“മാണിക്ക്യം” [Maneesh Kumar MS] 53

Views : 1600

മാണിക്ക്യം

Author : Maneesh Kumar MS

 

 

1970-ലെ ഒരു മകരമാസം. സൂര്യരശ്മികൾ പതിച്ച നെൽപ്പാടങ്ങൾ സ്വർണ്ണനിറത്തിൽ തിളങ്ങി. അരിവാളും കയ്യിലേന്തി ഉടുമുണ്ടും ബ്ലൗസും ധരിച്ച സ്ത്രീകൾ വരിവരിയായി നടന്ന് വരുകയാണ്. മറ്റു സ്ത്രീകൾക്ക് അസൂയ തോന്നും വിതം ശരീരഭംഗിയുള്ള, മുട്ടോളം നീളമുള്ള കൂന്തൽ അഴകോടെ ചുരുട്ടി കെട്ടിയ, കറുത്ത സുന്ദരി, മാധവി. അവളൊന്ന് ചിരിച്ചാൽ നാണിച്ചു പോകും പാടത്തെ  സ്വർണ്ണക്കതിരുകൾ. അവളുടെ ആദ്യത്തെ കൊയ്ത്തായിരുന്നു അത്, കണ്ടതും മനസ്സിലാക്കിയതും ഒക്കെ വെച്ച് അതീവ സൂക്ഷ്മതയോടെ അവൾ കൊയ്ത്ത് ആഘോഷമാക്കി. ഒരു കൈ കൊണ്ട് നെൽച്ചെടി അരിഞ്ഞു മറ്റേ കയ്യിൽ ഒതുക്കി അവൾ മുന്നിലേക്ക് നീങ്ങി, പെട്ടെന്ന്  നെല്ലുകളുടെ ഇടയിൽ എന്തോ തിളങ്ങുന്ന പോലെ അവൾക്ക് തോന്നി, പതിയെ അടുത്തേക്ക് ചെന്നപ്പോൾ കതിരിനിടയിൽ നല്ല തൂവെള്ള നിറത്തിൽ  പ്രകാശിക്കുന്ന ഒരു മാണിക്ക്യം. പെട്ടെന്നുള്ള സന്തോഷത്തിൽ ചുറ്റും നോക്കി ആരും നോക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി അവൾ ആ മാണിക്ക്യം എടുത്ത് ഉടുത്തിരുന്ന തുണിയുടെ ഒരു അറ്റത്ത് കെട്ടി വെച്ചു. തന്റെയും കുടുംബത്തിന്റെയും ദുരിതങ്ങൾ മാറ്റാൻ അന്നപ്പൂർണേശ്വരി തന്നിൽ കനിഞ്ഞ സ്നേഹോപഹാരം ആവാം ആ മാണിക്ക്യം എന്നവൾ വിശ്വസിച്ചു.

