ꪜ?ᦔꫀꪮ ᥴꪖꪶꪶ ? [ꫝ?????] 63

 

“അമ്മ വാ… വാ നമ്മക്ക് അകത്തേക്ക് പോവാം…!”

 

“ഞാനെങ്ങോട്ടും ഇല്ല ആദിയേ… എനിക്കിവിടെ ഇരുന്നാൽ മതി. എന്റെ പൊന്ന് മോളിവിടെ ഉണ്ടെടാ, പുളിഞ്ചി കഴിക്കാനോടി വന്നതാണേ ന്റെ വാവാച്ചി…”

 

കരഞ്ഞ് കരഞ്ഞ് എന്റെ മടിയിലേക്ക് അമ്മ വീഴുമ്പോ മൊത്തത്തിൽ തളർന്നിരുന്നു ഞാനും.

 

കാണുന്നില്ലേ മാളുവേ നീ…? ഏട്ടായീടെ പൊന്നേ, എന്തിനാ വാവേ…? ഒന്ന് ഏട്ടായിയോട് മനസ്സ് തുറന്നിരുന്നേൽ…! ന്റെ മഹാദേവാ, ജീവനല്ലായിരുന്നോ അവൾക്ക്., എന്നിട്ടും… എന്നിട്ടും എന്തേ അല്പം ആയുസ്സ് കൊടുത്തില്ലാ…

 

 

മൂക്കിൽ നിന്നും ഇറ്റിറ്റ് വീഴുന്ന ചോര തുള്ളികളെ പോലും തുടച്ച് മാറ്റിയില്ല…!

 

“ന്റെ…, ഏട്ടായിയേ പണ്ടത്തെ പോലെ അതൊന്നും ചെയ്ത് തരാനിനി ഞാനില്ലാട്ടോ., അതുകൊണ്ട് മടി ഒന്നും കാട്ടാതെ തുടച്ച് കളഞ്ഞേ അത്…!”

 

ഞെട്ടലോടെ വലിച്ച് തുറന്ന കണ്ണുകൾക്ക് മുന്നിൽ ഞാൻ കണ്ടു, കുറുമ്പ് ചിരിയോടെ പുളിഞ്ചിക്കയും ചവച്ചരച്ച് നിൽക്കണ എന്റെ കുഞ്ഞി പെങ്ങളെ…!

 

…. …. …. …. …. …. …. ….

 

ആറ് ദിവസം മുന്നേ ഇതേ മുറി തുറക്കുമ്പോ കാണുന്നത് ചോരക്കളം തന്നാണ്., ശരീരത്തിൽ നിന്നും പ്രാണൻ അകന്ന് പോയിട്ടും ന്റെ മാളൂന്റെ മുഖത്ത് ചിരിയായിരുന്നു., എന്തോ നേടിയ ചിരി…!

 

വിറക്കുന്ന കൈകളാൽ മേശപ്പുറത്ത് തൊട്ടു, ഇവിടെ നിന്നായിരുന്നു ആ കടലാസ് കിട്ടുന്നതും.

 

“ഒത്തിരി നന്ദി വിഷ്ണു., പ്രേമം നടിച്ചതിനും, ഈ പൊട്ടീനെ ചതിച്ചതിനും. പോവുവാ, ഇനിയും ഈ ലോകത്ത് ജീവിക്കാൻ പേടിയാ. എല്ലാത്തിനും കാരണക്കാരൻ നീയാണെന്ന് പറയില്ല., ഞാനാ… ഞാൻ മാത്രം…! ഏട്ടായീ ഈ കുറുമ്പിയോട് പൊറുക്കണേ…”

 

ദേഷ്യത്തോടെ, സങ്കടത്തോടെ പോക്കെറ്റിൽ നിന്നും ഞാനാ കടലാസെടുത്തു. മൂക്കിൽ നിന്നും അപ്പോഴും ഇറ്റിറ്റ് വീഴുവാണ് എന്നിലെ ജീവൻ. അതിൽ രണ്ട് തുള്ളി ആ വെള്ള കടലാസിനോടൊപ്പം ചേർന്നു.

 

“മാളൂട്ടി…”

 

വിളിച്ചലറി ഞാൻ കൈയിലിരുന്ന കുറിപ്പ് കീറിയെറിഞ്ഞു. നിയന്ത്രണം തെറ്റി, കണ്ണിൽ കണ്ടതൊക്കെയും, അവൾക്ക് ഇഷ്ടമുള്ളതും ഇല്ലാത്തതുമായ എല്ലാം… എല്ലാം… അടിച്ച് നശിപ്പിച്ചു. മുറിക്കുള്ളിൽ ഫ്രെയിം ചെയ്ത് വച്ച എന്റേം അവളുടേം ഫോട്ടോ കണ്ട് ഒരുനിമിഷം അതിൽ തന്നെ നോക്കി നിന്നുപ്പോയി.

 

“ഏട്ടായീന്നൊന്ന് വിളിക്ക് മോളെ…”

 

വിറക്കുന്ന കൈകളാൽ ഞാനാ ഫോട്ടോയെ, ന്റെ മാളൂട്ടിയേ തൊട്ടു. പൊട്ടിക്കരഞ്ഞു പോയി ഞാൻ. നിലത്തേക്ക് ഊർന്നിരുന്നു സ്വയം വേദനിപ്പിച്ച് കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *