വൈദേഹി 1553

ഈശ്വരന്റെ ആയുസ്സിന്റെ കണക്കുപുസ്തകത്തിലെ പ്രാണന്റെ അക്കങ്ങൾക്ക് ഒരു ചെറിയ തെറ്റുപറ്റി പ്രിയതമൻ നഷ്ട്ടപെട്ടു പോകുന്ന അഡിഗ സ്ത്രീ തലമുണ്ഡനം ചെയ്ത് ചന്ദന നിറമുള്ള പഴയ വസ്ത്രം ധരിച്ചും വികാരങ്ങളെയും വിചാരങ്ങളെയും അടക്കി നിർത്താൻ എന്ന പേരിൽ ഇഷ്ടപ്പെട്ട പലതിനെയും നിർബന്ധപൂർവ്വം ഉപേക്ഷിപ്പിച്ചും.. ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചും. ഒരു പുതപ്പ് പോലും ഇല്ലാതെ വെറും തറയിൽ കിടന്നുള്ള ഉറക്കവും..മരം കോച്ചുന്ന പുലർകാലങ്ങളിൽ പോലും സൂര്യോദയത്തിന് നാഴികക്കൾക്ക് മുമ്പേ ഉണർന്നു തണുത്ത ജലത്തിൽ കുളിച്ചു കൊണ്ട് ശരീരത്തെ വികാരങ്ങളിൽ നിന്നും മോചിപ്പിച്ചിരിക്കണം.
അതായിരുന്നു സമുദായത്തിന്റെ കൽപന…
ആഘോഷനാളുകളിൽ അപശകുനമായി മാത്രം കണ്ട്‌ ഒറ്റപ്പെടുത്തുന്ന മനുഷ്യജന്മങ്ങൾ…
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ മരണം എന്ന ശാപമോക്ഷവും കാത്തിരിക്കുന്ന ജീവച്ഛയം..അതായിരുന്നു അഡിഗ സ്ത്രീ….
“യാഥാസ്ഥിതികതയുടെ മാമൂലുകൾ കെട്ടിപ്പിടിച്ചിരിക്കുന്ന എല്ലാ സമൂഹങ്ങളും. അന്ധവിശ്വാസവും അനാചാരങ്ങളും നടപ്പിലാകാൻ ബലിയാടാകുന്നത് എപ്പോഴും സ്ത്രീ ജന്മങ്ങളിൽ മാത്രം ആയിരിക്കും”…..
സ്ത്രീയെ ദേവതയായി കാണുന്ന സമൂഹങ്ങൾ തന്നെ അവൾ വിധവയും നിരാലംബയുമായി മാറുമ്പോൾ.അവളുടെ സ്വപ്നങ്ങൾക്കോ വികാരങ്ങൾക്കോ ചിന്തകൾക്കോ ആ സമൂഹത്തിൽ യാതൊരു വിലയും കൽപ്പിക്കുന്നില്ല …….
ഉയർന്ന വിദ്യാഭ്യാസം നേടുക എന്ന തന്റെ ചിരകാല അഭിലാഷത്തിന്റെ മുകളിൽ കരിനിഴൽ പോലെ വൈധവ്യം എന്ന നാമം അടിച്ചേല്പിച്ചിരിക്കുന്നു……
ഈ നാലുചുമരിന്റെ ഉള്ളിൽ കത്തിത്തീരാനുള്ളതാണ് തന്റെ ജീവിതം എന്നു മനസ്സ് കൊണ്ട് ഉറപ്പിച്ചിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ തിരിനാളവുമായി ശ്രവണഗോണ്ടയിലെ അഡിഗ മഠത്തിലേക്ക് അവൻ കടന്നുവരുന്നത്……
തലയിൽ വിപ്ലവചിന്തയും. ഹൃദയം നിറയെ നെരൂദയുടെ കവിതകളും ആരെയും ആകർഷിക്കുന്ന വ്യക്തിപ്രഭാവത്തിന്റെ ഉടമയുമായ.
“പ്രജാപതി രഘുറാം”
അടിയന്തരാവസ്ഥ കാലത്ത് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിപ്ലവ വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ അമരക്കാരൻ…
തന്റെ ചിറ്റപ്പന്റെ മകൻ വെങ്കിടേശ്വരിന്റെ സുഹൃത്തുക്കളായ റാമും
കേശവദേവും അഡിഗ സമുദായത്തിന്റെ കുലദേവതയുടെ ചാർഥ് ഉൽസവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു……………………………………………..
“സ്വാതന്ത്ര്യം”..
ആറുവർഷത്തെ തുറന്ന ജയിൽ ജീവിതത്തിൽ അപൂർവ്വമായി പരോൾ ലഭിക്കുന്ന ചില നിമിഷങ്ങൾ..
“കുലദേവതയുടെ ചാർഥ് ഉൽസവം”………
ഈ വലിയ മഠവും താനും തനിച്ചാകുന്ന ദിവസം …

2 Comments

  1. ഒറ്റപ്പാലം കാരൻ(മുഹമ്മദ് അനസ്)

    നന്നായിട്ടുണ്ട്?

Comments are closed.