നിനക്കായ് 28 1621

വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ .. ആര് ചോദിച്ചാലും.

നീ എന്താ പറഞ്ഞു വരുന്നത്
അനു .. എന്താ നിന്റെ ഉദ്ദേശം ?…
ചോദ്യം അളിയന്റെ ആയിരുന്നു

എന്നാൽ പയ്യെ പയ്യെ അവർക്ക് മനസ്സിലായി ഉമ്മയെയും ഹംനയേയും അല്ലാതെ മറ്റൊന്നും അൻവറിന്റെ മനസ്സിൽ ഇപ്പൊ ഇല്ലെന്ന് ….

മയ്യത്ത്‌ നിസ്ക്കാരം കൂടി നടത്തുന്ന കണ്ടപ്പോൾ ആ മൂന്ന് ജന്മങ്ങൾ വിറങ്ങലിച്ചു നിന്നു ….
കാരണം
അപ്പോഴും ഹംനയിൽ ശ്വാസം നിലച്ചിരുന്നില്ല…

എന്റെ മോള് മരിച്ചിട്ടില്ലെന്നോ ?..
എന്താ ടീച്ചർ പറഞ്ഞത് എന്റെ മോള് ഇപ്പോഴും ഉണ്ടോ ടീച്ചറെ …
ആ ഉമ്മ നിലവിളിയോടെ ചോദിച്ചു ,,,

ക്ഷമിക്ക് ഉമ്മ ഞാൻ പറഞ്ഞു തീരും വരെ
കണ്ണുനീർ തുടച്ചു കൊണ്ട് ടീച്ചർ തുടർന്നു

നിസ്ക്കാരം കഴിയും മുമ്പ് അളിയനുംഇത്തയും ഹംനയെ എടുത്ത് മറ്റൊരു മുറിയിലേക്ക് മാറ്റി..,

പക്ഷെ ആർക്കും തിരിച്ചെടുക്കാൻ ആവാത്ത വിധം അൻവറിന്റെ മാനസിക നില തെറ്റിയിരുന്നു …

അൻവർ ശൂന്യമായ കട്ടിലിൽ നിന്ന് ഹംനയെ രണ്ട് കൈകൊണ്ടും കോരിയെടുത്തു…

കണ്ട് സഹിക്കാൻ ആവാതെ ഉമ്മ അൻവറിനെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു ..

അൻവർ ശൂന്യമായ കൈകളിൽ ഹംന ഉണ്ടെന്ന വിശ്വാസത്തിൽ കാറിൽ കയറി .
പിന്നിൽ അളിയനും ഇത്തയും അൻവർ അതൊന്നും അറിഞ്ഞില്ല …

പള്ളിക്കാട്ടിൽ വെച്ച് തുറന്ന് വെച്ച കുഴിമാടത്തിൽ കിടത്തിയ പോലെ പൊട്ടി കരഞ്ഞു
അപ്പോഴാണ് ആ ഫോൺ വന്നത് …
അത് ഈ ഉമ്മാന്റെ ആയിരുന്നു..

ഇല്ലെ ?…ഉമ്മാ
ടീച്ചർ ഹംനയുടെ ഉമ്മയെ നോക്കി കൊണ്ട് ചോദിച്ചു ,,

ഉമ്മ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു..
അതെ ഹസീനയുടെ ഭർത്താവിന്റെ വീട്ടിലെ വിരുന്ന് കഴിയും മുമ്പ് ഞാൻ അവിടുന്ന് ഇറങ്ങി…
ഹംന വീട്ടിൽ ഒറ്റയ്ക്ക് അല്ലെ എന്നോർത്തിട്ട്…
ഹസീന കുഞ്ഞോളെയും കുഞ്ഞാറ്റയേയും അവിടെ തന്നെ നിർത്തി ,,,,

വീട്ടിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച ആകെ വാരി വലിച്ചിട്ട് രക്തവും ഒക്കെ ആയി,,
പടച്ചോനെ കയ്യും കാലും വിറച്ചിട്ട് ഞാൻ അൻവറിനെ വിളിച്ചു.

പക്ഷെ എത്ര ശ്രെമിച്ചിട്ടും കിട്ടിയില്ല ,,,,
വേറെ ആരോടെങ്കിലും പറയാൻ ഉള്ള ധൈര്യവും ഉണ്ടായില്ല…..,
ഒരു പെൺകുട്ടിയല്ലെ ,,

കുറെ നേരം വിളിച്ചപ്പോ ലാസ്റ്റ് കിട്ടി…..

ഇപ്പോഴും എനിക്കത് ഓർമ്മയുണ്ട്
ആ മോന്റെ വിറങ്ങലിച്ച ശബ്ദ്ദവും ഹംനയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് വെറുക്കരുതെന്നും പറഞ്ഞു ,,,