ഗസല്‍ 10

പ്രാണസഖിയുടെ കോപ്പിയായിരുന്നു അത്. തന്‍റെ കൈവശം അതുണ്ടായിരുന്നത് കൊണ്ടാണ് അന്നത് ശ്രദ്ധിക്കാതെ ഇതിനൊപ്പം വെച്ചത്…..

വെറുതെ കവര്‍ തുറന്ന് പുറത്തെടുത്ത് നോക്കുമ്പോഴാണ് ഒരു പേപ്പര്‍ തുണ്ട് അതില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്‌. അതെടുത്ത് നോക്കുമ്പോള്‍ അറിയാതെ കൈയ്യും കരളും വിറച്ചു. കുറിപ്പുകളിലെത്തിയിരുന്ന അതേ കൈപ്പട. ഞെട്ടലോടെയാണ് കുറിപ്പുകളിലെത്തിയിരുന്ന അന്തര്‍ജനം ഭദ്രയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ”സ്നേഹപൂര്‍വ്വം ഗസലുകളുടെ കൂട്ടുകാരന്” എന്ന് മാത്രമാണ് ആ കുറിപ്പിലുണ്ടായിരുന്നത്. ആ ദിവസം പുലരുവോളം പ്രാണസഖി.. ഗ്രാമഫോണില്‍ പാടിക്കൊണ്ടിരുന്നു. കൈയ്യെത്തും ദൂരത്ത് നിന്നും നഷ്ട്ടമായ പ്രണയം പുലരുവോളം മിഴികളേയും കവിള്‍ത്തടങ്ങളേയും ഉണങ്ങാന്‍ അനുവദിച്ചില്ല… പടിഞ്ഞാറന്‍ കാറ്റില്‍ വീണ്ടും കൂട്ടമായി കൊഴിഞ്ഞു വീണ ചാമ്പക്കകളുടെ പതിഞ്ഞ ശബ്ദമാണ് ദീപനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്… അപ്പോഴും ദീപന്‍റെ മിഴികള്‍ വെട്ടുകല്ല് മതിലിനോട് ചേര്‍ന്നുളള പൂവരശ്ശിന്‍റെ ഓരത്ത് കൂടി അപ്പുറത്തെ തൊടിയിലെ അടഞ്ഞ് കിടക്കുന്ന ജനാലയിലേയ്ക്ക് നീണ്ടു……

1 Comment

  1. സൂപ്പർ എഴുത്ത്…

Comments are closed.