അജ്ഞാതന്‍റെ കത്ത് 6 32

പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം. തുടർന്ന് ബൂട്ടുകളുടെ ശബ്ദം. CI യുടെ മുറിയിലേക്കിപ്പോൾ കൊണ്ടുപോയത് അരവിയാണെന്ന് ഒരു വേള ഞാൻ തിരിച്ചറിഞ്ഞു.
എന്തായാലും ജയപ്രകാശ് സാറിനോട് അരവിന്ദിന്റെ കാര്യവും കൂടി പറഞ്ഞത് നന്നായി.
ഞാൻ ടേബിളിൽ തല ചായ്ച്ചു കണ്ണടച്ചു. എനിക്കു പിന്നാലെയുള്ള ആ വ്യക്തി ആരാണെന്നറിയും മുന്നേ എന്നെ സഹായിക്കാനെന്ന പേരിൽ മുമ്പിൽ വന്നവരെ കണ്ടു പിടിക്കണം.
അച്ഛന്റേയും അമ്മയുടേയും കൊലപാതകികളെ കണ്ടെത്തണം. എന്തിനു കൊന്നു?
ശിവാനി തന്ന ഫയലിലെ ഓരോ കേസുകളിലും പരസ്പരം കണക്റ്റ് ചെയ്യുന്ന എന്തോ ഒന്നുണ്ട്. അതിലൂടെ ഒരന്വേഷണം നടത്തിയലേ കാര്യമുള്ളൂ.
അരവി ഒരിക്കലും തെറ്റുകാരനാവില്ല. കാരണം ഓഫീസിൽ എവിടെയെല്ലാം ക്യാമറ ഉണ്ടെന്നത് വ്യക്തമായി അവനറിയാവുന്ന കാര്യമാണ്. അറിഞ്ഞു കൊണ്ട് തല വെക്കാൻ മാത്രം വിഡ്ഡിയല്ല അവൻ.അരവിയുടെ ഐഡി കാർഡ് മറ്റാരോ ഉപയോഗിക്കുകയായിരിക്കാം. ആ ഐഡന്റിറ്റിയിൽ അവൻ മോർച്ചറിയിൽ കയറിച്ചെന്നത് അരവിയിലേക്കും എന്നിലേക്കും കേസ് തിരിച്ചുവിടാൻ മാത്രമാവും. മനഃപൂർവ്വം ആ ഐഡി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുണ്ടാവുക. പക്ഷേ ആ കൂട്ടത്തിൽ ഒരു സ്ത്രീയും ഉണ്ട്.അതാരാണ് ശിവാനി ആയിരിക്കുമോ?
ഉച്ചയാവാറായപ്പോൾ എനിക്കും അരവിക്കുമുള്ള ജാമ്യവുമായി ജയപ്രകാശ് വന്നു. എന്റെ മൊബൈൽ തിരിച്ചു തന്നു. ഗായത്രിയ്ക്ക് മെസ്സേജയക്കാൻ നെറ്റ് ഓൺ ചെയ്തു. കുറേ നോട്ടിഫിക്കേഷനിൽ ഒന്നു രണ്ട് മെയിലും കിടക്കുന്നു. ഒന്ന് ഓഫീഷ്യലിയാണ്. മറ്റൊന്ന് അത്ര പരിചയമില്ലാത്ത മെയിൽ ഐഡിയിൽ നിന്നാണ്

“for orthographic research maintenance using logical arrangement “

ഇതായിരുന്നു മെയിൽ.കുറച്ചു നേരം ചിന്തിച്ചു. ചിലപ്പോൾ മാറി വന്നതാവാം.
കൂടുതൽ ഫോർമാലിറ്റീസുകളൊന്നുമില്ലാതെ തന്നെ ഞങ്ങൾ ഇറങ്ങി.ഗേറ്റിനു വെളിയിലെത്തിയപ്പോഴേക്കും പ്രശാന്ത് മറ്റൊരു ടാക്സി ടവേരകാറുമായി കാത്തു നിൽപുണ്ടായിരുന്നു.

കാറിൽ കയറിയതിനു ശേഷമാണ് ഏറ്റവും പിന്നിലെ സീറ്റിലിരിക്കുന്ന അലോഷ്യസിനെ ഞങ്ങൾ കണ്ടത്.

” അരവി ഇന്നലെ രാത്രി എവിടെയായിരുന്നു.?”

മയം ഒട്ടുമില്ലാതെയാണ് അലോഷിയുടെ ചോദ്യം.

” ഞാൻ …. വീട്ടിൽ “

അവന്റെ നുണ പറയൽ എന്നെ അത്ഭുതപ്പെടുത്തി.

” നൈറ്റ് ഡ്യൂട്ടിയെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ താൻ എവിടേക്കാണ് പോയതെന്ന് പറഞ്ഞാൽ മാത്രം മതി.”

അലോഷ്യസ് ഭാവം മാറാതെ പറഞ്ഞു.

Updated: September 26, 2017 — 8:47 pm

1 Comment

  1. 5th part ille??

Comments are closed.