നക്ഷത്രക്കുപ്പായം 30

Views : 16426

“സോറി..”

തുറിച്ചൊരു നോട്ടം നൽകി അവർ കടന്നുപോയി..വേച്ചു വേച്ചുള്ള അവളുടെ നടത്തത്തിൽ തന്നെ മനസ്സിലാക്കാമായിരുന്നു വേദനയെ അടിച്ചമർത്തിയുള്ള പോക്കാണതെന്ന്..

ഊറിചിരിച്ചു കൊണ്ട് നിൽക്കുന്ന ഷംസുവിനെ കണ്ടപ്പോ ഒരൊറ്റ തൊഴി വെച്ചുകൊടുക്കാനാ അപ്പോ തോന്നിയത്..

അകന്നു പോവുന്ന വെള്ള വസ്ത്രധാരിയായ ആ സുന്ദരി മാലാഖയെ ബഹുമാനത്തോടെ നോക്കി നിൽക്കവേ
തട്ടത്തിൻ കോന്തലക്കൽ കെട്ടിയ രണ്ടായിരം രൂപ അവന്റെ നേർക്ക് നീട്ടികൊണ്ട് ഖൈറുത്താ പറഞ്ഞു..

“മോനേ അജൂ…”

“എന്താ ഉമ്മാ..”

“ഇന്നാ ..അന്റേൽ പൈസൊന്നും കാണൂലാ..ഇത് ഇന്നലെ എനിക്ക് ആയിശുത്താ തന്ന പൈസയാാ..ഓലെ പെരേലേപണിക്ക്..ഇയ്യ് ഇതോണ്ട് വേണ്ടിയ മരുന്നെന്താച്ചാ വാങ്ങിക്കോ..പിന്നെ കുറച്ച് പൈസ ഉമ്മച്ചി കിടക്ക്ണ റൂമിലേ മേശേലും ഉണ്ട്..ഇയ്യ് അതും പോയി ഇങ്ങട് എടുത്തുണ്ടോര്..”

മടിച്ചു മടിച്ചാണേലും അവനാ കാശ് വാാങ്ങി..അല്ലാതെ മറ്റൊരു നിവൃത്തിയില്ലാായിരുന്നു..

ഇനിയും ഒരാവശ്യങ്ങൾക്കും ഉമ്മാക്ക് മുന്നിൽ കൈനീട്ടില്ലെന്ന ദൃഢപ്രതിജ്ഞയെടുത്ത അവനവിടെ വെച്ചൊരു തീരുമാനത്തിനടിത്തറയിട്ടു..
ലക്ഷ്യത്തിലെത്താനുള്ള എളുപ്പവഴി ചിന്തിച്ചുകൊണ്ടിരുവരും വാനോളമുയരത്തിലൊരു സ്വപ്നകൊട്ടാരം പണിയവേ പെട്ടെന്നായിരുന്നു അജ്മലിന്റെ ഫോൺ ശബ്ദിച്ചത്..
പ്രതീക്ഷകൾക്കൊരിടവേള നൽകികൊണ്ട് ഫോൺ അറ്റെൻഡ് ചെയ്ത അവൻ ആ വാർത്ത കേട്ട് ഞെട്ടി..

“എന്ത്..? എപ്പോ..?”

.ചെവിയോടോരം വെച്ചുകൊണ്ടുതന്നെ പുല്ലുമേഞ്ഞ ആശുപത്രി മൈതാനിയിൽ ആകാംക്ഷയോടെ തന്നെയുറ്റു നോക്കികൊണ്ടിരിക്കുന്ന ആത്മസുഹൃത്ത് ഷംസുവിന്റെ മുന്നിലവൻ തളർന്നിരുന്നു …

തരിച്ചു നിൽക്കുന്ന അജുവിനെ കുലുക്കി വിളിച്ചു കൊണ്ട് ഷംസു കാര്യം തിരക്കി..

“എന്താ അജോ..എന്താ..എന്താ ഉണ്ടാായേ..ആരാ വിളിച്ചേ..?”
ഞെട്ടലിൽ നിന്ന് മുകതനാവാതെ തന്നെ അവൻ ഷംസുവിനെ നോക്കി..

“എന്താടാ..ഒന്നു പറയ്..”

