ഓര്‍മ്മ മരങ്ങള്‍ 16

അധികം കാലമൊന്നും വേണ്ടി വന്നില്ല. കലാലയ രാഷ്ട്രീയത്തിന്‍റെ സമര മുഖങ്ങളിലെന്നോ ജ്വലിച്ച് നിന്ന തന്‍റെ വ്യക്തിത്വത്തിന്‍റെ സംരക്ഷണം മാത്രമായിരുന്നു അവളുടെ ലക്ഷ്യം എന്നത് തിരിച്ചറിയാന്‍ പിന്നേയും കാലമേറെയെടുത്തു. പക്ഷെ ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ ഉളളറകളിലേയ്ക്കെവിടെയോ താനപ്പോഴേയ്ക്കും വീണ് പോയിരുന്നു…

കലാലയ ജീവിതം അവസാനിച്ചതോടെ തറവാടിന്‍റെ നടുത്തളത്തിലെ മുല്ലപ്പന്തലിന് കീഴിലെ ചാരു കസേരയിലും, ഒറ്റമുറിയിലും പുസ്തകങ്ങളുമായി താന്‍ ബന്ധിക്കപ്പെട്ടു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു തരം ഒളിച്ചോട്ടം. ഓര്‍മ്മകളില്‍ നിന്നും, മനസ്സ് പെട്ട് പോയ പ്രണയത്തിന്‍റെ ആഴമേറിയ മുറിവില്‍ നിന്നും എല്ലാത്തില്‍ നിന്നുമുളള ഒളിച്ചോട്ടം. വായിച്ച് കൂട്ടിയ പുസ്തകങ്ങളില്‍ ഒന്നിന്‍റെ പോലും ഉളളടക്കങ്ങള്‍ ഇന്നും തനിക്കോര്‍മ്മയില്ല. നഷ്ട്ട പ്രണയത്തിന്‍റെ ദുരന്ത നായകന്‍ ആ ഓര്‍മ്മകളുടെ കാവല്‍ക്കാരനും കൂടിയാണെന്ന് ചങ്ങാതിമാരിലാരൊക്കെയോ കളിയാക്കിയപ്പോഴും തന്‍റെ ആത്മാര്‍ത്ഥ പ്രണയത്തെയോര്‍ത്ത് താന്‍ ദുഃഖിച്ചില്ല….

അച്ഛന്‍റെ പണവും സ്വാധീനവും നേടി തന്ന അദ്ധ്യാപക വേഷത്തിലും പിടിച്ച് നില്‍ക്കാനായില്ല തനിക്ക്. പേരിനൊപ്പം ‘മാഷെന്ന’ പ്രയോഗം ചേര്‍ത്ത് കിട്ടി എന്നല്ലാതെ ആ അന്തരീക്ഷത്തിനും തന്നെ മാറ്റാനായില്ല. അതോടെ അച്ഛന്‍ തന്നോട് സംസാരിക്കാതെയായി. അച്ഛന്‍റെ മരണത്തിന്‍റെ അവസാന നാളുകള്‍ വരെ തുടര്‍ന്ന മൗനം. അച്ഛന്‍റെ മരണ ശേഷം അമ്മയും അമ്മാവനും ചേര്‍ന്നാണ് കുഞ്ചുവിനെ തനിക്ക് കല്യാണമാലോചിച്ചത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവര്‍, പരസ്പരം തിരിച്ചറിഞ്ഞവര്‍ ഇതൊക്കെയായിരുന്നു അമ്മയുടെയും അമ്മാവന്‍റെയും ധാരണ. പക്ഷെ അവരുടെയൊക്കെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് ഇത് നടക്കില്ല എന്ന് താന്‍ തുറന്നടിച്ചത്….

അന്ന് രാത്രി തന്നെ ആരോടും പറയാെ തെങ്കാശിയ്ക്ക് വണ്ടി കയറി. വീടുമായി യാതോരു ബന്ധവുമില്ലാതെ മൂന്ന് മാസങ്ങള്‍. ഒരു വിഷുവിന്‍റെ തലേന്നാണ് തിരിച്ച് തറവാട്ടിലെത്തിയത്. പിറ്റേന്ന് കാലത്ത് എല്ലാക്കൊല്ലത്തെയും പതിവ് പോലെ കുഞ്ചു വീട്ടില്‍ വന്നു. അമ്മയുടെയും തന്‍റെയും കൈ നീട്ടം വാങ്ങാന്‍. അടുത്ത കൊല്ലം കൈനീട്ടം തരണമെങ്കില്‍ അങ്ങ് കെട്ട്യോന്‍റെ വീട്ടിലേയ്ക്ക് വരേണമെന്നും തമാശയായി നേര്‍ത്ത വേദനയോടെയവള്‍ പറഞ്ഞു. അമ്മ വിളമ്പി തന്ന ഇഡ്ഢലിയും അവല് വിളയിച്ചതും കഴിച്ച് അവള്‍ക്കൊപ്പം വടക്കേത്തൊടിയിലെ കല്‍ക്കെട്ടിലിരിക്കുമ്പൊ രണ്ട് പേര്‍ക്കുമിടയില്‍ നേര്‍ത്ത നിശ്വാസങ്ങളുടെ ബന്ധമേയുണ്ടായിരുന്നുളളു. പരസ്പരം ഒന്നും സംസാരിക്കാന്‍ കഴിയാതെ നിശ്വാസങ്ങളുടെ പിരിമുറുക്കത്തില്‍