലെങ്കിലും അല്ലാലില്ലാതെയാണ് ആ മാതാപിതാക്കൾ മക്കളേ വളർത്തികൊണ്ട് വന്നത്. മലയുടെ അടിവാരത്തോട് ചേർന്നാണ് അവരുടെ വീട്.

അവരുടെ അപ്പൻ വർക്കിച്ചൻ നല്ല അദ്ധ്വാനിയായ മനുഷ്യനാണ്. കുടുംബത്തേ കുറിച്ചു മക്കളേ കുറിച്ചും ചിന്ത ഉള്ള ആൾ. സ്വന്തം പറമ്പിലും മറ്റുള്ളവരുടെ പറമ്പിലും പണി ചെയ്താണ് അയാൾ തന്റെ കുടുംബം പുലർത്തിയിരുന്നത്.

അയാളുടെ ഭാര്യ കത്രികുട്ടിയും ഒപ്പത്തിനൊപ്പം നിക്കുമായിരുന്നു. അടുത്ത് വീടുകളിൽ അടുക്കള പണിയും പുറം പണിയുമൊക്കയായി കാലം കടന്നു പോയി. ഇപ്പോൾ വർക്കിച്ചൻ മാത്രമേ പണിക്കുപോകാറുള്ളു. വീട്ടിൽ രണ്ട് പശുക്കളേ വാങ്ങിയതോടെ കത്രികുട്ടി പണിക്ക് പോകാതായി. രണ്ടു പെണ്മക്കളും നന്നായി പഠിക്കും. എല്ലാ കാര്യങ്ങൾക്കും അവർ മുൻപന്തിയിലാണ്. നല്ല സുന്ദരികളും. ആരണ് കൂടുതൽ സുന്ദരി? എന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപോകും.

അപ്രതീക്ഷിതമായി വേനൽമഴ പെയ്ത ഒരു പകൽ ഉരുൾ പൊട്ടലിൽ അവരുടെ വീടും അപ്പനും അമ്മയും ഒലിച്ചു പോയപ്പോൾ അനാഥരായി പോയത് ആ രണ്ടു പെൺകുട്ടികളായിരുന്നു. സർക്കാറിന്റെ വാഗ്ദാനങ്ങൾ എല്ലാം കടലാസിൽ മാത്രം ഒതുങ്ങി.

1 Comment

Comments are closed.