മൂന്ന് നിധി വേട്ടക്കാർ [Karthik anil] 66

കൈലുള്ള എല്ലാ വിളക്കുകളും തെളിച്ചിട്ടും ഇരുട്ടിനെ അകറ്റാൻ സാധിച്ചില്ല.

പകൽ നടന്നു കണ്ടത് കൊണ്ട് ഏകദേശ ധാരണ ഉണ്ടായിരുന്നു. തപ്പിത്തടഞ്ഞു സ്വിച്ചുകൾ കണ്ടെത്തി ഓൺ ചെയ്തു. അടുത്തകാലത്താണ് വൈദ്ധുതീകരിച്ചതെന്നു തോന്നുന്നു. ചുവരിലെ പഴയ വിളക്കുകള്‍ എല്ലാം അവിടെതന്നെയുണ്ട്. നിലവറകളിലേക്കള്ള വാതിലുകള്‍ തിരയുകയായിരുന്നു മൂവരും. തടികൊണ്ട് നിർമിച്ചിരിക്കുന്ന വലിയ ഒരു ഡോർ അതിൽ ഇരുമ്പ് പട്ടകൊണ്ട് വലിയ സാക്ഷകള്‍ ഇട്ട് പൂട്ടിയിരിക്കുന്നു. വലിയ അണികൾ ആണ്‌ പൂട്ടായി ഉപയോഗിച്ചിരിക്കുന്നത്. ആണികൾ ഒരു ചങ്ങലയുമായി ബന്ധിച്ചിരിക്കുന്നു. ഫ്രാങ്ക് ആണികൾ വലിച്ചൂരി മാറ്റി. ഇരട്ടപാളികൾ ആണ്‌. പതുക്കെ തള്ളി നോക്കി. വാതിലുകൾക്കു യാതൊരു അനക്കവും ഇല്ല. എല്ലാവരും ശ്രെമിച്ചു നോക്കി ഫലമുണ്ടായില്ല.

അതിന്റെ മാസ്മരിക ഭംഗിക്കു പിന്നിലെ രഹസ്യങ്ങളും ഇപ്പോഴും ഏറെക്കുറെ അജ്ഞാതവുമാണ് പുറംലോകത്തിന് അന്യവുമാണ്, അത്രമാത്രം തന്ത്രപരമായാണ് നിർമാണം. വാതിലുകളുടെ പൂട്ടുകളെല്ലാം ആധുനികയെ വെല്ലുന്ന രീതിയിലാണ് ഉണ്ടിക്കിയിരിക്കുന്നത്. താക്കോല്‍ ഉപയോഗിച്ച് തുറക്കുന്ന വാതിലുകള്‍ ആകെയുള്ളത് കോട്ടയുടെ കമാനങ്ങളും, കോട്ടയുടെ പ്രധാന വാതിലും മാത്രം…… ജോ പുറകോട്ടു മാറിനിന്ന് വാതിലിനെ മൊത്തമായി വീക്ഷിച്ചു. ചില മൊട്ടുകൾ കാണാം വാതിലിൽ. ജോ വലത് വശത്തെ വാതിലിന്റെ നടുക്കുള്ള മൊട്ടിൽ പിടിച്ചു കുലുക്കി നോക്കി എന്നിട്ട് വലത് വശത്തേക്കു നീക്കി നോക്കിയപ്പോൾ അതിനകത്തൊരു പിടി കണ്ടു, അതിൽ പിടിച്ചു താഴത്തേക്കു താഴ്ത്തിയപ്പോൾ വലത് വശത്തെ വാതിൽ തുറന്നു. ഫ്രാങ്കിന്റെ കണ്ടെത്തലായിരുന്നു ‘ജോ’. മൂന്നാപതൊരാള്‍ ടീമിലേക്കുവരുന്നതില്‍ ഗ്ലാഡിയോണിന് എതിര്‍പ്പായിരുന്നു. ജോയുടെ സാങ്കേതിക മികവ് ഈ ഒാപ്പറേഷന് ആവശ്യമാണന്ന് ഫ്രാങ്കിനു അറിയാമായിരുന്നു. തന്റെ തീരുമാനം അന്വത്ഥമാകില്ല എന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു.

