ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 6 [ꫝ?????] 41

2 ꪗꫀꪖ?? ꪶꪖ?ꫀ? ?

 

രണ്ട് വർഷം., ഇരുട്ടിനെ കൂട്ട് പിടിച്ച, വെളിച്ചത്തെ ഭയന്നിരുന്ന രണ്ട് വർഷം. ഇപ്പോഴും അതേ ഭയം തന്നാണ് മനസ്സ് നിറയേ. ഒറ്റ കൂട്ടുകാരി രേഷ്മയുടെ വിവാഹത്തിന് പോലും പോകാൻ മടിച്ചിരുന്നു…!

 

വല്ലാണ്ട് മാറി ഞാൻ. അമ്മയുടേം അച്ഛന്റേം സങ്കടം കാണാൻ കഴിയുന്നില്ല, മനസ്സ് പിടഞ്ഞു പോകുന്നുണ്ട്. പക്ഷെ… നിസ്സഹായയാണ്…!

 

ഇപ്പോഴും ഒരാളേലും തിരക്കുന്നുണ്ടാകും, ന്റെ… ന്റെ… മാനത്തെ…!

 

എല്ലാവർക്കും വേണ്ടത് ഫുൾ വീഡിയോ, പാർട്ട്‌ 2. അങ്ങനെ… അങ്ങനെ കാണുന്നോരില് ഒരാള് പോലും പറയില്ലല്ലോ ഡിലീറ്റ് ചെയ്യാൻ. അല്ലേൽ തന്നെന്തിന് പറേണം., ഞാനവരുടെ അമ്മയോ പെങ്ങളോ അല്ലല്ലോ…!

 

അഭി., ഒരു പൊട്ടിയെ സ്നേഹം കാട്ടി നേടേണ്ടത് നേടി വേറെ സുഖം തേടി പോയവൻ. വിളിച്ചിരുന്നു ഒരുപാട്, പക്ഷെ…

 

പിഴച്ചവൾ അതുമല്ലേൽ പിഴച്ചു പോയവൾ. അപ്പോഴും അവൻ മാന്യൻ. അങ്ങനാണല്ലോ ഈ സമൂഹവും ഇവിടുള്ള ഓരോരുത്തരും. നടന്നത് ഒന്നും അമ്മയോ അച്ഛനോ അറിഞ്ഞിട്ടില്ല, പാവങ്ങൾക്ക് അതൂടെ താങ്ങാൻ കാഴീല്ലാ…!

 

“മോളെ ