രക്തരക്ഷസ്സ് 28 38

ദേവദത്തൻ..അയാൾ ഉറക്കെ വിളിച്ചു കൊണ്ട് ചുറ്റുമൊന്ന് കറങ്ങി.ഇല്ലാ മറുപടിയില്ല.

എങ്ങും കനത്ത നിശബ്ദത തളം കെട്ടി.ഇട തിങ്ങി വളർന്ന മരങ്ങൾ കൂരിരുട്ടിന്റെ പ്രതീതി സൃഷ്ടിച്ചു.

സമീപത്തെ മരക്കൊമ്പിലിരുന്നൊരു മൂങ്ങ തന്നെ തുറിച്ചു നോക്കുന്നതയാൾ കണ്ടു.

സ്വപ്നത്തിൽ കണ്ട മൂങ്ങയെയാണ് മേനോന് ഓർമ്മ വന്നത്.അയാളെ അടിമുടി വിറയ്ക്കാൻ തുടങ്ങി.

കഴുത്തിൽ കിടന്ന രക്ഷ ഊരി വയ്ക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ടയാൾ വേഗത്തിൽ തിരിഞ്ഞു നടന്നു.

രണ്ട് ചുവട് മുൻപോട്ട് വച്ചപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത് ഇത്ര നേരം താൻ നടന്നത് വള്ളക്കടത്ത് ക്ഷേത്രത്തിലേക്കുള്ള വഴിയേയല്ല.

ചതി പറ്റിയെന്ന് ഉറപ്പായതും മേനോൻ നടപ്പിന്റെ വേഗത കൂട്ടി.ക്രമേണ നടത്തം വിട്ടയാൾ ഓടാൻ തുടങ്ങി.

എത്ര ദൂരം ഓടിയെന്ന് നിശ്ചയമുണ്ടായില്ല.പക്ഷേ ആകെ തളർന്നിരിക്കുന്നു.

നീണ്ട് പോകുന്ന തീവണ്ടിപ്പാത പോലെയുള്ള വഴി അയാൾക്ക്‌ മുൻപിൽ ഒരു ചോദ്യച്ചിഹ്നമായി.

ദാഹം കൊണ്ട് തൊണ്ട വരളുന്നത് അയാളറിഞ്ഞു.വഴിയരികിലെ മരച്ചുവട്ടിൽ തളർന്നിരുന്ന മേനോൻ മുണ്ടിന്റെ തലപ്പ് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച് ചുറ്റും നോക്കി.

അക്ഷരാർത്ഥത്തിൽ അപ്പോഴാണ് അയാളാ സത്യം മനസ്സിലാക്കിയത് താൻ എവിടെ നിന്നാണോ രക്ഷപെട്ടോടിയത് അവിടെ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്.

കത്തിക്കാളിയ ഭയവും കഠിനമായ ദാഹവും കൊണ്ടയാൾ നടുങ്ങി വിറച്ചു.

ഉരുണ്ട് കൂടിയ വിയർപ്പ് തുള്ളികൾ കണ്ണിലേക്കിറ്റ് വീണതും മേനോന്റെ കാഴ്ച്ച മങ്ങി.

ഇരുണ്ട വെളിച്ചത്തിൽ തനിക്ക് മുൻപിലാരോ നിൽക്കുന്നുണ്ടെന്ന് വ്യക്തമായി.

ഒരാശ്രയത്തിനെന്നോണം അയാൾ ആ രൂപത്തിന് നേർക്ക് തന്റെ കൈ ഉയർത്തി.

ആഗതൻ മേനോന്റെ കരം ഗ്രഹിച്ചു. പതിയെ ആ കൈയ്യുടെ ശക്തി കൂടി വന്നു.

മേനോന് കൈ വേദനിക്കാൻ തുടങ്ങി. അയാൾ ശക്തിയായി കൈ പിൻവലിക്കാൻ നോക്കി.

ഇല്ലാ പറ്റുന്നില്ല.പ്രതിയോഗിയുടെ കരബലം വർദ്ധിച്ചിരിക്കുന്നു. കൈയ്യിൽ നിന്നും അസ്ഥി തുളയ്ക്കുന്ന തണുപ്പ് അരിച്ചു കയറുന്നത് മേനോൻ അറിഞ്ഞു.

ഇടം കൈ കൊണ്ട് കണ്ണ് തുടച്ച് മുൻപോട്ട് നോക്കി.മുൻപിൽ നിൽക്കുന്ന ആളിന്റെ രൂപം കണ്ടതും മേനോന്റെ കണ്ണുകൾ മിഴിഞ്ഞു.

2 Comments

  1. പക്ഷേ, കൃഷ്ണമേനോൻ കൊല്ലപ്പെടുക തന്നെ വേണം.

  2. ലക്ഷ്മി എന്ന ലച്ചു

    Supppppppppppppeeerrrbbbb parayan vakkukala illlaaa

Comments are closed.