അജ്ഞാതന്റെ കത്ത് ഭാഗം 5 24

എന്റെ അവസ്ഥ മനസിലാക്കിയ അലോഷ്യസ് പറഞ്ഞു.
വേണ്ടായെന്ന് ഞാൻ തലയാട്ടി.
പത്ത് മിനിട്ടിനുള്ളിൽ പോലീസ് വാഹനം വന്നു.അതിൽ നിന്നും ജെയിംസ് ജോർജ്ജിറങ്ങി വന്നു. അടുത്ത വീടിന്റെ മതിലിൽ രണ്ടു തലകൾ കണ്ടു.
എങ്ങനെയാണെന്നറിയില്ല ചാനലുകാർ വീടുവളഞ്ഞു തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ സ്വന്തം ചാനലും, ആരേയും മുകളിലേക്ക് കടത്തിവിടാതെ പോലീസ്കാർ സെക്യൂരിറ്റി തീർത്തു.
എന്നിട്ടും സമീപത്തെ വീടിന്റെ ടെറസിലും മലിലും അവർ അട്ടയെ പോലെ പറ്റിപ്പിടിച്ചിരുന്നു.

” ആരാ ബോഡി ആദ്യമായി കണ്ടത്?”

“ഞാനാ “

അരവി മുന്നോട്ട് വന്നു.

“നിങ്ങൾ വേദയുടെ …..?”

“ഒരുമിച്ചാണ് ചാനലിൽ വർക്ക് ചെയ്യുന്നത് പിന്നെ അയൽവാസിയുമാണ്. “

” ഇത്…..?”

അലോഷ്യസിനെ ചൂണ്ടിയാണ് ചോദിച്ചത്.അരവി എന്തോ പറയാൻ തുനിയുന്നതിനിടയിൽ കയറി അലോഷ്യസ് പറഞ്ഞു.

“ഞങ്ങൾ ഫ്രണ്ട്സാണ്. ഇങ്ങനെയൊരു സംഭവം നടന്നു എന്നറിഞ്ഞപ്പോൾ ഓടി വന്നതാണ്.”

സ്വന്തം ഐഡന്റിറ്റി മറച്ചു വെച്ചാണ് അദ്ദേഹം പറഞ്ഞത്.

” ഈ ബോഡിയുള്ളതെങ്ങനെ മനസിലായി വേദ ?”

എന്നോടുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞത് അരവിയായിരുന്നു.

“കൈ വാഷ് ചെയ്യുമ്പോൾ വെള്ളത്തിലെ കളറുമാറ്റവും രക്ത ഗന്ധവും കണ്ടാ ഞാനോടി വന്നു നോക്കിയത്.”

” ഇതിനകത്ത് ബോഡിയുണ്ടെന്നു നിങ്ങൾക്കുറപ്പുണ്ടായിരുന്നോ? “

പരിഹാസം പോലെയായിരുന്നു ചോദ്യം.

” ഇല്ല സർ, രക്ത ഗന്ധം അനുഭവപ്പെട്ടപ്പോൾ എന്തോ എനിക്കങ്ങനെ ഓടിവരാൻ തോന്നി. ടാങ്കിൽ എന്തോ അത്യാഹിതം നടന്നെന്നു മനസു പറഞ്ഞിരുന്നു.”

SI ഒന്നിരുത്തി മൂളി.
ബോഡി ടാങ്കിൽ നിന്നും എടുക്കപ്പെട്ടു .ടെറസിൽ വെച്ച സ്ട്രെച്ചറിൽ കിടത്തി.ആ പെണ്ണുടലിനു തല ഇല്ലായിരുന്നു.
മൂർച്ചയേറിയ ഏതോ ആയുധത്താൽ മുറിച്ചുമാറ്റിയ കഴുത്ത് ഭാഗത്തെ മാംസം വെള്ളത്തിൽ കിടന്നതിനാൽ രക്തമയം വാർന്ന് വെളുത്ത് കാണപ്പെട്ടു.
ഭയം കാരണം എന്റെ മുഖവും വിളറി വെളുത്തിരുന്നു. വിശദമായ ചോദ്യോത്തരങ്ങൾക്ക് ശേഷം ബോഡി കൊണ്ടുപോയി. ഞാൻ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സുനിതയുടെ മുറി Si വിശദമായി പരിശോദിച്ചു.കൂട്ടത്തിൽ അലോഷ്യസും.

“വേദ ഇനി മുതൽ ഈ വീട്ടിൽ താമസിക്കുന്നത് സേഫല്ല. ഒരു ഹോസ്റ്റലിലേക്കോ ബന്ധു വീട്ടിലേക്കോ മാറുന്നതാണ് ഉചിതം.”

ഇറങ്ങാൻ നേരം എസ് ഐ പറഞ്ഞു. അയൽപക്കത്തുള്ളവരും പിരിഞ്ഞു പോയി. എല്ലാം തകർന്നതു പോലെ ഞാനിരുന്നു.

“വേദ …..”

അരവിയുടെ ശബ്ദം ഞാൻ തലയുയർത്തി.

“നീയിനി എല്ലാ കാര്യത്തിലും വല്ലാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തെ പോലും “

” ഉം “

Updated: May 26, 2018 — 11:21 pm