രക്തരക്ഷസ്സ് 23 33

Views : 7346

ആര്.അങ്ങനെ ചോദിക്കാൻ വാ തുറന്നെങ്കിലും അതിന് പകരം കുമാരൻ എന്ന് തന്ത്രി മനസ്സാ മന്ത്രിച്ചു.പക്ഷേ എങ്ങനെ.

കാളകെട്ടിയിലെ മാന്ത്രികന്മാരുടെ രക്ഷയ്ക്ക് ശക്തി പോരായ്മകൾ വന്നുവോ.

ആ മനസ്സ് വായിച്ചിട്ടെന്നവണ്ണം വസുദേവ ഭട്ടതിരി തന്ത്രിയുടെ സംശയങ്ങൾ നിവാരണം ചെയ്തു.

ഇനിയിപ്പോ എന്ത് ചെയ്യും വസുദേവാ തന്ത്രിയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു തുടങ്ങി.

കർമ്മഫലം അനുഭവിക്കുക തന്നെ വേണമല്ലോ തന്ത്രിയദ്ദേഹം.
ഇനിയൊരു രക്ഷയില്ല.അയാളുടെ വിധി.അങ്ങനെ സമാധാനിക്കുക.

നീട്ടിയൊന്ന് മൂളുക മാത്രമായിരുന്നു ശങ്കര നാരായണ തന്ത്രികൾ ചെയ്തത്.

അതേ സമയം രാഘവന്റെ ബെൻസ് കാർ വള്ളക്കടത്ത് പുഴയുടെ ഓരത്ത് കൂടി ചീറിപ്പായുകയായിരുന്നു.

വണ്ടിയുടെ ക്രമാധീതമായ വേഗത ഉള്ളിൽ ഭയത്തിന്റെ വിത്ത് വിതച്ചപ്പോൾ കുമാരൻ രാഘവനെ നോക്കി.അതേ അൽപ്പം വേഗത കുറയ്ക്കാ.

രാഘവനിൽ നിന്നും പ്രതികരണം ഉണ്ടായില്ല.വണ്ടിക്ക് വീണ്ടും വേഗത വർദ്ധിച്ചു.

കുമാരൻ ഭയത്തോടെ ചുറ്റും നോക്കി.കാർ റോഡിൽ നിന്നും വിട്ട് വള്ളക്കടത്ത് ദേവീ ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞത് അയാളറിഞ്ഞു.

രാഘവാ.വഴി തെറ്റി.ഇതല്ല കാളകെട്ടിയിലേക്കുള്ള വഴി.അയാൾ അൽപ്പം ഒച്ചയുയർത്തി.

ഹാ.കിടന്ന് പിടയ്ക്കാതെടോ എനിക്കറിയാം.രാഘവൻ വെട്ടിത്തിരിഞ്ഞു.

അയാളുടെ മുഖത്ത് കനത്ത ഗൗരവം തിങ്ങി നിറഞ്ഞിരുന്നു. കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കവും ചുവപ്പ്‌ രാശിയും.

രാഘവനിൽ പെട്ടന്നുണ്ടായ ഭാവ മാറ്റം കുമാരനിൽ ഞെട്ടലുളവാക്കി.
അയാൾ മറുത്തൊന്നും പറയാതെ പുറത്തേക്ക് കണ്ണോടിച്ചു.

കാട് മൂടി ഇരുട്ട് തിങ്ങി നിൽക്കുന്ന ക്ഷേത്രത്തിന് മുൻപിൽ കടിഞ്ഞാൺ വലിച്ച കുതിരയെപ്പോലെ വണ്ടി നിന്നു.

ഡോർ തുറന്ന് പുറത്തിറങ്ങിയ കുമാരൻ ജീവൻ തിരിച്ചു കിട്ടിയ പോലെ ശ്വാസം ആഞ്ഞു വലിച്ചു.

അയാൾ ഭയത്തോടെ ചുറ്റും കണ്ണോടിച്ചു.കാട്ടു വള്ളികൾ സർപ്പങ്ങളെപ്പോലെ മരങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com