രക്തരക്ഷസ്സ് 1 53

Views : 8597

ഞാൻ അഭിമന്യു, അഭിന്ന് വിളിക്കും ഇവിടെ മംഗലത്ത് തറവാട്ടിൽ ആണ് താമസം, മംഗലത്ത് ദേവകി അമ്മയുടെയും കൃഷ്ണ മേനോന്റെയും കൊച്ചു മകൻ ആണ്. ജോലി കൊൽക്കത്തയിൽ. അല്ല ടീച്ചർ ആരാണ്..
എന്താ കളിയാക്കാ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു.. യ്യോ അല്ലെ അല്ല അഭി കൈ തൊഴുതു. മ്മ് എന്റെ പേര് ശ്രീപാർവതി വാര്യർ. അച്ഛൻ ആ ക്ഷേത്രത്തിലെ കഴകക്കാരനാണ്,കൃഷ്ണ വാര്യർ. അവൾ അത് പറഞ്ഞതും കിഴക്കൻ കാറ്റ് ആഞ്ഞു വീശി. പറന്നുയർന്ന പൊടിയും കരികിലയും അഭിയുടെ കാഴ്ച മറച്ചു. കാറ്റ് അടങ്ങിയപ്പോൾ പാർവതി നിന്നിടം ശൂന്യമായിരുന്നു.

വീട്ടിൽ എത്തിയ പാടെ അഭി ദേവകി അമ്മ എന്തോ വായിച്ചു കൊണ്ട്
കസേരയിൽ ഇരിക്കുന്നത് കണ്ട് അങ്ങോട്ട്‌ ചെന്നു, ഒരു കസേര വലിച്ച് അടുത്തിരുന്നു,വല്യമ്മേ… മ്മ് ദേവകി അമ്മ പുസ്തകത്തിൽ നിന്ന് മുഖം ഉയർത്താതെ ഒന്ന് മൂളി.
ഞാൻ ഇന്ന് ഒരു പെൺ കുട്ടിയെ കണ്ടു. പെണ്ണ് ന്ന് പറഞ്ഞാൽ ശരിക്കും ദേവത.. ഓഹോ ന്നിട്ട് ദേവകി അമ്മ പുസ്തകം മടക്കി മുഖം ഉയർത്തി. പേര് പോലെ തന്നെ നല്ല ശ്രീത്വം ഉള്ള മുഖം.
മ്മ്, അവർ കൊച്ചുമകനെ തന്നെ നോക്കിയിരുന്നു.

കുറച്ചു നേരം മിണ്ടി. വീട് എവിടാണ്? ചോദിച്ചോ.
അയ്യോ അതില്യ പക്ഷെ വാര്യരുടെ മോളാ എന്ന് പറഞ്ഞു. ഏത് വാര്യരുടെ ദേവകി അമ്മയുടെ നെറ്റി ചുളിഞ്ഞു. വിയർപ്പു കണങ്ങൾ പതുക്കെ ഒഴുകി ഇറങ്ങാൻ തുടങ്ങി.

ഒരു ‘കൃഷ്ണ വാര്യർ’ പുഴയുടെ ഓരത്തുളള അമ്പലത്തിലെ കഴകക്കാരനാണ് എന്നാ പറഞ്ഞെ. ആ കുട്ടീടെ പേര് ശ്രീപാർവതി. അഭി അത് പറഞ്ഞതും തൊടിയിൽ എന്തോ വലിയ ശബ്ദത്തോടെ ഒടിഞ്ഞു വീണു. ഒപ്പം കാര്യസ്ഥൻ കുമാരേട്ടന്റെ ഭയന്നുള്ള ശബ്ദവും. ഇതിപ്പോ എന്താ ഒരു കാറ്റ് പോലും ഇല്ലാതെ മൂവാണ്ടൻ ഒടിഞ്ഞു വീണേ. അത് വല്ല കേടും ആയിരിക്കും അഭി പറഞ്ഞു. പക്ഷെ ദേവകി അമ്മയുടെ ഉള്ളിൽ ഭയത്തിന്റെ തിരിക്ക് തീ പിടിച്ചിരുന്നു. അമ്മ എന്തെ മിണ്ടാത്തത്. അഭിയുടെ ചോദ്യം അവർ കേട്ടില്ല എന്ന് നടിച്ചു കൊണ്ട് എഴുന്നേറ്റ് നടന്നു. അൽപ്പം നീങ്ങിയിട്ട് തിരിഞ്ഞു നിന്ന് അവർ അഭിയെ നോക്കി, ഉണ്ണീ സന്ധ്യ മയങ്ങിയാൽ പിന്നെ കറക്കം ഒന്നും വേണ്ട. ഈ മണ്ണിന് ഒരു ശാപമുണ്ട്, ഓർമ്മ വച്ചോളൂ കണ്ണൊണ്ട് കാണുന്നതും വാക്കിനാൽ കേൾക്കുന്നതും എല്ലാം സത്യാവില്ല്യ.

അഭിക്ക് ഒന്നും മനസ്സിലായില്ല. എന്ത് ശാപം? അത് പറയൂ വല്യമ്മേ. ദേവകിയമ്മ അതിനും മറുപടി പറഞ്ഞില്ല. അൽപ്പം നിരാശയോടെ അഭി കാര്യസ്ഥനെ നോക്കി കുമാരേട്ടാ എന്താ ആ ശാപം. എന്റെ കുഞ്ഞേ എന്നോട് ഒന്നും ചോദിക്കല്ലേ നിക്ക് ഒന്നും അറിയില്ല.

പോട്ടെ പറയണ്ട നമുക്ക് ആ കുട്ടി പറഞ്ഞ ക്ഷേത്രത്തിൽ ഒന്ന് പോണം, ഏത് ക്ഷേത്രത്തിൽ കുമാരൻ ചോദ്യ ഭാവത്തിൽ നോക്കി ? ആ ദേവി ക്ഷേത്രത്തിൽ അഭി പറഞ്ഞു.

കുട്ടീ അതിനു ആ ക്ഷേത്രത്തിൽ ഒരു തിരി തെളിഞ്ഞിട്ട് കാലങ്ങൾ ആയിരിക്കുന്നു. ദേവി എന്നേ അവിടം വിട്ടു പോയി. ഇന്നത് കാട് മൂടി പൊളിഞ്ഞു തുടങ്ങി.അവിടെ എന്തിനാ പോണേ? അവിടേക്ക് അറിയാതെ പോലും കടക്കരുത്. അത് പറയുമ്പോൾ അയാളുടെ മുഖത്ത് തെളിഞ്ഞ ഭയം അഭി ശ്രദ്ധിച്ചു. കാര്യസ്ഥൻ പറഞ്ഞ ഒരു കാര്യം അപ്പോഴും അഭിമന്യുവിനെ വല്ലാതെ അലട്ടി.
#*തുടരും..

Recent Stories

The Author

kadhakal.com

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com