ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 1526

Views : 2472

മുലപ്പാൽ നൽക്കാൻ യാചിക്കേണ്ടി വരുന്ന ഒരമ്മയുടെ വേദന……
ആ മുലപ്പാലിനും ശരിരം വിറ്റ ലാഭത്തിന്റെ കണക്കു ബോധിപ്പിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥ”….
“ഒരു മനുഷ്യജീവിയാണ് എന്ന പരിഗണന പോലും നൽകാതെ എന്റെ മകൻ ഈ ഉദരത്തിൽ വളരുമ്പോൾ ജീവൻ നിലനിർത്താൻ എനിക്ക് നൽകിയ ഓരോ മണി ഭക്ഷണത്തിനും കണക്കു പറഞ്ഞു എന്റെ ശരിരം വിറ്റു കൊഴുത്തു വീർത്ത ആ മാർവാഡി നിങ്ങൾ നടത്തിയ ക്രൂരതയെക്കാൾ വലുതൊന്നും എന്നോട് ചെയ്തതായി തോന്നിയിട്ടില്ല”…
“ഒരു സ്ത്രീയോടുള്ള പ്രതികാരത്തിൽ നിങ്ങൾ തകർത്ത നിരാലംബരായ
ഒരുപാട് ജീവിതങ്ങൾ….
സ്ത്രീ എന്നാൽ ഭോഗിക്കാനും പണത്തിനായി കച്ചവടം നടത്താനുമുള്ള ഒരു വസ്തു എന്നാണ് നിങ്ങളെ പോലുള്ള മനുഷ്യരുടെ ധാരണ”….
“പെണ്ണിന്റെ മാനം കവർന്നെടുത്ത് അതിന് വിലയിടുന്നവനല്ല പുരുഷൻ..അവളെ സംരക്ഷിച്ച് വികാരമുള്ള ഒരു മനസ്സ് അവൾക്കും ഉണ്ട് എന്നു തിരിച്ചറിയുന്നവനാണ് യഥാർത്ഥ പുരുഷൻ”…..
ഈ നിമിഷം പ്രളയം വന്നു മുഴുവൻ നശിച്ചുപോയെങ്കിൽ അല്ലെങ്കിൽ ഭൂമി പിളർന്നു എല്ലാം അവസാനിച്ചെങ്കിൽ എന്നു ആഗ്രഹിച്ചു പോയി ഹരിഗോവിന്ദൻ….
പെട്ടന്ന് ഗൗരിയുടെ കാൽപ്പാദത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു ഹരി..
“ഇനിയും കേൾക്കാനുള്ള ശക്തി എനിക്കില്ല…….
ഗൗരി നീയും നമ്മുടെ മോനും ഇല്ലാതെ… നിങ്ങൾ എന്റെ കൂടെ വരണം.. ഞാൻ ചെയ്ത തെറ്റുകളിൽ ഒന്നിനെങ്കിലും പരിഹാരം കണ്ടെത്താൻ.. നിനക്കും നമ്മുടെ മകനും തുണയായി എന്നും ഞാൻ ഉണ്ടാകും”….
“ഹരിഗോവിന്ദനു മനസ്താപമോ?…..
“കാഷായവസ്ത്രം ശരീരത്തിന്റെ കുറുകെ വന്നു എന്നല്ലാതെ മനസ്സ് ഇപ്പോഴും
ചുവന്ന തെരുവോരങ്ങളിൽ പെണ്ണിന്റെ മാനത്തിന് കാലിച്ചന്തകളിലെ കന്ന്കച്ചവടക്കാരെ പോലും നാണിപ്പിക്കുന്ന തരത്തിൽ വിലപേശി വിൽപ്പന നടത്തുന്ന ആ പഴയ ഹരിഗോവിന്ദൻ തന്നെ അല്ലേ നിങ്ങൾ…..
ഞാൻ അനുഭവിച്ച ദുരിതത്തിന്റെ ഒരംശം പോലും കേൾക്കാനുള്ള മനശക്തി ഇല്ലാതെ പോയെന്നോ നിങ്ങൾക്ക്!”…..
“ഏഴുജന്മത്തിന്റെ ദുരിതം ഈ പന്ത്രണ്ട് വർഷത്തിനുള്ളിൽ ഞാൻ അനുഭവിച്ചു തീർത്തു.. ഒരു പുരുഷന്റെ തുണയാണ് എനിക്ക് വേണ്ടിയിരുന്നതെങ്കിൽ നിങ്ങളെക്കാൾ യോഗ്യന്മാരായ പുരുഷന്മാരെ കിട്ടുമായിരുന്നു”…..
“ചെയ്ത പാപങ്ങളുടെ പഞ്ചാഗ്നിയിൽ വെന്തുരുകുന്ന എന്നോട് ഗൗരി നീയെങ്കിലും അൽപ്പം ദയവു കാണിക്കണം”…..
“ഒരുസ്ത്രീക്കും പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ് നിന്നോട് ഞാൻ ചെയ്തുകൂട്ടിയത്
എല്ലാം മറക്കാനും ക്ഷമിക്കാനും പറയുന്നതിൽ അർത്ഥമില്ല എന്ന് അറിയാം
എങ്കിലും നീയും നമ്മുടെ മകനും എന്റെ കൂടെ വരണം….
ഒരു ദിവസമെങ്കിലും മനസമാധാനം എന്താണെന്ന് അറിയാൻ നീ എന്റെ കൂടെ വരണം…. നിന്നെ സ്വികരിക്കാൻ ഞാൻ തയ്യാറാണ് ഗൗരി”…
“സന്യാസം സ്വികരിച്ച നിങ്ങൾക്ക് എന്റെയും മകന്റെയും നിഴൽവെട്ടം പോലും ഇനി അരോചകമായിരിക്കും”….
“എനിക്ക് ജീവിക്കണം എന്റെ മകനു വേണ്ടി ജീവന്റെ തുടിപ്പ് അവസാനിക്കുന്നത് വരെ.. ഈ ഭൂമിയിൽ എനിക്ക് സ്വന്തമെന്നു പറയാൻ ഇവൻ മാത്രം മതി ഇനി എന്നും “….
“ഒരുപാട് ക്രൂരതകൾ നിങ്ങൾ
എന്നോട് ചെയ്‌തെങ്കിലും എപ്പോഴോ നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു…
“പെണ്ണിന്റെ ചാപല്യം
ആയിരിക്കാം അത്..”

Recent Stories

The Author

സി.കെ.സാജിന

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com