അവര്‍ മൂവരും ഉള്ളില്‍ കടന്നതും വാതില്‍ താനെ അടഞ്ഞു. കൂരാകൂരിട്ട്, കാലാകാലങ്ങളായി അടഞ്ഞുകിടന്നതിന്‍റെ രൂക്ഷമണവും പൊടിയുടെയും സാന്നിത്യം അറിഞ്ഞുതുടങ്ങി വെള്ളം ഒഴുകുന്ന ശബ്ദം മറ്റു ശബ്ദ വീചികളെ മാറ്റി നിര്‍ത്തി. പൂര്‍ണ നിശബ്ദതയിലും ഒരു കുട്ടിയുടെ തേങ്ങല്‍ എങ്ങുനിന്നോ കേള്‍ക്കുന്നതു പോലെ ജോയ്ക്ക് തോന്നി. ഫ്രാക്ക് കൈയ്യിലുള്ള ടോര്‍ച്ച് തെളിയിച്ചു. അവരുടെ കൈയ്യിലുള്ള വെട്ടം ഒന്നും പോര അവിടുത്തെ ഇരുട്ടിനെ അകത്താന്‍. ഫ്രാങ്ക് സ്വിച്ച് തിരയുകയായിരുന്നു. പൊടുന്നനെ ഫ്രാക്കിന്റെ കൈയിക്കിട്ട് ശക്തമായ ഒരു അടി കിട്ടി. ടോര്‍ച്ച് തെറിച്ച് തറയില്‍ വീണുടഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മൂവര്‍ക്കും മനസിലായില്ല. ഗ്ലേഡിയോൺ തന്റെ കയ്യിലെ ടോര്‍ച്ചടിച്ച് ചുറ്റിനും നോക്കി ഒന്നും കണ്ടില്ല. ഫ്രാങ്ക് കൈയ്യും പിടിച്ചു നിലത്തു കുത്തിയിരുപ്പുണ്ട്. ഗ്ലാഡിയോൺ സ്വിച്ചിന്റെ അടുത്തേക്ക് ചെന്നു ടോർച്ചടിച്ചു നോക്കി ഷോക്കടിക്കാൻ ഒന്നും കണ്ടില്ല അവിടെ. പിന്നെ എന്തു സംഭവിച്ചു?. ഗ്ലാഡിയോൺ സ്വിച്ചിലേക്ക് കൈ നീട്ടിയതും ശക്തമായി നെജ്ജിനിട്ട് ഒരുചവിട്ട് കിട്ടി തെറിച്ച് എന്തിലോ ഇടിച്ച് തറയില്‍ വീണു. ഗ്ലാഡിയോണിന് നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ‘നിങ്ങള്‍ ഇവിടെ എന്തിന് വന്നു?’ ഒരു കുട്ടിയുടെ അട്ടഹസിച്ചുള്ള ചോദ്യം. കൂരിട്ടിലും ജ്വലിച്ചു നില്‍ക്കുന്ന രണ്ട് കണ്ണുകള്‍, ആ കണ്ണുകളില്‍ പ്രതികാരത്തിന്റെ അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു. ഭയം ഒട്ടുമില്ലാത്ത ഫ്രാന്‍കിന്റെയും ഗ്ലാഡിയോണിന്റെയും ഉള്ളില്‍ ഭയം ഉണര്‍ന്നു. ‘ഞങ്ങള്‍ പുരാവസ്തു ഗവേഷകര്‍ ആണ്,ഈ കോട്ടയെ കുറിച്ച് പഠിക്കാന്‍ വന്നവരാണ്. ഫ്രങ്ക് ആണ് മറുപടി പറഞ്ഞത്’. ‘അല്ല നിങ്ങള്‍ മറ്റ് ഉദ്ദേശത്തോടെയാണ് വന്നിരിക്കന്നത് അത് നടക്കില്ല’ വീണ്ടും കുട്ടിയുടെ ശബ്ദം വളരെ കഠിനമയിരുന്നു. ‘ഒന്നും നക്കില്ല, അതിന് ഞാന്‍ സമ്മതിക്കില്ല’

2 Comments

Add a Comment
  1. ♥️♥️♥️

  2. Very interesting story. Pls continue

Leave a Reply

Your email address will not be published. Required fields are marked *