യക്ഷയാമം (ഹൊറർ) – 6 42

“അവൻ, ആഭിചാരകർമ്മങ്ങൾ ചെയുന്ന ദുർമന്ത്രവാദി.”
വായിൽ ചവച്ചു കൊണ്ടിരിക്കുന്ന മുറുക്കാൻ കുളപ്പുരയുടെ ചുമരിന്റെ അരിലേക്ക് തിരുമേനി നീട്ടിതുപ്പികെണ്ട് പറഞ്ഞു.

“എന്താ മുത്തശ്ശാ ദുർമന്ത്രവാദം?..”
സംശയത്തോടെ ഗൗരി ചോദിച്ചു.

“ഹഹഹ, നിനക്കിതൊന്നും അറിയില്ല്യേ ഗൗര്യേ.”
പരിഹാസത്തോടെ തിരുമേനി ചോദിച്ചു.

“അറിയെങ്കിൽ ഞാൻ ചോദിക്കോ മുത്തശ്ശാ..”

ഗൗരി തോർത്തുമുണ്ടുകൊണ്ട് തന്റെ നനഞ്ഞ മുടിയിഴകൾ തോർത്തി.

“വ്യക്തികളുടെ പ്രത്യേക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക,ന്നുവച്ചൽ
അവരെന്തു ചിന്തിക്കുന്നുവോ അത് മറ്റുള്ളവരെകൊണ്ട് ചെയ്യിപ്പിക്കുക.
അന്യരെ വശീകരിക്കുക, ശത്രുക്കളെ നശിപ്പിക്കുക മുതലായ ആഭിചാരകര്‍മങ്ങള്‍ ദുർമന്ത്രവാദത്തിന്റെ വശമാണ്. പലതരത്തിലുള്ള ക്ഷുദ്രക്രിയകള്‍, ബലികര്‍മ്മങ്ങള്‍, താന്ത്രിക കര്‍മങ്ങള്‍ എന്നീ കര്‍മവൈവിധ്യങ്ങള്‍ ദുര്‍മന്ത്രവാദത്തില്‍ അടങ്ങിയിരിക്കുന്നു.”

അപ്പോഴാണ് ഗൗരിക്ക് ട്രെയിനിൽ കമ്പിളിപുതച്ചുവെന്നയാളെക്കുറിച്ച് ഓർമ്മവന്നത്.

“മുത്തശ്ശാ, ഇങ്ങട് വരുന്നവഴി ട്രെയിനിൽ ഒരാളെ കണ്ടു. കമ്പിളി പുതച്ച്, ഇടതുകാലിൽ വളയിട്ട്, കുറെ ചരടുകൾ കഴുത്തിൽ അണിഞ്ഞ്, ആ പിന്നെ അയാളുടെ കഴുത്തിൽ ഒരു തലയോട്ടിയുടെ ലോക്കറ്റ്.
അതിൽ ഞാൻ നോക്കിയപ്പോൾ രക്തത്തിന്റെകറ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.
പക്ഷെ മുത്തശ്ശന്റെ പേരുപറഞ്ഞപ്പോൾ അയാൾ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് എടുത്തുചാടി.”

കുളത്തിലേക്ക് ഇറങ്ങാൻ നിന്ന തിരുമേനിയോട് ഗൗരി പറഞ്ഞു.

വെള്ളത്തിൽ ചവിട്ടിയ വലതുകാൽ തിരുമേനി പെട്ടന്ന് പിൻവലിച്ചു.

“മാർത്താണ്ഡൻ..”

തിരുമേനിയുടെ കണ്ണുകൾ വികസിച്ചു.
നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്ക് ഒലിച്ചിറങ്ങി.

“അവൻ നിന്നെ സ്പർശിച്ചോ..?”

ഗൗരിയുടെ മുഖത്തേക്ക് നോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു.

തുടരും…