എന്റെ ഭ്രാന്ത് ?[ആദിശേഷൻ] 43

മലനിരകളുടെ താഴ് വാരത്ത്

തേയിലകുന്നുകൾക്ക് നടുവിലായിരുന്നു

ഞങ്ങളുടെ ഹയർ സെക്കണ്ടറി സ്കൂൾ..

 

പത്താം ക്ലാസ്സ്‌ പൂർത്തിയാക്കി റിസൾട്ട് പോലും നോക്കാതെ മൈസൂരുള്ളൊരു ബന്ധുവിന്റെ കടയിൽ നിൽക്കാൻ പോയ പതിനാറുകാരൻ ഒരു വർഷത്തിന് ശേഷമാണ് തിരിച്ചു വന്നത്..

 

കുതിരവണ്ടികളും ഗോ ദൈവങ്ങളും ചെമ്മരിയാടുകളും നിറഞ്ഞ ആ കുഗ്രാമത്തെക്കാളും ഭംഗി

സ്വന്തം നാടിനുണ്ടെന്ന തിരിച്ചറിവിൽ  തിരിച്ചു വന്നവൻ ഇവിടെ തന്നെ വെരുറച്ചുപോയി…

 

കബനി നദിയുടെ ഉത്ഭവസ്ഥാനമായ മലഞ്ചേരുവിലായിരുന്നു അവളുടെ വീട്..

 

അന്നൊരു ദിവസം കാട് കാണാൻ പോയവഴിയെ കാട്ടുപാതയോടോരം ചേർന്ന്

അന്നദ്യമായി ഞാനവളെ കണ്ടു..

 

ചളിയിലും മണ്ണിലും വീണുരുണ്ട് വന്നഎന്നെ

ഒരല്പം അറപ്പോട് കൂടിയായിരുന്നിരിക്കണം അവള് ആദ്യമായി നോക്കിയിട്ടുണ്ടാവുക..

 

ദിവസങ്ങൾക്ക് ഉള്ളിൽത്തന്നെ ഉത്സവപറമ്പിൽ വെച് വീണ്ടും ഞാനവളെ കാണുകയുണ്ടായി..

ഇത്തവണത്തെ കണ്ടുമുട്ടൽ പഴയതിലും അബദ്ധമായിരുന്നു..

ആദ്യമായി മദ്യപിച് നിവർന്നു നിൽക്കാനാവാതെ കൂട്ടുകാരുടെ കൂടെ ആടി ആടി നിന്ന എന്നെ സഹതാപത്തോടെ നോക്കിയ സ്ത്രീകളുടെ നടുക്ക് അവളും ഉണ്ടായിരുന്നു..

 

പിന്നീട് കാണുമ്പോളൊക്കെ ദേഷ്യത്തോടെ നോക്കിയ അവളോട് എന്തോ ഒരിഷ്ടം തോന്നിത്തുടങ്ങി

അങ്ങനെയാണ് സ്കൂളിന്റെ പടി ചവിട്ടില്ലെന്ന് മനസ്സിലുറപ്പിച്ചവൻ ആ സ്വർഗ്ഗീയതുല്യമായ വിദ്യാലയത്തിലേക്ക് വീണ്ടും കാലെടുത്തു വെച്ചത്..

 

വൈകിതോന്നിയ വെളിപാടിന്റെ പരിണിതഫലംകൊണ്ട് അവളുടെ ക്ലാസ്സിൽതന്നെ പഠിക്കാൻ പറ്റിയില്ല..

 

മൂന്നാം നാള്  ഭംഗിയിൽ അണിഞ്ഞൊരുങ്ങി

അവളോട് ഇഷ്ടം പറഞ്ഞപ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ ഒരു ദക്ഷിണ്യവും കൂടാതെ അവള് ഇഷ്ട്ടമല്ല എന്ന് പറഞ്ഞു..

