?[ആദിശേഷൻ]-12 28

ജലമുറഞ്ഞ മഞ്ഞുപാളികൾ വകഞ്ഞുമാറ്റി

ശേഷൻ മൂന്നുവട്ടം മുങ്ങിയെഴുന്നേറ്റു..

 

ജഡനനഞ്ഞതലമുടി കുടഞ്ഞിട്ടുകൊണ്ട് ചുടലാഗ്നിയെ ലക്ഷ്യമാക്കിനടക്കുമ്പോൾ വീണ്ടും

ശേഷന്റെയുള്ളിൽ അവളുടെ ചിത്രം തെളിഞ്ഞുവന്നു…

 

ഹേ.. ആരാണവൾ…?

 

ഈ തണുത്തഭൂമികയുടെ ഏറ്റവും ഉച്ചസ്ഥായിയിൽ,

ദേവാങ്കണങ്ങളുടെ അതിരകൾക്കുമപ്പുറം,

പിന്നെ മനുഷ്യനെത്താത്ത ഉൾക്കാടിൻ വന്യതകളിലും

തനിച്ചിരിക്കുമ്പോൾ മാത്രം ഹൃദയത്തിലേക്കിരച്ചുകയറാറുള്ള

നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവിശേഷപ്പെട്ടൊരു തണുപ്പ് അവളെക്കണ്ടമാത്രതൊട്ടേ

ഹൃത്തിൽ അടിഞ്ഞുകിടക്കുന്നതിന്റെ കാരണമെന്താണ്..?

 

കഞ്ചാവ് കുത്തിനിറച്ച യാക്കിന്റെ  കൊമ്പിലേക്ക് ഒരുപിടി ചുടലക്കനൽ വാരിയിട്ട് ശേഷൻ ഒന്നാഞ്ഞുവലിച്ചു..

 

സ്വർണ്ണപ്പുകപതിയെ ചിതാഭസ്മമുണങ്ങിപ്പിടിച്ച ചങ്കിലൂടെ ഇരച്ചിറങ്ങി

ഹൃദയദമനികളിലേക്ക് ലഹരിപടർന്നചുടുചോര തള്ളിവിട്ടു…

 

ശേഷന്റെ തവിട്ട്കലർന്നകൃഷ്ണമണികൾ മുകളിലോട്ടുയരുകയും

കണ്ണിനുള്ളിലെസൂക്ഷ്മനാഡികളിലാകെ രക്തവർണ്ണം പടർന്നുകയരുകയും ചെയ്തു..

 

കഞ്ചാവിന്റെ

പലകോടിരസനകളിലൂടെ നിമിഷാർദം ചിന്തകളെകുടഞ്ഞെറിഞ്ഞിട്ടും

ഹൃത്തിൽ അവളുടെ വശ്യമോഹനവർണ്ണപ്രതിബിബം വീണ്ടും തെളിഞ്ഞുവന്നു….

 

 

ശേഷൻ ചില്ലം ചുടലയിലേക്ക് വലിച്ചെറിഞ് ഭ്രാന്തമായി അലറിക്കൊണ്ട് തീക്കണൽ ചവിട്ടിത്തെറിപ്പിച്  നടന്നു…

 

അപ്പോളും,    രാജകൊട്ടാരത്തിലെ പൂങ്കാവനങ്ങളിലൂടെ ദേവി അലക്ഷ്യമായി നടക്കുകയായിരുന്നു..

 

തനിക്കൊഴികെ

എല്ലാവർക്കും അവനെ അറിയാം,

ശേഷനെന്നാണ് പേര് പോലും…

 

അവനെകണ്ടതിൽ പിന്നെ

നെഞ്ചിലാകെ ആളിപ്പടർന്ന ദുസ്സഹമായ ഈ പുകച്ചിലിനു കാരണം എന്തായിരിക്കും..?

 

ശവം തീനി, ചുടലദാരി, കാട്ടാളൻ,

ഭ്രാന്തൻ,

എന്നിങ്ങനെ  വിശേഷണങ്ങൾഏറെ

കേൾക്കുന്നുവെങ്കിലും

സ്ത്രീകളെ തിരിഞ്ഞുപോലും നോക്കിയതായി ആരും തന്നെ പറഞ്ഞില്ല…

 

പിന്നെന്തിനാണ് അവനെന്റെ കണ്ണിലത്രനേരം ഇമവെട്ടാതെ നോക്കിനിന്നത്,

 

ചോദ്യശരംകൊണ്ട് മുറിവേറ്റ ഹൃത്തിൽ ശേഷന്റെ നോട്ടംപകർന്ന പൊള്ളലിൽനിന്നും പുറത്തുകടക്കാനാവാതെ അനു ലക്ഷ്യമില്ലാതെ ഹിമവാനെ ലക്ഷ്യമാക്കി നടന്നു…

 

ശേഷനെക്കുറിച്ചോർക്കുംതോറും അനുവിന്റെ മാറിടം ഉയരുകയും അവിടമാകെ ചൂട്പടരുകയും ചെയ്തു…

