പ്രണയമുന്തിരി വള്ളികള്‍ 9

Views : 2063

പ്രണയമുന്തിരി വള്ളികള്‍

 

ഇത് ഒരു ദ്വീപിന്‍റെ കഥയാണ്,അറബിക്കടലിനോടു ചേര്‍ന്ന് കിടന്ന ഒരു ദേശത്തിന്‍റെ കഥ.1960 കാലഘട്ടത്തില്‍ യാത്രാ സൗകര്യങ്ങള്‍ പരിമിതമായ ആ സ്ഥലത്ത് പ്രധാനമായും രണ്ടു തരത്തിലുള്ള ആളുകളാണുണ്ടായിരുന്നത്.ഒന്ന് കടലിനോടും കായലിനോടും ഒക്കെ മല്ലിട്ടു ജീവിച്ച കുറേ മുക്കുവന്മാര്‍,പിന്നെ അവരെ ചൂഷണം ചെയ്തു ജീവിതം നയിച്ച കുറേ മുതലാളിമാര്‍.സാമ്പത്തികമായുള്ള ഒരു വേര്‍തിരിവ് എല്ലാ കാര്യങ്ങളിലും മുഴച്ചു നിന്നിരുന്നെങ്കിലും ഒരേ ഒരു കാരണത്താല്‍ എല്ലാവരും ബന്ധിക്കപ്പെട്ടിരുന്നു.ഒരു വേര്‍തിരിവുമില്ലാത്ത ഒരു സ്ഥലത്ത് അവര്‍ ഒന്നിച്ചു.ആത് സെബസ്ത്യാനോസ് പുണ്യാളന്‍റെ പള്ളിയിലായിരുന്നു.പള്ളി പെരുന്നാള്‍ ദ്വീപിന്‍റെ ഏറ്റവും വലിയ ആഘോഷമായി മാറുന്നത് അങ്ങനെയാണ്.

പള്ളിപ്പെരുന്നാളിന്‍റെ അവസാന ദിവസം ഞായറാഴ്ചയാണ്.അന്നാണ് ബിഷപ്പ് പള്ളിയില്‍ വരുന്ന ദിവസം.അതൊരു ആഘോഷ ദിവസം തന്നെയാണ്.പക്ഷേ ഈ പെരുന്നാള്‍ ദിവസങ്ങളില്‍ നടന്നത് മറ്റൊന്നാണ്.കരയെ ഇളക്കി മറിച്ച ഒരു സംഭവം.

സംഭവം വേറൊന്നുമല്ല.ഗ്രേസിയും ജോജിയും പ്രണയത്തിലാണ്.ഇതില്‍ നാട്ടുകാര്‍ക്കെന്താണ് എന്നു ആലോചിക്കുകയാണെങ്കില്‍ ഇവര്‍ ആരാണെന്നറിയണം.നാട്ടിലെ പ്രധാന ചൂഷണ മുതലാളിയായ റാഫേലു കുട്ടിയച്ചന്‍റെ മകളാണ് ഗ്രേസി.മുക്കുവന്മാരുടെ യൂണിയന്‍റെ പ്രധാന നേതാവാണ് ജോജിയുടെ അപ്പന്‍ ജോണി.അല്ലെങ്കില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും സമരത്തിനും ഒരു പഞ്ഞവുമില്ലാതിരുന്ന നാട്ടില്‍ ഇത് ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല.ശനിയാഴ്ച ദിവസം വെടിക്കെട്ടിനിടയില്‍ ഇവരൊന്ന് ഒളിച്ചോടാന്‍ ശ്രമിച്ചതാണ് പറ്റിയത്.

നാലു പാടും വെള്ളമായ കൊണ്ട് ഓടിയാല്‍ തന്നെ എവിടെ വരെ ഓടാനാ.പോരാത്തതിനു ഇവരെ പരിചയമില്ലാത്ത നാട്ടുകാരുമില്ല.അതും ഒരു തിരിച്ചടിയായിരുന്നു.എന്തായാലും എല്ലാം എല്ലാവരും അറിഞ്ഞു എങ്കില്‍ പ്രശ്നം പരിഹരിക്കാം എന്നു കരുതി ഞാന്‍ ഒരു എന്‍ട്രി കൊടുക്കാം എന്നു കരുതിയപ്പോ വര്‍ക്കിച്ചന്‍ വക ഒരു ഡയലോഗ് “ഞങ്ങള്‍ മുക്കുവന്മാരോട് അല്ലേലും എല്ലാ കാര്യത്തിലും ഒരു വേര്‍തിരിവാണ്” ഞാന്‍ പതുക്കെ ഇങ്ങ് പിന്‍വാങ്ങി.അതോടെ പ്രശ്നം വലുതായി,ഗ്രേസിയുടെ പേരില്‍ നാട്ടിലെ പ്രമാണിമാരെല്ലാം കൂടെ ഒരു ടീമായി തിരിഞ്ഞപ്പോള്‍ ജോജിയുടെ പേരില്‍ മുക്കുവന്മാരും ഒരു ടീം തിരിഞ്ഞു.ഇനി എനിക്ക് ഇതിലെന്താ റോളെന്നല്ലേ?

ഞാനാണ് ഈ കളിയിലെ റഫറി ഫാ.ജിമ്മി പ്ലാമൂട്ടില്‍.

പെരുന്നാള്‍ ഞായറാഴ്ചയായ നാളെ പ്രശ്നമുണ്ടാവരുതെന്നും ബിഷപ്പിന്‍റെ മുന്നില്‍ ഇടവകയ്ക്ക് ദോഷം വരുന്ന ഒന്നും ഉണ്ടാവരുത് എന്നും മാത്രമായിരുന്നു എന്‍റെ ആവശ്യം.പക്ഷേ ആ ശനിയാഴ്ച അവസാനിച്ചത് ഒരു വെല്ലുവിളിയിലായിരുന്നു.

എന്തു സംഭവിച്ചാലും കെട്ടിക്കില്ല എന്ന നയത്തിലുറച്ച് നിന്നു പ്രമാണിമാര്‍.കെട്ടിച്ചേ അടങ്ങൂ എന്ന മട്ടില്‍ മുക്കുവന്മാരും.സംഭവം എന്തായാലും ജോജി കുറച്ചൊന്നു ആശ്വസിച്ചു.കാരണം ആളെണ്ണത്തിലെങ്കിലും മുക്കുവന്മാര്‍ കുറേയുള്ള കൊണ്ടു കല്ല്യാണം നടക്കുമെന്നു കരുതിയിരിക്കുമ്പോഴാണ് അടുത്ത ട്വിസ്റ്റ്.നമ്മുടെ റാഫേലു കുട്ടിയച്ചന്‍റെ അമ്മ മാര്‍ത്ത വക.

”നിനക്കൊക്കെ ഉളുപ്പില്ലേടാ ഞങ്ങള്‍ പെണ്ണിനെ തരൂല്ലാന്നു പറഞ്ഞപ്പോ കെട്ടു നടത്തിക്കൊടുക്കാന്‍ വന്നേക്കുന്നു.തരാത്തത് തട്ടിപ്പറിച്ചോണ്ടു ഓടുന്നതല്ലടാ ആണത്തം.പറ്റുവെങ്കില്‍ ഇതിലും നല്ല ഒരു സംബന്ധം അവനുണ്ടാക്കി കാണിക്ക്.അതാ വേണ്ടത്.”

എന്തായാലും സംഗതി ഏറ്റു അതോടെ ജോണിയടക്കമുള്ള മുക്കുവന്മാരും കല്ല്യാണത്തിനു എതിരായി.തള്ളയുടെ കാഞ്ഞ ബുദ്ധി പേരക്കൊച്ചിനെ മുക്കുവന്‍ കൊണ്ടു പോവരുതല്ലോ.നാണക്കേടൊക്കെ കാശു കൊടുത്ത് തീര്‍ത്ത പാരമ്പര്യം കുറേയുള്ളയാളാ റാഫേലുകുട്ടി പിന്നെയാ ഈ ഒളിച്ചോട്ടം.എനിക്ക് അത്ഭുതമൊന്നുമില്ല ഒരിക്കെ ഒടുക്കത്ത് കൊടുക്കാന്‍ പോയപ്പോ എനിക്ക് ചായ ഉണ്ടാക്കി തന്ന് എനിക്ക് ട്വിസ്റ്റ് തന്ന അതേ തള്ളയാ.

അതോടെ എല്ലാവരും സമാധാനത്തില്‍ തിരിച്ചു പോയി.ഞാനും സമാധാനിച്ചു ഇനി പ്രശ്നം ഒന്നുമില്ലല്ലോ.രാത്രി ഒരു പന്ത്രണ്ടായപ്പോ വാതിലില്‍ ഒരു മുട്ട്.സെമിത്തേരി അടുത്തായ കൊണ്ടും രാത്രി ഇതു പോലെ മുട്ട് കേള്‍ക്കാറുള്ള കൊണ്ടും സ്വര്‍ഗ്ഗസ്ഥനായ ചൊല്ലി വാതില്‍ തുറന്നപ്പോ നല്ല കള്ളിന്‍റെ മണം പിന്നെ ബീഡിയുടെ ഒരു ചെറു വട്ടം.കാപ്പിരിയാണല്ലോ കര്‍ത്താവേ എന്നു വിചാരിച്ച് വാതില്‍ അടക്കാന്‍ പോയപ്പോ ഒരൊച്ച.

“അച്ചോ ഞാനാണ് ജോജി.”

ഞാന്‍ അവനെ മേടയക്കകത്തു കയറ്റി വാതിലടച്ചു.

ജോജി:എല്ലാം തീര്‍ന്നച്ചോ.കിടന്നിട്ട് ഉറക്കം വരുന്നില്ല.അതാ അതാ ഇങ്ങനെ കള്ളൊക്കെ കുടിച്ചിട്ട്.സോറി അച്ചോ.

ജിമ്മി:എല്ലാം ഉണ്ടാക്കി വച്ചിട്ട്.നിനക്കിങ്ങനെ കുടിച്ചാ മതിയല്ലോ.അവിടെ അവള്‍ തല്ലു കൊള്ളുവായിരിക്കും.

ജോജി:കണക്കായിപ്പോയി.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com