 

അഞ്ചാറു മാസത്തിനിടയ്ക്ക്

ഒരുപാട് തവണ ശല്യം ചെയ്തതിന്റെ പേരിൽ അവളുടെ ഏട്ടനും ടീച്ചർമാരും പല തവണ ഉപദേശിച്ചത്തോടെ മനസ്സ് മടുത്തു…

 

പിന്നെ സ്കൂളിൽ പോവാൻ

താല്പര്യമില്ലാതായി,

ക്ലാസ്സിൽ കയറാതിരിക്കുക

അവളുടെ മുന്നിൽ പോയി സിഗർട്ട് വലിക്കുക, തുടങ്ങിയ കലാപരിപാടികൾ തുടങ്ങിയതോടെ

അവളെന്നെ പൂർണമായും വെറുത്തിരുന്നിരിക്കണം..

 

അതിനിടയ്ക്ക് ഒരിക്കൽ അവളെന്നോട് സംസാരിച്ചിരുന്നു..

 

ടാ..

 

ഉം..

 

എന്തിനാ നീയിങ്ങനെ

മറ്റുള്ളോരെ കൊണ്ട് പറയിപ്പിക്കുന്നെ

നിനക്ക് നല്ലപോലെ നടന്നാൽ എന്താ…?

 

നന്നായി നടന്നാൽ

 

നീ സ്നേഹിക്കോ എന്നെ..?

 

ഇല്ല..

 

ന്നാ നീ എന്റെ കാര്യം നോക്കണ്ട..

 

നീ നശിച്ചാൽ എനിക്കെന്താ.. പോടാ..

 

അന്ന് തൊട്ട് അവളെ പൂർണ്ണമായും മറക്കാൻ ശ്രമിച്ചപ്പോളാണ്

 

അതൊരിക്കലും സാധ്യമല്ലെന്ന് മനസ്സിലായത്..

 

പിന്നീട് ഒരിക്കൽ അവളുടെ പുറകെ നടന്നു ശല്യം ചെയ്ത

 

സീനിയറുടെ കൃത്രിമ മൂക്ക്

കുത്തി വളച്ചതിന്റെ പേരിൽ

പതിനഞ്ചു ദിവസം സസ്പെൻഷൻ കിട്ടി തിരിച്ചു വന്നപ്പോൾ

 

ഉള്ളില് ഒരല്പം പ്രതീക്ഷ ഉണ്ടായിരുന്നു..

 

പക്ഷേ അവള് ഒന്ന് ചിരിച്ചു പോലും ഇല്ല..

 

അടി പ്രതീക്ഷിച്ച ആ സീന്കൊണ്ട് ആകെഉണ്ടായ

ഉപകാരം സീനിയേഴ്‌സിന്റെ മറ്റൊരു തലതെറിച്ച ഗാംങിലേക്ക് മെമ്പർഷിപ് കിട്ടി..

 

അങ്ങനെ കുത്തഴിഞ്ഞ ജീവിതം

സ്വന്തം നെഞ്ചോട് ചേർത്ത് പിടിച്ചു നടക്കുമ്പോളാണ്

അവളോട് ഒരൽപ്പം സംസാരിക്കാൻ

ഒരു സാധ്യത തെളിഞ്ഞു വന്നത്..

 

രണ്ടൂസം കഴിഞ്ഞാൽ ആർട്സ് ആണ്

അതിന്റെ മുന്നോടിയായി നടക്കുന്ന കഥാ കവിതാരചന മത്സരത്തിൽ അവള് പങ്കെടുക്കുന്നുണ്ട് അവിടെ പോയാൽ കുറച്ചുനേരം അവളെ നോക്കിയങ്ങനെ ഇരിക്കാം..