 

മഞ്ഞിൻചരിവിലെ സിൽവർമരത്തിന്റെ പൊത്തിൽ ശേഷൻ ചുരുണ്ടുകിടക്കുമ്പോൾ അവളുടെ ചിത്രം ഹൃത്തിൽ നിന്നും മാഞ്ഞുപോയ കാട്ടാളനായ,

മോഹങ്ങളില്ലാത്ത ആ പഴയ ഭ്രാന്തനാവാൻ തോന്നി…

 

പ്രഭാതസൂര്യന്റെ സ്വർണ്ണംവിതറിയവർണ്ണാഭമായ പ്രതിബിബം, മനസാസരോവാരതാടാകത്തിലെ ഓരോ നീർതുള്ളികളിലും പ്രതിഫലിച്ചുകൊണ്ടിരുന്നു..

 

താടാകത്തിനടുത്തുത്തേക്കു നടന്നടുക്കും മുൻപേ അവന്റെ ഹൃദയം തണുത്തുറയുന്നപോലെ അനുഭവപ്പെട്ടു..

 

ഒരു കൂർത്തശിലാഗ്രത്തിലൂടെ ഊർന്നുവീഴാൻ വെമ്പിനിന്ന ഹിമകണത്തിനുള്ളിലൂടെ തലതിരിഞ്ഞ സർഘപർവ്വതത്തെ നോക്കി ശേഷൻ ഒന്നാഞ്ഞു വലിച്ചു…

 

ഇരുണ്ട മഴമേഘങ്ങൾ പോലെ ശേഷന്റെ താടിരോമങ്ങളെവിഴുങ്ങിയ കഞ്ചാവിന്റെ വശ്യമായപുകച്ചുരുൾ അവിടമാകെ അവ്യക്തമായൊരു മറതീർത്തു…

 

നീല ചടയന്റെ വന്യമായലഹരി

ആ ധ്യാനമൂർത്തിയുടെ തലച്ചോറിലൂടെ, ചിന്തകളിലൂടെ

സിരകളിലൂടെ വീണ്ടും ഇരച്ചുകയറി…

 

ശേഷൻ പതിയെ ചുകന്നുകലങ്ങിയ കണ്ണുതുറന്നുവിദൂരതയിലേക്ക് നോക്കി….

 

ഹാ..

മാനസസരോവരഹിമബിന്ദു ദേവി…

 

 

ദൂരെ മഞ്ഞുപാകിയ മെത്തയിൽ

അർദ്ധനഗ്നയായി മഞ്ഞിൽ മാറ്ചേർത്ത് കിടന്ന അവളുടെ അടുക്കലേക്ക്  ശേഷൻ പതിയെ നടന്നടുത്തു ..

 

അവളോട് ചേരുംതോറും അവന്റെ ഹൃദയം വല്ലാതെ ഉറഞ്ഞുപോകുന്നുണ്ടായിരുന്നു…

 

അവളുടെ മാറിലെ ചൂടിൽ മഞ്ഞുരുകി ഒരു നിർചാല് പോലെ ഒഴുകികൊണ്ടിരുന്നു…

 

ശേഷൻ അവളോടടുക്കും തോറും ശരീരമാകെ തണുത്തു വിറയ്ക്കുകയും അവൾ പൊള്ളിപിടഞ്ഞു മഞ്ഞിൽ ഉരുണ്ടുമറിയുകയും ചെയ്തു…

 

പെട്ടന്നാണ്,

അവളവനെ കണ്ടത്.. , ചാടിയെഴുന്നേറ്റ് മാറിടം കൈക്കൊണ്ട് പൊത്തി നാണത്തോടെ ശേഷന്റെ  മുൻപിൽ ദേവി തലകുനിച്ചു നിന്നു..

 

ഇത്രയും മനോഹരിയായൊരു സ്ത്രീയെ ഇതുവരെ ഞാൻ കണ്ടതെ ഇല്ല,

പറയു..

 

ദേവിയെ കാണുമ്പോൾ ഈയുള്ളവന്റെ ഹൃദയം തണുത്തുറഞ്ഞു പോകുന്നതിന് കാരണമെന്താണ്…?

 

പെട്ടന്ന് ദേവിയുടെ കണ്ണിലാകെ

ഒരു പ്രകാശം പടർന്നുകയറി…

 

അവൾ പതിയെ നടന്നടുത്തു  ശേഷന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു…

 

ശേഷനവളെ ഭ്രാന്തമായി ചുറ്റിപ്പിടിച്ചു,

 

ഹാ..

 

ചൂടും തണുപ്പും,

 

തീയും മഞ്ഞും

 

നീയും ഞാനും…

 

മനസസരോവരഹിമാബിന്ദുസഖി…

ഞാൻ നിന്റെ മോഹശരം കൊണ്ട

വന്യമൂർത്തിഭാവം…. ??

 

 

 

?©️?

 

 

Updated: October 3, 2023 — 12:10 pm

Leave a Reply

Your email address will not be published. Required fields are marked *