ചെളിക്കുണ്ടിലെ താമര 25

Views : 8037

തുടര്‍ന്ന് അയാള്‍ അവനെപ്പറ്റി രഹസ്യമായി ഒരു പ്രൈവറ്റ് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് അവരില്‍ നിന്നും അയാള്‍ക്ക് ലഭിച്ചത്. പണക്കാരനായ അച്ഛന്റെ രണ്ടു മക്കളില്‍ ഇളയവനായ അവന്റെ ഹോബി പെണ്‍കുട്ടികളെ വല വീശിപ്പിടിക്കലാണത്രേ! മയക്കുമരുന്നിന് അടിമയായ അവന്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കിട്ടാന്‍ വേണ്ടി ഏതറ്റം വരെയും പോകും. അവരുടെ മുന്‍പില്‍ പൊട്ടനും ധീരനും കോമാളിയും പാവവും, അങ്ങനെ പെണ്‍കുട്ടിയുടെ മനസ് അനുസരിച്ച് എന്തുവേണമോ അതെല്ലാം അവനാകും. കാണാന്‍ സുമുഖനും, ധാരാളം പണവും ഉള്ള അവന്റെ വലയില്‍ മനസ്സിളക്കമുള്ള പെണ്‍കുട്ടികള്‍ നിസ്സാരമായിട്ടാണ് വീഴുന്നത്. അവരെ സ്വന്തം തൃഷ്ണ ശമിപ്പിക്കാന്‍ ഉപയോഗിക്കുന്നത് വരെ അവരെയല്ലാതെ ആരെയും വിവാഹം ചെയ്യില്ല എന്നായിരിക്കും അവന്റെ നാട്യം. അതില്‍ വിശ്വസിച്ച് അവന്റെ കിടപ്പറ പങ്കിട്ടു ചാരിത്ര്യം കളഞ്ഞ പല പെണ്‍കുട്ടികളുമുണ്ടത്രേ. അപമാനം ഭയന്ന് ആരും അത് പുറത്ത് വിടില്ല.

അറിഞ്ഞ വിവരങ്ങള്‍ അയാള്‍ സൌമ്യമായി മകളെ അറിയിച്ചു. ആദ്യം നിസംഗതയോടെ അതെല്ലാം കേട്ടു നിന്ന അവള്‍ അവസാനം അയാളെ പരിഹാസം കലര്‍ന്ന ഭാവത്തോടെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:

“സ്വന്തം മോളെ കള്ളം പറഞ്ഞു ചതിക്കാന്‍ നോക്കുന്ന അച്ഛന്‍..ഹും..നാണമില്ലല്ലോ അച്ഛന് ഇങ്ങനെ കള്ളക്കഥകള്‍ ഉണ്ടാക്കാന്‍? ദിലീപേട്ടനെ എനിക്കറിയാവുന്നത് പോലെ ലോകത്താര്‍ക്കും അറിയില്ല. എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് ദിലീപേട്ടന്റെ ഒപ്പം മാത്രമായിരിക്കും..” പറഞ്ഞിട്ട് വെട്ടിത്തിരിഞ്ഞ് അവള്‍ പൊയ്ക്കളഞ്ഞു.

കൈവെള്ളയില്‍ വച്ച് ഓമനിച്ച് താന്‍ വളര്‍ത്തിയ മകളുടെ ധിക്കാരം കണ്ട് അയാളുടെ മനസ് തകര്‍ന്നു പോയെങ്കിലും, അവളെ വേദനിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. തന്റെ എല്ലാമെല്ലാം അവളാണ്. അധമനായ ഒരുവന് വേണ്ടി ജീവിതം കളയാന്‍ ഒരുങ്ങുകയാണ് അവള്‍. അവന്‍ ചതിച്ച ശേഷം ഉപേക്ഷിച്ചാല്‍, ഒരിക്കലും തന്റെ മകള്‍ക്കത് താങ്ങാനാകില്ല; അവള്‍ എന്തെങ്കിലും കടുംകൈ ചെയ്തുകളയും. അത്രയ്ക്ക് ദുര്‍ബ്ബലമാണ്‌ അവളുടെ മനസ്സ്.

തന്റെ വാക്ക് അവള്‍ കേള്‍ക്കാതെ വന്നതോടെ ഭാര്യയോട്‌ അവളെ കാര്യം പറഞ്ഞു മനസിലാക്കാന്‍ അയാള്‍ ഉപദേശിച്ചു. അവള്‍ കഴിവത് ശ്രമിച്ചിട്ടും, അരുന്ധതിക്ക് അത് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയുന്നില്ല എന്ന് ഞെട്ടലോടെ അയാള്‍ മനസ്സിലാക്കി. അവള്‍ അവനെ അന്ധമായി വിശ്വസിക്കുന്നു! എങ്ങനെയും തന്റെ മകളെ ആ ചതിയനില്‍ നിന്നും രക്ഷിക്കണം. ബലമായി ഒന്നും ചെയ്യുക സാധ്യമല്ല. അതവളെ മാനസികമായി തകര്‍ക്കും. അവള്‍ സ്വമേധയാ ഇതില്‍ നിന്നും പിന്മാറണം! അതിനെന്താണ് വഴി? അയാള്‍ മാര്‍ഗ്ഗം തേടി ദിനരാത്രങ്ങള്‍ ആലോചനയ്ക്ക് വേണ്ടി മാറ്റിവച്ചു. വഴികള്‍ ഒന്നും തെളിയാതെ ദിവസങ്ങള്‍ നീങ്ങി. അവസാനം അയാളുടെ മനസ്സില്‍ ഒരു ആശയം നാമ്പിട്ടു. പുതിയ ഒരു ഊര്‍ജ്ജം സിരകളില്‍ നിറഞ്ഞ അയാള്‍ മകളെ വിളിച്ചു.

“എന്താ”

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com