The Storyteller [Prayag Padassery] 28

 

രാത്രിയായപ്പോൾ ജേക്കബിനെ പൂട്ടിയിട്ടതിൽ മദാമ്മയ്ക്ക് വലിയ വിഷമം തോന്നി. മനംനൊന്ത് കുറേ നേരം മദ്യപിച്ച അവർ അവനെ പൂട്ടിയിട്ട റൂം തുറന്ന് കയറിച്ചെന്നു. അവിടെ കിടന്നുറങ്ങുന്ന ജേക്കബിനെ കണ്ട് കരഞ്ഞ് തളർന്ന് ഉറങ്ങുകയാവും എന്ന് കരുതിയ അവർ അവന്റെ അടുത്ത് ചെന്ന് കെട്ടിപ്പിടിച്ച് കിടന്നു. കുറച്ച് കഴിഞ്ഞ് മദ്യത്തിന്റെ ലഹരിയിൽ അവരും അവിടെ കിടന്നുറങ്ങിപ്പോയി.

എന്നാൽ താൻ വായിച്ച നോവലിലെ സ്വപ്നലോകത്തായിരുന്ന ജേക്കബ് ഉറക്കത്തിൽ തന്റെ കൂടെ ഉള്ളത് ആരാണെന്ന് തിരിച്ചറിയാതെ അതിക്രൂരമായി മദാമ്മയെ ഭോഗിക്കാൻ തുടങ്ങി. ഉറക്കത്തിനിടയിലും അവൻ അവരുടെ വസ്ത്രങ്ങളെല്ലാം പറിച്ചെറിഞ്ഞ് അവരെ പൂർണ്ണമായി സ്വന്തമാക്കി.

ജേക്കബിന്റെ ബലിഷ്ഠമായ കരങ്ങൾക്കിടയിൽ പെട്ട് ഒരു ശബ്ദമുയർത്താൻ പോലുമാവാതെ മദാമ്മ അന്ന് രാത്രി ശ്വാസം മുട്ടി മരിച്ചു.

 

പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോഴാണ് അവൻ അടുത്ത് മരിച്ചു കിടക്കുന്ന മദാമ്മയെ കണ്ടത്.

എന്നാൽ വിവസ്ത്രയായി കിടന്ന ശരീരം കണ്ട ജേക്കബിന്റെ ഉള്ളിൽ വീണ്ടും കാമമുണർന്നു.

ഒരു മൃതശരീരമാണെന്ന അറപ്പു പോലുമില്ലാതെ ആ ഡെഡ്ബോഡി അഴുകുന്ന വരെ ഒരാഴ്ചയോളം അവൻ തന്റെ രതിവൈകല്യം അവരിൽ തുടർന്നു.

 

ഇത് അവനിൽ അടങ്ങാത്ത അഭിനിവേശം ജനിപ്പിച്ചു. പിന്നീടങ്ങോട്ട് ഒരു വൃത്തികെട്ട മൃതഭോഗിയായായിരുന്നു അയാളുടെ ജീവിതം.

പല സ്ഥലത്തുനിന്നുമുള്ള പെൺകുട്ടികളെ അവിടെ എത്തിച്ച് അവരെ മരിക്കും വരെ ഭോഗിക്കും. അപ്പോഴെല്ലാം ആ ഹീബ്രു നോവൽ അവൻ വായിക്കും. എന്നിട്ട് അവർ മരിച്ചുകഴിഞ്ഞാലും അഴുകിയ ശരീരത്തിലും തന്റെ വൈകൃതങ്ങൾ ചെയ്ത് അയാൾ സുഖം കണ്ടെത്തും. അതായിരുന്നു അയാളുടെ ഫാന്റസി.

 

ഇന്നലെ ഞങ്ങൾ അവിടെ പരിശോധിച്ചപ്പോൾ അവിടുത്തെ ഒരു രഹസ്യ മുറിയിൽ നിന്നും കഴിഞ്ഞ മാസങ്ങളിലായി കർണാടക സ്റ്റേറ്റിൽ കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴ് പെൺകുട്ടികളുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അതിൽ നാലെണ്ണം പൂർണ്ണമായി അളിഞ്ഞു തുടങ്ങിയിരുന്നു. ബാക്കി മൂന്നെണ്ണത്തിൽ പുഴുക്കളും ഉണ്ടായിരുന്നു.

 

അന്ന് രാത്രി ആനിയുമായി ബന്ധപ്പെടുന്നതിനിടെ അയാൾ വീണ്ടും ഇതിൽ ഏതെങ്കിലും ഡെഡ്ബോഡിയുമായി ഭോഗം ചെയ്യാൻ പോയിട്ടുണ്ടാവും. എന്നിട്ട് വീണ്ടും ആനിയുടെ അടുത്ത് വന്നപ്പോഴായിരിക്കാം അയാളുടെ ലിംഗം വഴി പുഴുക്കൾ ആനിയുടെ ഉള്ളിൽ പ്രവേശിച്ചത്.

 

അന്ന് രാത്രി പഴയ തോട്ടക്കാരന്റെ മകൾ അവനെ കാണാൻ വന്നിരുന്നു. തന്റെ വൈകൃതങ്ങളൊന്നും അവൾക്കറിയില്ലെങ്കിലും അവൾ മാത്രമായിരുന്നു അവന്റെ ഒരേയൊരു സുഹൃത്ത്. നാളുകൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ അവളുടെ കൂടെ അന്ന് രാത്രി എന്തോ കാര്യത്തിന് ജേക്കബിന് പുറത്തു പോവേണ്ടി വന്നതിനാലാണ് ആനി ഇന്നും ജീവനോടെ ഇരിക്കുന്നത്..!” ഇൻസ്പെക്ടർ പറഞ്ഞു നിർത്തി.

2 Comments

Add a Comment
  1. Oho man valatha oru story ayi poyi

  2. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *