അയാൾ മനസ്സിൽ പറഞ്ഞു.
കാളകെട്ടിയിൽ മടങ്ങിയെത്തിയ ശങ്കര നാരായണ തന്ത്രികൾക്ക് മകന് സംഭവിച്ച ദുരവസ്ഥ വിശ്വസിക്കാൻ സാധിച്ചില്ല.
ഏഴ് ദിവസമെന്ന കണക്ക് ശങ്കര നാരായണ തന്ത്രികളുടെ മനസ്സിനെ വല്ലാതെ മഥിച്ചു.
ഉണ്ണീ കൃഷ്ണ മേനോൻ എത്ര ദുഷ്ടൻ ആണെങ്കിലും അയാളെ രക്ഷിക്കാം എന്ന് ഞാൻ വാക്ക് കൊടുത്തതാണ്.
കാളകെട്ടിയിലെ മാന്ത്രികന്മാർ കൊടുത്ത വാക്കിന് വിലകല്പിക്കുന്നവരാണ്.എന്ത് വില കൊടുത്തും അവളെ ബന്ധിക്കണം.
ഇപ്പോൾ തന്നെ വേണ്ട ഒരുക്കങ്ങൾ ചെയ്തോളൂ.അയാൾ മകനെ നോക്കി.
മ്മ്മ്.അതിന് മുൻപ് എനിക്ക് മറ്റൊരാളെ കാണണം അച്ഛാ.അയാൾക്ക് നമ്മെ സഹായിക്കാൻ സാധിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.
അതാരാ ഉണ്ണീ നിന്നെക്കാൾ വലിയൊരാൾ.തന്ത്രിയുടെ നെറ്റി ചുളിഞ്ഞു.
സ്വാമി സിദ്ധവേധപരമേശ് കാശി യാത്രയിൽ ഞാൻ കണ്ട് മുട്ടിയ അഘോരി സന്യാസി.
ഇന്ന് അദ്ദേഹത്തിന്റെ കരുണ കൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ.എനിക്ക് അദ്ദേഹത്തെ കാണണം.രുദ്രശങ്കരൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
നല്ലത്.ഉണ്ണീ വിദ്യയും മന്ത്രവും പകരുന്നത് ആര് ആർക്ക് എന്നതിൽ പ്രസക്തിയില്ല.നല്ല കാര്യങ്ങൾ ആരിൽ നിന്നും അഭ്യസിക്കാം.
നിന്റെ ലക്ഷ്യം പൂർണ്ണമാക്കുവാൻ ഞാൻ അമ്മ മഹാമായയോട് അഭ്യർത്ഥിക്കാം.ഇപ്പോൾ തന്നെ യാത്രയായിക്കോളൂ.
രുദ്രശങ്കരൻ ശങ്കര നാരായണ തന്ത്രിയുടെ കാൽ തൊട്ട് തൊഴുതു.
വിജയീ ഭവ.ആ വയോവൃദ്ധൻ രുദ്രന്റെ തലയ്ക്ക് മുകളിൽ ഇരു കാര്യങ്ങളും ഉയർത്തി അനുഗ്രഹിച്ചു.
അച്ഛന്റെ അനുഗ്രവും നേടി തേവാര മൂർത്തികളെ തൊഴുത് സ്വാമി സിദ്ധവേധപരമേശിനെ തേടി രുദ്രൻ യാത്ര തിരിച്ചു.
Recent Comments