തിരുവട്ടൂർ കോവിലകം 1 44

“അല്ല സാറിനിപ്പോൾ എന്താണീ കോവിലകത്തോട് ഒരു ഭ്രമം”
ശ്യാം ഒന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല .
“ചേട്ടൻ ഡീലുറപ്പിച്ചോളൂ . ടോക്കൺ എത്രയാ വേണ്ടതെങ്കിൽ ഓഫീസില്‍ വാര്യർ സാറിനെ കണ്ടാല്‍ മതി ഞാൻ വിളിച്ചു പറഞ്ഞോളാം”
കാറിലേക്ക് കയറുമ്പോൾ ശ്യാം സുന്ദർ പറഞ്ഞു .
ശ്യാം സുന്ദർ അറിയപ്പെടുന്ന ഒരു ബിൾഡറാണ് ഇന്ത്യയിലും വിദേശത്തുമായി നിറയേ ബ്രാഞ്ചുകളുള്ള എസ്.എസ് കൺസ്ട്രക്ഷൻ ഉടമ . അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹമാണ് ഇതുപോലുള്ള ഒരു കോവിലകം . ആ ആഗ്രഹമാണ് ശ്യം സുന്ദറിനെ തിരുവട്ടൂർ കോവിലകത്തേക്ക് നയിച്ചതും.
ഏകദേശം ഒരു മാസത്തിനുള്ളിൽ നാലു കോടി കൊടുത്ത് ശ്യാം സുന്ദർ കോവിലകം സ്വന്തം പേരില്‍ തീറാക്കി.
കുഞ്ഞപ്പനെ വിളിച്ച് കോവിലകം ഒന്ന് മോഡി പിടിപ്പിക്കാനും പറഞ്ഞാണ് തന്റെ വിദേശത്തേ ഓഫീസ് സന്ദർശിക്കാൻ പോയത് .
ഒരാഴച്ചക്ക് ശേഷം മടങ്ങി വന്ന ശ്യാം തന്റെ പ്രിയതമയുടെ ജന്മദിനത്തിന്റ അന്ന് കോവിലത്തേക്ക് താമസം മാറാനുള്ള ഒരുക്കങ്ങളും തുടങ്ങി .
ശ്യാം സുന്ദറും ഭാര്യയും കൂടി കോവിലകത്തേക്ക് കാലത്ത് തന്നെ എത്തി . അടഞ്ഞു കിടക്കുന്ന കോവിലകം ഗൈറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതും .
തൊടിയിലെ മുത്തശ്ശി മാവിന്റെ ഒരു വലിയ ശിഖരം കൂറ്റന്‍ ശബ്ദത്തോടെ നിലം പൊത്തി …!
(തുടരും…….)