ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 7 [ꫝ?????] 55

എന്നോ വീണുടഞ്ഞു പോയാ കുഞ്ഞ് ഹൃദയത്തിന് തുടുപ്പ് വീണത് ഒരുപക്ഷെ ഇന്നാ താലി ചരടിലൂടാവാം…!

അമ്മ കൈയേൽ വച്ച് തന്ന പാൽ ഗ്ലാസുമായി, ഭയം നിറഞ്ഞ മനസ്സോടെയാണ് ഞാൻ മുറിക്കകത്തേക്ക് പ്രവേശിച്ചത്. എന്നാൽ അപ്പോഴും മറന്നൊരു കാര്യം., മുന്നിൽ നിൽക്കുന്നത്, പെണ്ണിന്റെ ഉടലിന് വേണ്ടി സ്നേഹം അഭിനയിക്കുന്ന അഭിയെ പോലുള്ള മൃഗമല്ല. മറിച്ച് സ്നേഹിക്കാൻ മാത്രം അറിയുന്നൊരു പാവം മനുഷ്യനാണ്. ആദി, എന്റെ… എന്റെ…?

ചെറു മയക്കത്തിലാണ് ഏട്ടൻ. വിളിച്ചുണർത്താൻ മനസ്സ് വന്നില്ല. ചെറിയ ടേബിളിന് മുകളിൽ പാൽ വച്ചടച്ചു., കുളിക്കാനായി കേറി. അതിലും നല്ലത് എന്റെ ശരീരത്തിലെ കറ കളയാനായി…!

കുളിച്ചിറങ്ങി ആദ്യം ചെയ്യുന്നതേ സീമന്ത രേഖ ചുവപ്പിച്ചത് ആണ്. ഭർത്താവിന്റെ ആയുസ്സ് കൂടും എന്നൊക്കെ ഉള്ളത് അന്ധവിശ്വാസം ആണേലും, ഇപ്പൊ ഞാനുമത് വിശ്വസിക്കുന്നു എന്നതാണ് സത്യം…!

“ഏട്ടാ…”

“ആദിയേട്ടാ…”

“ഓഹ്…, നല്ല ഷീണം തോന്നി. അതാ…”

ഒന്ന് ഞെട്ടിയെങ്കിലും പിന്നെ കണ്ണൊക്കെ തിരുമ്മി ആള് എഴുന്നേറ്റിരുന്നു…!

“ഇരിക്കേ, ഞാൻ പോയൊന്ന് മേല് കഴുകീട്ടും വരാം…!”

“മ്മ്…”

ഒരുനിമിഷം, ഒരൊറ്റ നിമിഷം തോന്നിപ്പോയതാണ്. ചിന്തിച്ചു., തീരുമാനവും എടുത്തു. ചെയ്യുന്നത് തെറ്റോ ശെരിയോ, പക്ഷെ ഈ പെണ്ണിനൊരു സമാധാനത്തിന് വേണ്ടി., അല്ലാതെയാ മനുഷ്യനെ സംശയം ഉള്ളതിനാല്ലല്ല…!

ജനൽ വരിയോട് ചേർന്നിരുന്ന ഏട്ടന്റെ ഫോൺ. സംശയം തന്നായിരുന്നോ ദേവീ എനിക്കേട്ടനെ…?

ഉത്തരമില്ലാത്താ ചോദ്യവും മനസ്സിൽ കൊണ്ട് ഞാൻ ഫോണെടുത്തു. ലോക്ക് ഇല്ലാത്തതിനാൽ തന്നെ സമയം കളയാതെ മുഴുവൻ തിരഞ്ഞു. പക്ഷെ സമാധാനം തോന്നിയാ നിമിഷം തന്നെ ഉള്ളിൽ വല്ലാത്ത കുറ്റബോധവും ഉടലെടുത്തിരുന്നു. ആ മൃഗങ്ങളുടെ കൂട്ടത്തിൽ ഞാൻ ഏട്ടനേയും ഒരു നിമിഷമെങ്കിൽ പോലും കണ്ടിരുന്നില്ലേ…!

