തിരുമേനി കസേരയിൽ നിന്നുമെഴുന്നേറ്റ് പൂജാമുറിയിലേക്കുപോയി.
ഗൗരി തന്റെ മുറിയിലേക്ക് നടന്നു. പിന്നാലെ അമ്മുവുംമുണ്ടായിരുന്നു.
നേരത്തെ എടുത്തുവച്ച സീതയുടെ പുസ്തകം അലമാരതുറന്ന് പുറത്തെടുത്ത് അവൾ കട്ടിലിലേക്ക് കമഴ്ന്നു കിടന്നു.
അവസാന വരികളിലെ അർത്ഥം മനസിലാക്കാൻ അവൾ ആ പേജ് എടുത്തുനോക്കി.
പക്ഷെ അതിലങ്ങനെ ഒരു വരി ഉണ്ടായിരുന്നില്ല.
“അയ്യോ, അതെവിടെ പോയി”
അവൾ തലങ്ങും വിലങ്ങുംമറിച്ചുനോക്കി.
പെട്ടന്ന് പുറത്തുനിന്ന് ഒരു വലിയശബ്ദം കേട്ടു.
കിഴക്കേ ജാലകപ്പൊളി തുറന്നുനോക്കിയ ഗൗരി ഭയംകൊണ്ട് രണ്ടടി പിന്നിലേക് വച്ചു.
നിലാവിന്റെ വെളിച്ചത്തിൽ
കറുത്ത് ഉരുണ്ട് മഞ്ഞകണ്ണുകളുമായി ഒരു കറുത്ത കരിമ്പൂച്ച ജാലകത്തിനടുത്തു വന്നിരുന്ന് ഗൗരിയെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചുറ്റിലും പാലപ്പൂവിന്റെയും അരളിയുടെയുംഗന്ധമൊഴുകാൻ തുടങ്ങിയിരുന്നു.
തുടരും…
Recent Comments