ജന്മാന്തരങ്ങൾ ഒരു മുജെന്മത്തിന്റെ ഓർമ്മക്കുറിപ്പുകൾ [ABDUL FATHAH MALABARI] 108

പർവീൺ തന്റെ കാലിൽ വീണു കരയുന്ന അനിഖയെ പിടിച്ചു എഴുന്നേൽപ്പിച്ചു

 

എന്നിട്ട് ചോദിച്ചു

 

“” അസ്റാറാബാദിലെ രാജകുമാരി കരയുകയാണോ !

 

ആ നിമിഷം അവളുടെ കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നു

രാജ കുമാരിയാ .., ഞാനാ ,.. അമ്മേ ,..

അവിടുന്ന് എന്നെ കളിയാക്കിയതാണല്ലെ

 

ഹേ …. ത്യാഗത്തിന്റെ നക്ഷത്രമേ ഇരുട്ടിന്റെ കാവൽകാരിയെ വിശ്വസിച്ചാലും

 

ഏ … എന്താ ,..

 

എന്താ എന്നെ വിളിച്ചത്…..

 

ഒന്നുമില്ല തൽക്കാലം മോൾ വാ ഈ രാത്രി ഒറ്റയ്ക്ക് യാത്ര വേണ്ട

പർവീൺ അനിഖയോടായി പറഞ്ഞു.

 

എന്ത് വിശ്വസിക്കണം ആരെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ് അവൾ

 

എന്താ … എന്നെ പേടിയാണോ ?

പർവീൺ ചോദിച്ചു.

 

ഏയ് അങ്ങനെ ഒന്നും ഇല്ല എന്റെ ജീവൻ രക്ഷിച്ച പുണ്യാത്മാവല്ലെ അവിടുന്ന്

 

അപ്പോൾ പിന്നെ ഞാൻ എന്തിന് ഭയക്കണം.

 

പർവീണിന്റെ വാക്കുകളിലെ ആജ്ഞാ ശക്തിക്ക് മുന്നിൽ അനിഖക്ക് ഇത്രയും മാത്രമാണ് പറയാനായത്.

 

വാ എന്റെ വീട്ടിൽ പോകാം അവൾ അനിഖയുടെ കയ് ചേർത്ത് പിടിച്ചു രാത്രിയിലെ  വെള്ളിവെളിച്ചത്തിലേക്ക് നടന്നു നീങ്ങി……………

 

നിരവധി തവണ ഇത് വഴി വന്നിട്ടുണ്ടെങ്കിലും അമ്മയുടെ കയ് പിടിച്ചു നടക്കുന്ന ഈ വഴിയിൽ എല്ലാം തന്നെ എനിക്ക് പുതുമയുള്ളതാണ് മുമ്പൊരിക്കൽ പോലും ഈ വഴികൾ ഒന്നും ഇവിടെ ഞാൻ കണ്ടിട്ടില്ല

 

നിലാവെളിച്ചത്തിൽ വഴികൾക്കെല്ലാം ഒരു പ്രത്യേക ഭംഗി

 

വഴിയോരത്തെവിടെയൊക്കെയോ നിശാഗന്ധി പൂത്ത സൗരഭ്യം നാസികയിലേക്ക് അടിച്ചു കയറുന്നു,.,.

 

ആ സൗരഭ്യം ആത്മാവിന് എന്തോ ഉണർവ്വ് നൽകുന്നതായി ഒരു ഫീൽ

അമ്മയുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല .,.

ആ മരതകമിഴികൾക്ക് എന്തോ ആജ്ഞാ ശക്തിയുള്ളത് പോലെ.

 

എങ്കിലും പിന്നിടുന്ന വഴികളിലേക്ക് പകച്ച് നോക്കി ഞാൻ ചോദിച്ചു !

 

അങ്ങ് ആരാണ് ?

 

“”ഞാൻ ആരാണെന്നതിൽ എന്ത് കാര്യം ?

ഇത് എന്റെ കടമയാണ് “”

പർവീൺ പറഞ്ഞു.

 

ആരാണെന്ന് പറഞ്ഞില്ല അനിഖ വീണ്ടും ചോദിച്ചു !

 

ഞാൻ ഇരുണ്ട രാത്രിയുടെ കാവൽക്കാരി

അതായത് ഇരുണ്ട രാത്രിയിലെ ക്രൂരതകളിൽ നിന്നും മനസ്സിൽ ഒരണുമണിതൂക്കമെങ്കിലും നൻമയുള്ളവരെ കാക്കുന്ന കാവൽക്കാരി

 

നോക്കൂ……ഈ രാത്രിയെത്രസുന്ദരമാണ്! അതെ..,.,രാത്രിയെ ഭീകരതയുടെ മൂടുപടം അണിയിക്കുന്ന മനുഷ്യ മൃഗങ്ങളിൽ നിന്നും രാത്രിയെ രക്ഷിക്കുന്നത് ജീവിതവൃതമാക്കിയ ഇരുണ്ട രാത്രിയുടെ കാവൽക്കാരിയാണ് ഞാൻ..,.

 

അമ്മ എന്നോട് പറഞ്ഞു

അമ്മയുടെ അപ്പോഴത്തെ മുഖഭാവം എല്ലാം കണ്ടപ്പോൾ എന്റെ ഉള്ളിൽ ഭയം

നിറഞ്ഞു തുടങ്ങി

 

ഇതൊന്നും കേട്ട് മോൾ പേടിക്കണ്ടട്ടോ !

പുഞ്ചിരി തൂകി എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖത്ത് നോക്കി അമ്മ പറഞ്ഞു.

 

അമ്മേ …. ഞാൻ വിളിച്ചു

 

എനിക്ക് അങ്ങയെ അങ്ങനെ വിളിക്കാമോ

Updated: November 26, 2021 — 10:16 pm

7 Comments

  1. Abdul Fathah Malabari

    ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
    Mr. Malabari…

    കിടിലോസ്‌കി…

    കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.

    വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ്‌ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.

    ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്‌. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)

    പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്.

  2. Nannayittund. Wtg 4 nxt part…

    1. Abdul Fathah Malabari

      Vannallo

  3. Ethente next part eppo tarum

    1. Abdul Fathah Malabari

      വന്നിട്ടുണ്ട്

Comments are closed.