വിതുമ്പലോടെ മുഖം പൊത്തി കരയുമ്പോ, ചേർത്ത് പിടിക്കാൻ ആഗ്രഹിച്ച ആൾ തന്നെ എത്തിയിരുന്നു…!

“പോട്ടേ., തന്റെ സ്ഥാനത്ത് ആരായാലും ഇതേ ചെയ്യൂ. എനിക്ക് മനസ്സിലാവും നിന്റെ വിഷമം. സംശയിച്ചോ… പക്ഷെ വിശ്വസിക്കണം., കണ്ടിട്ടില്ലൊന്നും…!”

ഉള്ള് പൊട്ടിയാ പാവം പറയുന്നത് കേട്ട് അലറി കരഞ്ഞു പോയി ഞാൻ.

“സോറി… സോറി… ഞാൻ പാപിയാ ന്നോട്… ന്നോട്… ഷെമിക്ക്…!”

ആ നെഞ്ചിൽ വീണ് ചെയ്ത് പോയ തെറ്റോർത്ത് വിങ്ങി പൊട്ടുമ്പോ, എന്റെ കണ്ണുനീരോപ്പാനും സമാധാനിപ്പിക്കാനുമാ പാവം ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു…!

“അങ്ങനൊന്നും പറയല്ലേടി. മനസ്സിന് സമാധാനം കിട്ടാൻ വേണ്ടിട്ട് നീ അങ്ങനെ ചെയ്തു, എനിക്ക് മനസ്സിലായി. അതിലെനിക്ക് നിന്നോട് ദേഷ്യോ വെറുപ്പോ ഒന്നുമില്ല പെണ്ണേ… എനിക്ക് നിന്നോടുള്ള സ്നേഹം കുറഞ്ഞിട്ടൂല്ലാ. നീ കരച്ചിലൊന്ന് നിർത്ത്…!”

ഇന്നെനിക്ക് വേണ്ടി കരയാനും കൂടെ ചേർത്ത് പിടിക്കാനും ഒരാളുണ്ട്, അതിൽ കൂടുതൽ ഒന്നുമീ ജന്മത്തിൽ എനിക്ക് കിട്ടാനുമില്ല…!

“ദേഷ്യോല്ലല്ലോ…?”

“ഇല്ലെന്നേ…!”

കണ്ണുനീരോപ്പി ഒരുവേള ആ മുഖത്തേക്ക് തന്നെ നോക്കി. മൃഗമല്ലാത്തവൻ, മനുഷ്യൻ…!

“പാല് ആറി പോയി…!”

“സാരല്ല., കുടിച്ചിട്ട് കിടന്നോ, നല്ല ഷീണം കാണാനുണ്ട്…!”

“കുടിച്ചിട്ട് തന്നാ മതി…!”

“കുടിക്കാറിയില്ല, പിന്നെ ഞാനായിട്ട് മുറ തെറ്റിക്കുന്നില്ല…!”

ഒരല്പം എന്നിൽ നിന്നും വാങ്ങി ഇറക്കി, തിരിച്ചത് എനിക്ക് തന്നെ തന്നിരുന്നു.

“മുഴുവൻ കുടിച്ചിട്ട് കിടന്നോട്ടോ…!”

കട്ടിലിന്റെ ഓരോരത്ത് മാറ്റി വച്ച പായ എടുത്ത് നിലത്തേക്ക് നിവർത്തിയിടുമ്പോ ഞാൻ ഞെട്ടി എഴുന്നേറ്റ് പോയി. ഒട്ടും പ്രതീക്ഷിക്കാത്ത പ്രവർത്തി ആയിരുന്നില്ലേ അത്…!

“എന്തേ…?”

“എന്താ നിലത്ത്…?”

“തനിക്ക് പിരീഡ് അല്ലെടോ…?”

അത്ഭുതപ്പെട്ട് പോയി ഒരു നിമിഷം., എങ്ങനെ…?

“ഏട്ടാ… എനിക്ക്… എനിക്കിപ്പഴാ…!”

“അറിയാം., ബാത്‌റൂമിൽ പോയപ്പോ കണ്ടായിരുന്നു. താൻ കിടന്നോ, വല്ലതും ഉണ്ടേൽ എന്നെ വിളിച്ചാ മതി. ഒന്നും വിചാരിക്കണ്ടാ…!”

കണ്ണ് നിറഞ്ഞിരുന്നു, സന്തോഷം കൊണ്ടല്ലേ.. ഇപ്പൊ അടിവയറ്റിലെ വേദന ഞാൻ സഹിക്കുന്നു., മരുന്നായി സ്നേഹം തരാൻ ഏട്ടനില്ലേ കൂട്ടിന്…?!

ശ്രദ്ധ പോലും അപ്പോഴാണ് മുറി ഒട്ടാകെയുള്ള ചിത്രങ്ങളിലേക്ക് പതിയുന്നത്., ആ കുറുമ്പിയുടെ… ഏട്ടായീടെ മാളൂട്ടിയുടെ ചിത്രങ്ങൾ.

മരിച്ചൂന്ന് വിശ്വസിക്കാൻ കൂടി പറ്റുന്നില്ലല്ലോ മോളെ…!

സന്തോഷമൊക്കെയും കെട്ടണഞ്ഞിരുന്നു, ഒരു ദീപനാളം പോൽ. ഒരേ അവസ്ഥയിലൂടെ കടന്ന് പോയ രണ്ട് പെൺകുട്ടികൾക്ക്, ഒരാളൊന്നും സഹിക്കാൻ കഴിയാതെ പോയി. മറ്റൊരാൾക്ക്‌ ഇന്ന് നല്ലൊരു ജീവിതവും. എങ്കിൽ പോലും നീതി അവർക്ക് അന്യം. സുഖിച്ച് ജീവിക്കുവാവം അവരൊക്കേം ഇപ്പൊ…!

“ഏട്ടാ…”

“മ്മ്…”

“ഉറക്കായോ…?”

“ഇല്ലാ., താൻ പറയ്യ് എന്തേലും വേണോ…?”

“മ്മ് ഒരുത്തരം അറിയണം…! എന്നോടൊപ്പം കിടക്കാവോ ഒരഞ്ച് മിനിറ്റേലും…?”

ഒരു മടിയും കാട്ടാതെ നിലത്തൂന്ന് എഴുന്നേറ്റ് എന്നോടൊപ്പം ചേർന്ന് കിടന്നിരുന്നു പാവം…!

“മനസ്സിന്… മനസ്സിനിപ്പോ സമാധാനം കിട്ടണില്ലേട്ടാ…!”

“എന്ത് പറ്റി…? വീണ്ടും… വീണ്ടും… പഴേതൊക്കെ…?”

“എങ്ങനാ ഏട്ടാ…? എത്രയൊക്കെ ആയാലും നീതി., അത് കിട്ടില്ലല്ലോ. എത്ര പേരുടെ ജീവിതം തകർന്നിട്ടുണ്ടാവും …? മാളൂനോ, എനിക്കോ കിട്ടാണ്ടിരുന്നത് ആർക്കേലും… ആർക്കേലും ഒരാൾക്ക്…? ഇല്ലാ ഒരിക്കലും കിട്ടില്ല. ഇവിടിങ്ങനാ പൈസ ഉണ്ടേൽ എല്ലാം എല്ലാരും മറക്കും…!”

“ശെരിയാ പാറു, പൈസ ഉണ്ടേൽ എല്ലാം എല്ലാരും മറക്കും., പക്ഷെ അത് നമ്മള് മനുഷ്യരുടെ കാര്യമാ. അതിനും മുകളിൽ ഇല്ലേ ദൈവങ്ങൾ…! അവരൊന്നും മറക്കില്ല. പൈസ കൊണ്ട് നീതിയുടെ കണ്ണ് കെട്ടാം, ന്യായത്തെ വിലക്കെടുക്കാം. അപ്പോഴും ദൈവങ്ങൾ ഉണ്ട്. നീ നോക്കിക്കോ പെണ്ണേ…

ഓരോന്നോരോന്നായി ചോദിച്ചിരിക്കും., ഒരുത്തന്മാരും സുഖത്തോടെ ഇരിക്കില്ല, എല്ലായിപ്പോഴും. ഒന്നുകിൽ ദൈവം നേരിട്ട് അല്ലേൽ… അല്ലേൽ… ദൈവം പറഞ്ഞയക്കുന്നവനാൽ…!”

ആഗ്രഹിച്ചു പോവുന്നു, പ്രാർത്ഥിച്ച് പോവുന്നു അങ്ങനൊരാളുടെ വരവിനായി…!

“കരയാണ്ട് കിടക്ക്…!”

ആ നെഞ്ചിൽ നിന്നുമെന്നെ അടർത്തി മാറ്റുമ്പോ, അത്രേം നേരം തോന്നാതിരുന്നൊരു ഒറ്റപ്പെടലായിരുന്നു എനിക്ക്…!

“ഏട്ടാ…?”

“ഞാനിവിടെ തന്നില്ലേ, എന്തേലും അത്യാവശ്യം ഉണ്ടേൽ എന്നൊന്ന് വിളിച്ചാ മതി നീ കേട്ടോ…!”

ഒരുപക്ഷെ എനിക്ക് മാത്രമായി ആവാം, കരയുന്ന ഹൃദയത്തെ മറച്ച് പിടിച്ച് ചൊടികളിൽ പുഞ്ചിരി തെളിഞ്ഞത്…!

“വേണ്ടാ., നിലത്തല്ല ഇവിടെ… ഇവിടെ… കിടന്നാ മതി. പറഞ്ഞില്ലേ എന്തേലും അത്യാവശ്യം ഉണ്ടേൽ വിളിച്ചാ മതീന്ന്. ഇതാ ന്റെ… അത്യാവശ്യം…!

ഈ സമയത്ത് ഞാനാഗ്രഹിക്കുന്നതും ആ ചൂട് മാത്രാ…!”

അധരങ്ങൾ വിറ കൊള്ളുമ്പോ, ആഗ്രഹിച്ച പോൽ എന്നെ പൊതിഞ്ഞ് പിടിച്ചിരുന്നു.

“ഈ ചൂടും പാറൂന് മാത്രാ…!”

ഒരിക്കലും അതൊരു ആദ്യ ചുംബനം ആയിരുന്നില്ല., സ്നേഹം… സ്നേഹ ചുംബനമായിരുന്നു…!

ആ നെഞ്ചിൻ ചൂടിൽ ചേർന്ന് കിടക്കുമ്പോ, എനിക്ക് കിട്ടിയ സുരക്ഷിതത്വം., ഇതിന് വേണ്ടിട്ടും ആവാം ആ രണ്ട് വർഷക്കാലം ഇരുട്ടിൽ എന്നെയാ ദൈവങ്ങൾ തള്ളി ഇട്ടതും…!

എന്റേട്ടന്റെ നല്ല പാതിയായി കഴിയാൻ…!

…. …. …. …. …. …. …. …. …. …. ❤️ ❤️

ഇത് മാളൂന്റേയോ, പാർവതിയുടേയോ കഥയല്ല., കേരളത്തിലെ ഓരോ പെൺകുട്ടികളുടെയും കഥയാണ്…!
എന്നോ പൊലിഞ്ഞ് വീണവരുടെ സ്വപ്നത്തിന്റെ, നല്ലൊരു ജീവിതത്തിന്റെ, ത്യാഗത്തിന്റെ, വേദനയുടെ കഥ…!
അവർക്കൊരോരുത്തർക്കും വേണ്ടി….
…. …. …. …. …. …. ….   ꫝ????? ?

“ആ… ആരാ… നിങ്ങൾ…?”

“പേരിലൊക്കെ എന്തിരിക്കുന്നു, വിഷ്ണു…”

“എന്തിനാ… ന്തിനാ… ന്നെ ഇങ്ങനെ തല്ലണേ…? ഞാൻ… ഞാനെന്ത്… തെറ്റാ നിങ്ങളോട് ചെയ്തേ…?”

“ശ്ശോ… ശ്ശോ… നീ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല മോനെ… അയ്യോടാ പാവം…”

“എന്നെ വിട്ടേക്ക് pls…”

“അഹ്… അഹ്… വിട്ടേക്കാം., നീ പറ, നിനക്ക് നരകത്തിൽ പോണോ…? അതോ തിരിച്ച് നിന്റെ വീട്ടിൽ പോണോ…?”

“pls എന്നെ… ന്നെ… ഒന്നും ചെയ്യല്ലേ…!”

“നീ പേടിക്കണ്ട ചെക്കാ. ഒന്നോ, രണ്ടോ ദിവസം മാത്രം നീ തനിച്ചായിരിക്കും. അത് കഴിഞ്ഞ് ഓരോരുത്തരെയായി ഞാനങ്ങ് വിട്ടേക്കാം. അപ്പൊ നിനക്കൊരു കൂട്ടും ആവും ഏത്…?”

അവന്റെ അട്ടഹാസം ആ ഇരുട്ട് മുറിയും കഴിഞ്ഞ് പ്രതിധ്വനിച്ചു…!

“എന്റെ കന്നി ആരംഭം ആണേ, അനുഗ്രഹിക്കണം ആശിർവദിക്കണം…!”

വെട്ടി തിളങ്ങുന്ന വാൾ മുന അവന്റെ ശിരസ്സിനെ മുറിച്ച് മാറ്റിയിരുന്നു. കൊഴുത്ത രക്തം അവന്റെ മുഖത്തേക്കും., അറപ്പായിരുന്നില്ല, ആനന്ദം തന്നായിരുന്നു. ആ സമയം അവന്…! ആ പുഞ്ചിരി ഇരുട്ടിനെ പോലും ഭയപ്പെടുത്തിയിരുന്നു.

ഭീത്തിയിലവൻ രക്തത്താൽ എഴുതി തീർത്തു

Bagheera…!

“ഇതാ കുരുന്നിന് വേണ്ടി, അവളുടെ ഏട്ടായീക്ക് വേണ്ടി, ആ അമ്മക്ക് വേണ്ടി…! മാളൂട്ടി ഹാപ്പി അല്ലേ മോളെ നീ…?

എനിക്കറിയാം. ഇപ്പോഴാ നിനക്ക് ശെരിക്കും ശാന്തി കിട്ടിയതെന്ന്. നിന്നെ പോലൊരുപാട് പേരുണ്ട് മോളെ, അവർക്കൊക്കേം നീതി അന്യമാണ്. പക്ഷെ ഇനി ഞാനുണ്ട്., അവരോരുത്തർക്കും വേണ്ടി. പണത്തിന് മുന്നിൽ കണ്ണടക്കാത്ത ഈ bagheera…!”

പ്രാർത്ഥിക്കാം., ഒരു bagheera യുടെ വരവിനായി. ഓരോ പെണ്ണിന്റേം നീതിക്കായി, അവളുടെ ന്യായത്തിനായി…!

 

ꫀꪀᦔ ?

 

 

Leave a Reply

Your email address will not be published. Required fields are marked *