രക്തരക്ഷസ്സ് 24 38

Views : 10495

കുമാരനും രാഘവനും ശ്രീപാർവ്വതിയുടെ പ്രതികാരത്തിന് ഇരകളായ വിവരം അദ്ദേഹം ബോധപൂർവം മേനോനിൽ നിന്നും ഒളിച്ചു വച്ചു.

ഇതിനോടകം തന്നെ ക്ഷേത്ര വളപ്പിന്റെ നാല് മൂലയിലും രക്ഷാ തകിടുകൾ കുഴിച്ചിട്ട് ബന്ധനം ചെയ്തിരുന്നു.

കാട് മൂടിയ ക്ഷേത്രത്തിലെ കടന്ന് കയറ്റക്കാരായ നാഗങ്ങളെ സർപ്പ പ്രീതിക്കായുള്ള പൂജകൾ കഴിച്ച് അനുകൂലരാക്കി.

സമയം കുറവാണ്.പണികൾ ആരംഭിക്കാം.വാഴൂർ വസുദേവൻ ഭട്ടതിരിയുടെ ആജ്ഞ ഇടിമുഴക്കം പോലെ ഉയർന്നു.

ആളുകൾ അവരവരുടെ പണിയായുധങ്ങളുമായി തയ്യാറെടുത്തു.

വെളിച്ചപ്പാടും,കൃഷ്ണ മേനോനും തന്ത്രിവര്യന്മാരും മേൽനോട്ടക്കാരായി.

ശാപമോക്ഷത്തിന്റെ ആദ്യ പടിയെന്ന വണ്ണം പണിക്കാരിൽ ആരോ ഒരാൾ ഉയർത്തിയ തൂമ്പ മണ്ണിൽ തൊട്ടതും മൂടി നിന്ന കാർമേഘങ്ങൾ ജലകണങ്ങൾ കോരിച്ചൊരിയാൻ തുടങ്ങി.

അസ്ഥി തുളയ്ക്കുന്ന തണുപ്പ് വിതറിക്കൊണ്ട് കാറ്റ് ആഞ്ഞു വീശി.

പടർന്ന് പന്തലിച്ച വള്ളിപ്പടർപ്പുകളും പാഴ്ച്ചെടികളും വെട്ടിയൊതുക്കി ആളുകൾ മുൻപോട്ട് നീങ്ങി.

തിമിർത്തു പെയ്യുന്ന മഴയോ അസ്ഥി തുളയ്ക്കുന്ന തണുപ്പോ,കാറ്റോ ഒന്നും തന്നെ അവർക്കൊരു വെല്ലുവിളിയായില്ല.

സന്ധ്യാസമയത്തോടെ പൂർണ്ണമായും വെട്ടിത്തെളിക്കപ്പെട്ട കാട്ടിൽ നിന്നും വള്ളക്കടത്ത് ക്ഷേത്രം സ്വതന്ത്രമായി.

വർഷങ്ങൾക്കപ്പുറം നടന്ന അരുംകൊലയുടെ ബാക്കിപത്രമായ ക്ഷേത്രബലിക്കല്ല് മഴയിൽ കുതിർന്ന് തലയുയർത്തി നിന്നു.

യാഥാർഥ്യങ്ങളെ മനപ്പൂർവ്വം മനസ്സിൽ കുഴിച്ചു മൂടിയ വള്ളക്കടത്ത് ഗ്രാമവാസികൾ അതിനെ നോക്കി നെടുവീർപ്പിട്ടു.

അന്നത്തെ പണികൾ പൂർത്തിയാക്കി ആളുകൾ മടങ്ങി.ശങ്കര നാരായണ തന്ത്രിയും കൂട്ടരും അവിടെ തന്നെ തങ്ങി.

മേനോൻ മടങ്ങിക്കോളൂ. ഞങ്ങൾക്ക് ഇവിടെ കുറച്ച് കർമ്മങ്ങൾ കൂടി ബാക്കിയുണ്ട്.തന്ത്രി ഗൗരവ ഭാവത്തിൽ മേനോനെ നോക്കി.

എന്തൊക്കെയോ ചോദിക്കണമെന്ന് തോന്നിയെങ്കിലും തന്ത്രിയുടെ മുഖത്ത് കണ്ട അസാധാരണമായ ഗൗരവം മേനോനെ അതിൽ നിന്നും വിലക്കി.

അയാൾ പതിയെ തിരിഞ്ഞു നടന്നു.മനസ്സിന് വല്ലാത്ത ഭാരം.മരണ ഭയം തന്നെ പിടികൂടുന്നു എന്ന തോന്നൽ മേനോന്റെ മനസ്സിനെ മഥിച്ചു.

മേനോനെ.ഇനിയുള്ള രാത്രികളിൽ മരണ ഭയം തന്നെ വേട്ടയാടും.ഊണും ഉറക്കവും നഷ്ട്ടമാകും.ചെയ്ത് കൂട്ടിയ കർമ്മങ്ങളുടെ ഫലം അത് അനുഭവിക്കുക തന്നെ വേണം.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com