ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 4 21

എന്റെ ദുഖങ്ങളുടെയും, സന്തോഷങ്ങളുടെയും അവകാശിയായവൾ, എന്നോട് മിണ്ടിയാൽ കൊതി തീരാത്തവൾ, എന്റെ തെറ്റുകളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നവൾ, എനിക്ക്‌ സ്നേഹിച്ചാൽ കൊതി തീരാത്തവൾ… അങ്ങനെ ഒരു പുറത്തിൽ കവിയാതെ എഴുതിയാലും തീരാത്ത സ്വപ്നങ്ങളുണ്ടായിരുന്നെങ്കിലും ചിലപ്പോൾ ഇതൊന്നും ഒരു പെൺകുട്ടിക്ക് നൽകാൻ കഴിഞ്ഞെന്നു വരില്ലെന്നും അറിയാമായിരുന്നു പക്ഷേ
ഇതൊന്നും ഇല്ലെങ്കിലും എന്റെ വീട്ടുകാരെ ആത്മാർഥമായി സ്നേഹിക്കാൻ കഴിയുന്നവളെങ്കിലും ആയിരിക്കണമെന്നുണ്ടായിരുന്നു. എന്റെ ഉമ്മയും ഉപ്പയും പെങ്ങന്മാരും അടങ്ങുന്ന കൊച്ചു കുടുംബത്തിൽ അവളും കൂടി വന്നാൽ അവരുടെയൊക്കെ സന്തോഷവും, സമാധാനവും കൂടുന്നത് എനിക്ക്‌ കാണണമായിരുന്നു .

കണ്ടു കൂട്ടിയ മോഹങ്ങളുമായി ഞാനും നാട്ടിലേക്ക് വിമാനം കയറി. ഒരുപാട് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ നാടാകെ മാറിയിരുന്നു . ആദ്യം കാണാൻ തോന്നിയത് റൈഹാനത്തിനെ ആയിരുന്നെങ്കിലും മനസ്സ് ഇനിയാ ഓർമ്മകൾ തുറക്കണ്ടന്നു പറഞ്ഞു .

അങ്ങനെ നടക്കുമ്പോഴാണ് ഇടക്കൊരു ദിവസം അവൾ വീട്ടിലേക്ക് വന്നപ്പോൾ എന്റെ മുന്നിൽപ്പെട്ടത് .

വന്നവരെ തടഞ്ഞു നിർത്താൻ ശേഷിയുള്ള അറ്റംകാണാത്ത നീലക്കടലുള്ള പൊന്നു വിളയുന്ന നാട്ടിൽ കൊണ്ടിട്ട് വിധി അറുത്തുമാറ്റി ആഘോഷിച്ച എന്റെ ഹൃദയത്തിന്റെ കഷ്ണം .

എന്ത് പറയണമെന്നറിയാതെ ഞാനും അവളും കുറച്ച് നേരം അങ്ങനെ നോക്കി നിന്നു. സമ്മതം കൂടാതെ ഖൽബിൽ നിന്നും അവളെ പിടിച്ചിറക്കി കൊണ്ടുപോയ ആ വേദന ഒരിക്കൽക്കൂടി അനുഭവപ്പെട്ടത് ഞാനറിഞ്ഞു . മനസ്സിനെ വല്ലാതെയുലക്കുന്ന അവളുടെ കണ്തടങ്ങൾ കറുത്ത കാഴ്ച്ച ടെൻഷൻ നല്ലോണം അനുഭവിക്കുന്നത് കാരണമാണെന്ന് ഊഹിക്കാമായിരുന്നു .

ഉള്ളിലെരിയുന്ന കനലിന്റെ ചൂട് പുറത്ത് കാണിക്കാതെ ‘ സുഖമാണോ. ?? ‘ എന്ന് ചോദിച്ചപ്പോൾ അതെയെന്ന മട്ടിൽ അവൾ പതിയെ തലയാട്ടി ‘ നിനക്കോ.. ? ‘ എന്നവൾ ചോദിച്ചതും ‘ നീയില്ലെന്ന ഒരൊറ്റ ദുഖമുണ്ടെന്നു പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല ” ഇങ്ങനെ പോകുന്നു ” എന്ന് പറഞ്ഞു.

ആര് ചോദിക്കും , എന്ത് ചോദിക്കും എന്നറിയാതെ നിന്നു രണ്ടാളും. ഓർമ്മകൾ വെട്ടുകത്തിക്കൊണ്ടെന്റെ മനസ്സിനെ തലങ്ങും വിലങ്ങും ആഞ്ഞു വെട്ടുകയായിരുന്നു കാരണം പണ്ടിവൾ എന്റെ മുന്നിൽ നിൽക്കുമ്പോൾ ഈ ദുനിയാവ് തന്നെ എനിക്കവളായിരുന്നു . ഇന്നിപ്പോൾ എന്റെയാരാണ് എന്നുപോലും എനിക്കറിയില്ല.

‘കല്ല്യാണം എന്തായി.. ?’ എന്നവൾ പ്രതീക്ഷിക്കാതെ ചോദിച്ചപ്പോൾ “ഒന്നും ശെരിയായിട്ടില്ല നോക്കി കൊണ്ടിരിക്കുന്നു ‘എന്ന് പറഞ്ഞിട്ട് ഞാൻ വീണ്ടും പറഞ്ഞു ‘ നിന്നെ പോലെ ഒരാളെ കിട്ടാൻ നീ പ്രാർത്ഥിക്കണം ‘ കേട്ടതും അവളുടെ മറുപടിയായിരുന്നു
‘ അൻവറിനെ പോലെ ഒരാളെ എനിക്ക്‌ കിട്ടിയിട്ടില്ലല്ലോ .

1 Comment

  1. ??

Comments are closed.