യാചകൻ 17

മുന്നിൽ ഒരാൾക്കൂട്ടം കണ്ട് അയാളും കാലുകൾ ഏന്തി വലിച്ചുകൊണ്ടു അങ്ങോട്ട് നടന്നു. ചവറൊക്കെ കൂട്ടി ഇട്ടേക്കുന്നതിന്റെ കൂടെ ഒരു ചോര കുഞ്ഞു കരയുന്നു. ചിലർ കൂട്ടം കൂടി നിന്ന് ചരിഞ്ഞും, നിവർന്നും, കിടന്നും, ഇരുന്നുമൊക്കെ മൊബൈലിൽ ചിത്രം പകർത്തുന്നു. ചിലർ മൊബൈലിൽ നോക്കി ആ കുഞ്ഞിനെ ചൂണ്ടികൊണ്ട് എന്തൊക്കെയോ പ്രസംഗിക്കുന്നു. ആ യാചകൻ ഓടി ചെന്ന് ആ കുഞ്ഞിനെ വാരിയെടുത്ത് അയ്യാളുടെ മാറിലേക്ക് അടുപ്പിച്ചു.. കൂടി നിന്നവർ ബഹളം വെച്ചുകൊണ്ട് അയ്യാളുടെ അരികിലേക്ക് തിരിഞ്ഞു. അയ്യാൾ കയ്യിൽ ഇരുന്ന വടി ഉയർത്തിപ്പിടിച്ച് കൊണ്ട് ഒരു ഭ്രാന്തനെ പോലെ ആൾക്കൂട്ടത്തിനു നേരെ അലറി.വടി അവർക്ക് നേരെ വീശി ആൾക്കാരെ ഓടിച്ചു……

ആ ചോര കുഞ്ഞിനേയും കൊണ്ട് അയാൾ നടന്നു ചെന്നത് ഇടയ്ക്കൊക്കെ പോകാറുള്ള ചുറ്റുമതിലും ഗേറ്റും ഉള്ള പേരറിയാത്ത ആ വല്യ കെട്ടിടത്തിന് മുൻപിൽ ആയിരുന്നു. ഗേറ്റിനു മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നു അയാളെ കണ്ടപ്പോൾ സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നുകൊടുത്തു. കുഞ്ഞിനേയും മാറോട് ചേർത്ത് പിടിച്ച് ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറിയ അയാളുടെ അരുകിലേക്ക് വെള്ള വസ്ത്രം ധരിച്ച രണ്ട് മൂന്ന് മാലാഖമാർ ഓടി വന്നു. അയാളുടെ കയ്യിൽ നിന്ന് ആ ചോര കുഞ്ഞിനെ അവർ ശ്രദ്ധയോടെ വാങ്ങി.അതിലൊരാളുടെ കയ്യിലേക്ക് അയാളുടെ സഞ്ചിയിൽ സൂക്ഷിച്ചു വെച്ചിരുന്ന പൈസ കൂടി വെച്ചു കൊടുത്തു..

എന്തുപറയണം എന്നറിയാതെ നിന്ന ആ മാലാഖമാരുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അയാൾ തിരിഞ്ഞു നടന്നു.. മുഖത്ത് ചിരിയുമായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി ഒരു യാചകനായി ആ തിരക്ക് പിടിച്ച നഗരത്തെ ലക്ഷ്യമാക്കി അയാൾ