The Storyteller [Prayag Padassery] 28

തന്റെ പതിനാലാം വയസ്സിൽ ബാംഗ്ലൂരിൽ എത്തിപ്പെട്ട ജയദേവൻ ആദ്യത്തെ രണ്ടു ദിവസം എന്തു ചെയ്യണമെന്നും എങ്ങോട്ടു പോവണമെന്നും അറിയാതെ കുഴങ്ങി.

അക്കാലത്ത് ബാംഗ്ലൂരിൽ നന്ദിഹിൽസ് ഭാഗത്തെ കുറേ എസ്റ്റേറ്റുകൾ നോക്കി നടത്തിയിരുന്ന ഒരു ഇംഗ്ലീഷുകാരി മദാമ്മ താമസിച്ചിരുന്നു. അതിസുന്ദരിയും ധനികയുമായിരുന്ന അവർ സിറ്റിയിൽ നിന്നും മാറി ഒരു ചെറിയ പട്ടണത്തിലെ ബംഗ്ലാവിൽ ഒറ്റയ്ക്കായിരുന്നു താമസം.

 

ഒരിറ്റ് ഭക്ഷണത്തിനു വേണ്ടി എല്ലാ കടയിലും കയറിയിറങ്ങിയ ജയദേവൻ ഈ മദാമ്മയുടെ മുന്നിൽ എത്തിപ്പെട്ടു. ജയദേവന്റെ വെളുത്ത നിറവും തേജസുള്ള മുഖവും കണ്ട മദാമ്മയ്ക്ക് അവൻ അവിടുത്തെ ചേരിയിൽ വളർന്ന ഒരു തെരുവുബാലനല്ലെന്ന് മനസ്സിലായി. മദാമ്മ അവനെ തന്റെ ബംഗ്ലാവിലേക്ക് കൊണ്ടുപോയി വയറുനിറയെ ഭക്ഷണം കൊടുത്തു.

 

ഇതിനിടെ ജയദേവന്റെ അച്ഛൻ മരണപ്പെട്ടിരുന്നു. അച്ഛന്റെ കൊലപാതകിയായ മകനെ തിരഞ്ഞ് പൊലീസ് കുറേ നടന്നെങ്കിലും അവസാനം ഒരു തുമ്പുമില്ലാതെ ആ കേസ് പൊടിപിടിച്ചു പോയി.

 

ജയദേവനെ മദാമ്മ തന്റെ മകനെ പോലെ സ്നേഹിച്ചു. അവർ അവനെ ജേക്കബ് എന്ന് വിളിച്ചു. അക്ഷരങ്ങളും സംഗീതവുമെല്ലാം പഠിപ്പിച്ച് അവർ അവനെ ആ ബംഗ്ലാവിനുള്ളിൽ വളർത്തി. അവനും അവരെ വലിയ ഇഷ്ടമായിരുന്നു. ഇതുവരെ ലഭിച്ചിട്ടില്ലാത്ത ആഡംബരം ജീവിതം ആസ്വദിച്ച് ജേക്കബ് അനുസരണയോടെ വളർന്നു.

 

എന്നാൽ ബംഗ്ലാവിന് പുറത്തേക്ക് ജേക്കബിനെ മദാമ്മ വിടാറുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവനവിടെ സുഹൃത്തുക്കളാരും തന്നെ ഇല്ലായിരുന്നു. മദാമ്മയുടെ പുസ്തകങ്ങളായിരുന്നു അവന്റെ ലോകം. കുറച്ചു കാലം കൊണ്ടു തന്നെ എണ്ണമറ്റ പുസ്തകങ്ങൾ ജേക്കബ് വായിച്ചു തീർത്തു.

ഇംഗ്ലീഷിനു പുറമെ ഹീബ്രു ഭാഷയും മദാമ്മ അവനെ പഠിപ്പിച്ചിരുന്നു.

 

പത്തൊമ്പത് വയസ്സായ സമയത്ത് ഒരു ദിവസം മദാമ്മ പുറത്ത് പോയ സമയത്ത് ജേക്കബ് അവരുടെ തോട്ടക്കാരന്റെ സുന്ദരിയായ മകളെ കാണാനിടയായി.

ആദ്യ കാഴ്ചയിൽ തന്നെ ജേക്കബ് അവളിൽ ആകൃഷ്ടനായി. സുന്ദരനായ ജേക്കബിനെ അവൾക്കും നന്നേ ബോധിച്ചിരുന്നു. അവർ അന്ന് കുറേ നേരം ഇരുന്ന് സംസാരിച്ചു.

എന്നാൽ ഇതു കണ്ടുകൊണ്ടാണ് മദാമ്മ ബംഗ്ലാവിലേക്ക് കയറി വന്നത്. തോട്ടക്കാരന്റെ മകളെ ആട്ടിയോടിച്ച ശേഷം അവർ ജേക്കബിനെ ഒരു മുറിയിൽ പൂട്ടിയിട്ടു. മറ്റു ബന്ധങ്ങളിലേക്ക് പോയാൽ ജേക്കബിനെ തനിക്ക് നഷ്ടമാവുമോ എന്ന വേവലാതിയായിരുന്നു അവർക്ക്.

 

ഇനി ഇങ്ങനൊന്നും ഉണ്ടാവില്ലെന്ന് ആണയിട്ട് കരഞ്ഞുപറഞ്ഞിട്ടും അവർ അവനെ തുറന്നു വിട്ടില്ല. ആ മുറിയിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നതിനിടെ ജേക്കബിന് അവിടെ ഒളിപ്പിച്ചു വെച്ച ഹീബ്രു ഭാഷയിലുള്ള ഒരു പുസ്തകം ലഭിച്ചു. അവനത് തുറന്ന് വായിച്ചു നോക്കി. അതൊരു വൃത്തികെട്ട ഇറോട്ടിക് നോവലായിരുന്നു. അതു മുഴുവൻ വായിച്ച ജേക്കബ് തനിക്കാദ്യമായി ഉണ്ടായ കാമരസത്താൽ സ്വയംഭോഗം ചെയ്ത് തളർന്നുറങ്ങിപ്പോയി.

2 Comments

Add a Comment
  1. Oho man valatha oru story ayi poyi

  2. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *