‘അനു..’
വിവേക് വിളിച്ചു കൊണ്ട് പിന്നാലെ വരുന്നു.
അവൾ നോക്കാതെ നടന്നു.
‘അമ്മൂ… ‘
വീണ്ടുമൊരു പിൻവിളി.
ഇത്തവണ അനുപമയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു.
അവൾ അറിയാതെ നിന്നു പോയി. വിവേക് അവൾക്കരികിലേക്ക് നടന്നു ചെന്നു.
പിന്നിൽ നിന്ന് തോളിൽ പിടിച്ച് അഭിമുഖമായി തിരിച്ചു
‘എല്ലാ പുരുഷന്മാരും രവിയങ്കിളുമാരല്ല. ഒന്നോർക്കുക നീ ഏറെ സ്നേഹിച്ച നിന്റച്ഛനും ഒരു പുരുഷനായിരുന്നില്ലേ..’
അനുപമയുടെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞു.
വിവേകിന് അവളെ ഒന്നു കെട്ടിപ്പിടിച്ച് ആശ്വസിപ്പിയ്ക്കണമെന്ന് തോന്നി.
അവൻ അങ്ങനെ തന്നെ ചെയ്തു.
ആഴ്ചകൾക്കപ്പുറം ഒരു രാത്രി വിവേകിന്റെ നെഞ്ചിലെ സുരക്ഷിതത്വത്തിൽ നിന്ന് പിൻവലിഞ്ഞ് അനുപമ തന്റെ ഫോണെടുത്തു. ഫേയ്സ് ബുക്ക് പേജിൽ പഴയ കഥയ്ക്കു താഴെയുള്ള കമന്റ്സിലൂടെ കണ്ണോടിച്ചു. പിന്നെ എഡിറ്റിംഗ് ഓപ്ഷനെടുത്തു.
‘എല്ലാ സങ്കടങ്ങളും സന്തോഷമാക്കി മാറ്റാൻ അമ്മുവിനെ അറിയുന്ന ഒരാൾ വന്നു. അവൻ വറ്റാത്ത സ്നേഹം കൊണ്ട് അവളെ വീണ്ടെടുത്തു. ഇതൊരു കഥ മാത്രമാണ്.’
എന്ന അവസാന വാചകം കൂടി ടൈപ്പ് ചെയ്തിട്ട് അവൾ പോസ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്തു.
പിന്നെ വീണ്ടും എല്ലാമറിയുന്ന ഒരു പുരുഷന്റെ സുരക്ഷിത കരവലയത്തിലേക്ക് ചേർന്നു കിടന്നു. തന്റെ തലവേദനകൾ എന്നെന്നേയ്ക്കുമായി അവസാനിക്കുകയാണെല്ലോയെന്ന ഓർമ്മയിൽ അനുപമ നിശ്വസിച്ചു.
– End –
Recent Comments