അഗ്രഹാരത്തിലെ സീത 14

മറിയാമ്മ സീതയെ ചേർത്തുപിടിച്ചു.

“ന്റെ ജോയ്മോൻ വന്നോടി”
എന്നും ചോദിച്ചു വല്യമ്മച്ചി എഴുനേറ്റു വന്നു. സീതയോടായി മറിയാമ്മ പറഞ്ഞു

“ഇനിയും ഉണ്ട് നിന്നെ സ്നേഹിക്കാൻ വേറെയും ആള്ക്കാര്… ദേ ഇവന്റെ രണ്ടു പെങ്ങന്മാരും കെട്ട്യോന്മാരും മക്കളും.. ജോയ്മോന്റെ പെണ്ണ് എന്ന് പറഞ്ഞാൽ അവർക്കു നീ ജീവനാ… നീ അവനോടു പൊറുത്തു കള…. ”

പക്ഷേ പിന്നെയും നാളുകൾ വേണ്ടി വന്നു സീതക്ക് ചിരിക്കാനും അവനോടു പൊറുക്കാനും… പൊറുത്ത അന്ന് അവരുടെ രാത്രിക്ക് മനോഹാരിത കൂടുതലായിരുന്നു. സീത അറിയാൻ തുടങ്ങുകയായിരുന്നു സീത അവളുടെ കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായന്റെ കൈക്കരുത്തും കരളിലെ സ്നേഹവും… അപ്പോൾ കാഞ്ഞിരപ്പള്ളിയിലെ റബ്ബർ മരങ്ങളെ തൊട്ടു തഴുകി ഒരു കാറ്റ് കടന്നുപോയി….