 

പക്ഷേ ഇന്നലെ മൈക്ക് ടെസ്റ്റ്‌ ചെയ്യാൻ പോയപ്പോ അത് ഓൺ ആക്കിവെച് തെറി വിളിച്ച കേസിൽ അവനും ഒരാളാണ്, അത് കൊണ്ട് എന്തായാലും മിസ്സ്‌ സമ്മതിക്കില്ല എന്ന് ഉറപ്പായിരുന്നു…

 

അങ്ങനെ ഉച്ച കഴിഞ്ഞ് രണ്ടാമത്തെ പിരീഡ് ഹൈസ്കൂളിലെ അജി സാർ വന്ന്

മിസ്സിനോട് ഇവിടെ എത്രപേർ ണ്ട് കവിതരചന മത്സരത്തിന് ന്ന് ചോദിച്ചപ്പോൾ

ചാടി എഴുന്നേറ്റ് തിരിഞ്ഞു നോക്കിയപ്പോ

മിസ്സിന്റെ ക്ലാസ്സിൽ ഇരിക്കാൻ മടിച് പകുതി മുക്കാലും കുട്ടികൾ കൈ പൊക്കി നിക്കുന്നുണ്ടായിരുന്നു..

 

തന്ത്രശാലിയായ ആ കുരിപ്പ്മിസ്സ്‌ ഉടനടി ഒരു യുക്തി പ്രയോഗിച്ചു..

 

ഞാൻ നിങ്ങൾക്കൊരു വിഷയം തരാം

നന്നായി എഴുതുന്നവർക്ക്

മത്സരത്തിൽ പോവാം..

 

ഇതുവരെ ഒരു കവിത പോലും വായിക്കാത്ത ഈയുള്ളവന്റെ ജീവിതത്തിലെ അത്യന്തം ഭീകരമായൊരു കടമ്പയായിരുന്നു അത്..

 

അങ്ങനെ മിസ്സ്‌ തന്ന “മാതൃത്വo”

എന്ന മനോഹരമായ വിഷയത്തിലേക്ക് നോക്കി വായും പൊളിച്ചുനിന്ന ഭൂരിപക്ഷ മണ്ടന്മാരുടെ കൂടെ മുൻപന്തിയിൽ ഞാനും ണ്ടായിരുന്നു…

 

ആകെ കിട്ടിയ അഞ്ചു മിനിറ്റിലെ അവസാന സെക്കന്റിൽ

ടീച്ചരോടുള്ള വിദ്വേഷം എന്റെ സിരകളിലൂടെ ഉരുകിയിറങ്ങി എന്റെ ആദ്യത്തെ കവിത ജനിച്ചു…

 

“ചെറുപ്പത്തിൽ ഊമ്പിക്കുടിച്ച നിപ്പിൾ അവൾ എടുത്തു നോക്കി… അതും കൃത്രിമമാണ്,

അമ്മയുടെ മാറിടത്തിന് പകരം വെയ്ക്കാൻ

ഒരു പ്ലാസ്റ്റിക് വസ്തു ”

 

മൊത്തം എഴുത്തും വായിച്ചിട്ട്

മൂന്ന് പേരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു

അവര് ഇറങ്ങും മുൻപേ എന്റെ മുഖത്തേക്ക് കുറച്ചുനേരം മിസ്സ്‌ തുറിച്ചു നോക്കി..

എന്നിട്ട് നീയും പൊയ്ക്കോ എന്ന് പറഞ്ഞു…

 

ഇത് കേട്ട് അമ്പരന്ന

കൂട്ടുകാരെക്കാളും ഞെട്ടിയത് ഞാനായിരുന്നു..

അത്ഭുതം മുഖത്തു കാണിക്കാതെ ഞാനും അവരുടെ പുറകെ ഇറങ്ങിനടന്നു..