“അത്…ഹമീദ്ക്കായാ വിളിച്ചേ..വീട്ടിൽ ബാങ്കിന്ന് ആളു വന്നിനെന്ന്..വീടു ജപ്തി ചെയ്യാൻ…”

അതു കേട്ടപ്പോ ഷംസുവിലും ഒരു ഞെട്ടലുണ്ടായി..

“അല്ലെടാ..ഉപ്പാന്റെ കാലത്തുണ്ടായിരുന്ന ആ കടോ…അത് ഇതുവരേ വീടില്ലേ അജോ..”

“കുറച്ചു കാലായിട്ട് തവണ മുടങ്ങി കിടക്കാണെന്ന് ഉമ്മ പറഞ്ഞീനു..നാലു നാലര ലക്ഷത്തോളം വരും..ഇനിപ്പോ എന്താ ചെയ്യാാ ഒരു ഐഡിയയും ഇല്ലടാ..ആ വീട്ടിന്ന് ഉമ്മാനേം പെങ്ങളേം ആയിട്ടിറങ്ങേണ്ടി വര്വോ ടാ ഞാൻ”

ഇതു പറയുമ്പോയവൻ
നിറഞ്ഞ കണ്ണുകളെ കൈകൾ കൊണ്ട് തുടച്ചുമാറ്റുന്നുണ്ടായിരുന്നു

“ഇയ്യ് വെഷമിക്കാതിരിക്കി അജോ..നമ്മക്ക് എന്തേലും വഴിയൊക്കെ ഉണ്ടാക്കാ..”

“എന്തു വഴി ണ്ടാക്കാനാ ടാ..”

“അജോ..ഇയ്യിപ്പോ തന്നെ പോയി ആ ബാങ്ക് മാനേജറെ ഒന്നു കാണ്..ന്തേലും കുറച്ചൂടെ സാവകാശം തന്നാലോ…”

അങ്ങനെ ഇരുവരും ബാങ്ക് മാനേജറുടെ കാലു പിടിച്ച് രണ്ടു മാസത്തേക്ക് നീട്ടി കിട്ടി..പ്രാരാബ്ധങ്ങളുടെ ഭാണ്ഠക്കെട്ടുമായി ബാങ്കിന്റെ പടിയിറങ്ങുമ്പോൾ മുന്നോട്ട് പോവാനുള്ള വഴികളെല്ലാാം അവ്യക്തമായിരുന്നു..

“ഷംസോ..എന്താപ്പോ ചെയ്യാന്നാലോചിച്ചിട്ട് ഒരു എത്തും പിടിം കിട്ട്ണില്ലടാ..”

“എന്തു ചെയ്യാനാ ..എന്തേലും ജോലി നോക്കെന്നെ..”

അങ്ങനെ ഷംസുവും അജ്മലും കൂടി അറിയാവുന്നിടത്തെല്ലാം അന്വേഷിച്ച് ഒരു ജോലിക്ക് വേണ്ടി അലഞ്ഞു..പലരും പല കാരണങ്ങളും പറഞ്ഞവനെ ഒഴിവാക്കി..ഇപ്പോ വേക്കെൻസിയില്ലാ..ഉണ്ടാവുമ്പോ അറീയ്ക്കാം എന്ന് മറ്റു ചിലരും..

തളർന്നവശനായി ഓട്ടോയുടെ ഒരു മൂലയിൽ ഏതോ ചിന്തയുടെ ലോകത്തേക്കിറങ്ങി തിരിച്ചിരിക്കുന്ന കൂട്ടുകാരന്റെ പ്രതിബിംബം ആ കണ്ണാടിച്ചില്ലുകൾക്കുള്ളിലൂടെ ഷംസു കണ്ടു..

“അജോ..ഇയ്യ് ഇങ്ങനെ തളരാൻ മാത്രന്നും നമ്മളന്വേഷിച്ചിട്ടില്ലാട്ടോ..ഇനിം ഒരുപാട് വഴികൾ തുറന്നു കിടപ്പുണ്ട്..”

“എന്തു വഴിയാടാ ഷംസോ..ഇനി മുട്ടാാത്ത വാതിലില്ലല്ലോ.. എനിക്കൊന്നും ആരും ജോലി തരൂലാ..”

“അതൊക്കെ അനക്ക് തോന്നാ..ഇയ്യ് ഈ ഷംസുന്റെ വാതിൽ മുട്ടീട്ടില്ലാലോ..”

“എന്ത്..?”

Recent Stories

The Author

_shas_

3 Comments

  1. ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz

  2. gud story next part petennu venam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com