വിച്ഛേദം 14

സഹപ്രവർത്തകർ അയാളെ ചേർത്ത് സ്വപ്നയെ കളിയാക്കുന്നത് തമാശക്കാണെങ്കിലും സ്വപ്നയിൽ ഒരു അസ്വസ്ഥത ഉളവാക്കി.

സ്വപ്ന പിന്നെ അയാളെ കണ്ടത് തൻ്റെ മാനേജരുടെ ക്യാബിനിൽ ഇരിക്കുന്നതാണ്. കറുവപ്പട്ടയുടെയും വാനില്ലയുടെയും സൗരഭ്യം കലർന്ന ക്ലാസിക് ഓൾഡ് സ്പൈസിന്റെ മണം അയാളിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു. ഏതോ ആവശ്യത്തിന് ക്യാബിനിൽ ചെന്ന സ്വപ്നയെ പരിചയപ്പെടുത്താനും മാനേജർ മറന്നില്ല. സുധ മാഡത്തിന്റെ ക്ലാസ്സ്‌മേറ്റ് ആണത്രേ. അടുത്ത ഒരു കമ്പനിയിൽ സീനിയർ ഓഫീസർ ആയി ചുമതല എടുത്തിരിക്കുന്നു. മലയാളി ആണ്. ഒരു വിധത്തിൽ ഈ പരിചയപ്പെടുത്തൽ നന്നായി എന്ന് സ്വപ്നക്കു തോന്നി. ഉച്ചക്ക് ഇനി നേരെ നോക്കി ചിരിക്കാമല്ലോ! അസുഖകരമായ സാഹചര്യത്തിൽ നിന്നും ഒരു മോചനം! ഫുഡ് കോര്ടിലെയും ലിഫ്റ്റിലെയും കോംപ്ലെക്സിന്റെ ലോബ്ബിയിലെയും കണ്ടുമുട്ടലുകൾ ചിരിയിൽ കുതിർന്നതായി. മുപ്പത്തിയഞ്ചു വയസു കഴിഞ്ഞ സ്വപ്നയെ എങ്ങിനെയെങ്കിലും കല്യാണം കഴിപ്പിക്കണം എന്ന് ദൃഢനിശ്ചയം എടുത്തിരുന്ന അടുത്ത കൂട്ടുകാരി വിജി അയാളെ പറ്റി കൂടുതൽ വിവരങ്ങൾ ചികന്നെടുത്തു. വളരെ ബുദ്ധിമുട്ടി പഠിച്ചു ഔദ്യോഗിക ജീവിതത്തിൽ മുന്നേറിയ ആൾ, ലളിതമായ ജീവിത ശൈയ്‌ലിയോട് ഒത്തു പോകാൻ കഴിയാതെ വിവാഹമോചനം നേടിയ പണകാരി ആയ ഭാര്യ, പതിമൂന്നു വയസുള്ള മിടുക്കിയും അയാളുടെ ഓമനയുമായ മകൾ ചിന്നു. ചിന്നു അവളുടെ അമ്മയുടെ കൂടെ കോഴിക്കോട്ടാണ് സ്ഥിരതാമസമെങ്കിലും ഇടയ്ക്കു ഇടയ്ക്കു അച്ഛന്റെ കൂടെ താമസിക്കാൻ ചെന്നൈയിലേക്ക് വരാറുണ്ട്.

അറിയപ്പെടുന്ന ഒരു ചിത്രകാരൻ കൂടി ആണ് അയാൾ. വിജിയുടെ അഭിപ്രായത്തിൽ മാതാപിതാക്കളോ, സഹോദരങ്ങളോ ഇല്ലാത്ത, കണ്ടാൽ രണ്ടാമതൊന്നു നോക്കിപോകുന്ന ഒറ്റ തടി ആയ സ്വപ്നക്കു നല്ല പൊരുത്തം. താമസിക്കാതെ തന്നെ സുധ മാഡം വഴി അയാളുടെ കല്യാണ ആലോചന സ്വപ്നയുടെ അടുത്തു എത്തി. അവരുടെ അടുത്ത് നിന്നും സ്വപ്നയുടെ പഴയ കഥകളും അയാൾ മനസിലാക്കിയിരിക്കണം. വര്ഷങ്ങളോളം പ്രണയിച്ചതിനു ശേഷം കതിർമണ്ഡപത്തിൽ സ്വപ്നയെ തനിച്ചാക്കി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി അവസാന നിമിഷം കാലുമറിയ പ്രതിശ്രുത വരന്റെ കഥയും! പതിനാലു വർഷത്തിന് മുൻപത്തെ കാര്യമാണെങ്കിലും ഇന്നും സ്വപ്നയെ വേദനിപ്പിക്കുന്ന ഓർമ്മകൾ! ആ