 

രണ്ടാം നിലയിലെ ഹോളിൽ അവളുടെ അടുത്തിരുന്ന പാലൂപ്പിയെ

 

കണ്ണുരുട്ടി പേടിപ്പിച്ചിട് അവിടെ അഹങ്കാരഭാവത്തിൽ കേറിയിരുന്ന എന്നെ അവള് പുച്ഛത്തോടെ നോക്കി…

 

അവളെ കാണിക്കാൻ വേണ്ടി

 

“കണ്ണാടി ”

 

എന്ന വിഷയത്തിൽ എഴുതി നിറച്ച

വരികളുടെ പൂർണ്ണമായ അർത്ഥം ഇന്നും എനിക്ക് അറിയില്ല.. അങ്ങനെ ആർട്സ്

ഉത്സവം കഴിഞ്ഞ്

കൊടിഇറങ്ങിയതിന്റെ അന്ന് വൈകുന്നേരം

അവയുടെ അടുത്ത് ചേർത്ത് നിൽക്കുമ്പോളാണ്

സ്റ്റേജിൽ എന്റെ പേരും ക്ലാസും വിളിച്ചു പറയുന്നത് കേട്ടത് ?

 

എന്തോ സീനിന് തൂക്കി എന്ന് കരുതി ഓടാൻ നിന്ന എന്റെ ചെവികളിലേക്ക് ആവിശ്വസനീയമായൊരു വാർത്തകേട്ടു..

 

ഹയർ സെക്കണ്ടറി വിഭാഗം

കവിതാരചന മത്സരത്തിൽ എനിക്ക് ഫസ്റ്റ് ഉം

ഇവൾക്ക് സെക്കണ്ട് ഉം…ന്ന്

 

അന്നത്തെ ആ ഞെട്ടലും അവളുടെ നോട്ടവും ഇന്നും ഉള്ളീന്ന് മാഞ്ഞിട്ടില്ല…

 

അപ്പൊ തന്നെ അവള് ചിരിച്ചോണ്ട് എന്റെ കൈ പിടിച്ചതിന്റെ മരവിപ്പും തരിപ്പുമായിരുന്നു എനിക്കദ്യമായി കിട്ടിയ വിലമതിക്കാനാവാത്ത പുരസ്കാരം…

 

രണ്ട് ദിവസങ്ങൾക്ക് ശേഷം

ആത്മാവിൽ നിന്നും അക്ഷരങ്ങൾ കുടഞ്ഞിട്ട്

ഞാനവൾക്ക് പ്രണയം തുളുമ്പുന്ന ഒരു കവിത എഴുതിക്കൊടുത്തു..

 

പിന്നീടുണ്ടായിരുന്ന മൂന്ന് മാസാണ്

ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസങ്ങൾ..

 

ഒരിക്കൽ പോലും ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നില്ല..

 

പുസ്തകങ്ങളിൽ മനസ്സെഴുതി പരസ്പരം കൈമാറിയ തിരിച്ചു കിട്ടാത്ത

നല്ല നാളുകൾക്ക് വിരാമമിട്ടുകൊണ്ട്

അവള് ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോൾ

എറണാകുളത്തേക്ക് പോയി…

 

വെക്കേഷൻ കഴിഞ്ഞ് തിരിച്ചു വരുമെന്ന്

കരുതിയവൾ പിന്നെ വന്നത് വർഷങ്ങൾക്ക് ശേഷമാണ്..

 

വന്നപാടെ അവളുടെ ഏട്ടന്റെ കയ്യിന്ന് നമ്പർ വാങ്ങി എന്നെ വിളിച്ചു..

 

പോയി കണ്ടു..

 

ചിരിച്ചു…

 

കഥപറഞ്ഞു..

 

ടി…

 

ഉം…

 

നീ ഇപ്പൊ എഴുതാറില്ലേ…?

 

നീ അതൊന്നും മറന്നില്ലേ..

അന്നേരത്തെ ഓരോ ഭ്രാന്ത്

ഞാനതൊക്കെ എപ്പോളെ മറന്നു…

 

ആ ഭ്രാന്ത് എനിക്ക് തന്നിട്ടാ നീ

അന്ന് പോയത്..

 

?©️?

 

 

Updated: October 3, 2023 — 12:19 pm

Leave a Reply

Your email address will not be published. Required fields are marked *