പാടത്തെ  കൊയ്ത്ത് കഴിഞ്ഞപ്പോൾ തന്നെ നേരം സന്ധ്യ ആവാറായി. വീട്ടിൽ തന്റെ അമ്മയും നാലുവയസ്സുള്ള മകനും മാത്രമെ ഉള്ളു അതിനാൽ വേഗം വീടെത്തണം. അന്നത്തെ കൂലിയും വാങ്ങിച്ച് മാധവി കഴിവതിലും വേഗത്തിൽ വീട്ടിലേക്ക് നടന്നു. ചെങ്കൽമേട് കഴിഞ്ഞാൽ ഒരു ഒറ്റപെട്ട പ്രദേശമാണ്,ചുറ്റും കാട്, ഇരുട്ടിക്കഴിഞ്ഞാൽ അവിടെ ഉപദ്രവകാരികളായ കള്ളന്മാരുടെ ശല്ല്യം ഉണ്ട്. അതും താണ്ടി വേണം അവൾക്ക് വീടെത്താൻ. ഒരുപാട് വൈകുന്നതിന് മുൻപ് വീടെത്താനാകും, ധൈര്യം സംഭരിച്ച് അവൾ നടന്നു. മുന്നോട്ട്  നടക്കും തോറും അവളുടെ ഭയം കൂടി കൂടി വന്നു, കയ്യിൽ  മാണിക്ക്യം ഉള്ളത് മാത്രമല്ല കാരണം, അത് അനുഭവിക്കാൻ അവളെ അവർ ജീവനോടെ വെച്ചേക്കുമോ എന്നായിരുന്നു അവളുടെ ആശങ്ക. കാറ്റുകൊണ്ട് ഉണ്ടായ ഇലകളുടെ ചെറിയ അനക്കം പോലും അവൾ ഭയന്നു. മരച്ചില്ലയിൽ നിന്നും ചെടികളുടെ ഇടയിൽ നിന്നും അഞ്ചു കള്ളന്മാർ അവളുടെ മുന്നിലേക്ക് ചാടി വീണു, പേടിച്ച് വിറച്ച അവൾ നിലവിളിച്ചുകൊണ്ട് ഓടി. മാണിക്ക്യം കെട്ടി ഇട്ട തുണിയുടെ തുമ്പ് അവൾ കൈ വെള്ളയിൽ ഒതുക്കി. എല്ലാ വശത്ത് നിന്നും കള്ളന്മാർ അലറിക്കൊണ്ട് അവളുടെ പുറകെ കുതിച്ചു. അവളുടെ നിലവിളി കേട്ട് രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. കള്ളന്മാരിൽ ഒരാൾ  അവളെ പിടികൂടി, ബാക്കി ഉള്ളവർ ഒപ്പമെത്തി. മൽപ്പിടുത്തത്തിനു  ഒടുവിൽ  എങ്ങനെയോ അവരിൽ നിന്ന് വഴുതി മാറി അവൾ ഓടി. അതാ കണ്മുന്നിൽ ഒരു വിളക്കിന്റെ വെട്ടം. ഉള്ള ആരോഗ്യമെല്ലാം ആർജിച്ച് വെളിച്ചം കണ്ട ദിക്കിലേക്ക് അവൾ കുതിച്ചു. മാടമ്പി കൃഷ്ണൻകുട്ടി നായരുടെ കുശ്നിക്കാരൻ രാഘവന്റെ വീടായിരുന്നു അത്. അവൾ ആ വീട്ടിലേക്ക് ഓടിക്കേറുന്നത് കണ്ട കള്ളന്മാർ നിരാശയോടെ പരസ്പരം നോക്കി കുറച്ച് നേരം അവിടെ നിന്നു. ഇങ്ങനെ നിന്നിട്ട് യാതൊരു പ്രയോജനവും   ഇല്ല എന്ന് മനസ്സിലാക്കിയ അവർ  അടുത്ത ഇരയെ തേടി തിരികെ പോയി.

Recent Stories

The Author

Maneesh Kumar MS

13 Comments

  1. Vividha genrekalil njan short stories post cheyyan agrahikkunnu. Ellavarum vayich ningalude suggestions and abhiprayangal commentil parayane.😇

  2. Nidheesh❤️

  3. Nannayittund. Oru short horror story

    1. Thank you shahana.

  4. നിധീഷ്

    ♥♥♥♥

    1. Manikkyam Madhavi … Thudakkam alle? Horror eeyide kuravaanallo ennorthathe ulloo

      1. Manikkyam oru episode maathram ulla short storya. Thudarkadhakal ezhuthaan agraham und, njan sremikkam.😇

  5. കൈലാസനാഥൻ

    ഒരു മിനിക്കഥ എന്ന് പറയാം. ഒരേ ഒരു മേന്മ ആകെ രണ്ട് അക്ഷര തെറ്റുകൾ മാത്രം. കുശിനിക്കാരനും അപഹരിച്ചു എന്നിവ തെറ്റായി എഴുതി അത് സ്വോഭാവികം അതത്ര കുറ്റമല്ല. നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർ പണ്ട് പറഞ്ഞു കൊടുത്തിരുന്ന ഒരു കഥ എന്തിനെന്നോ ഭക്ഷണം കഴിക്കുവാനും ഉറങ്ങുവാനും.

    1. Thank you. Mobileil manglish keyboardil type cheyyunnathaayonda typing error varunne. Enthaayalum adutha kadhakalil corrections njan theerchayaayum varuthaam.

  6. Aywaa… Instant പ്രേതം

    1. 😇

  7. സൂര്യൻ

    എന്തുവ ഇത്? ബാക്കി ഉണ്ടോ അതോ ഇത്രയേ ഉള്ളോ?

    1. Oru Kunj horror kadhayaa. 😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com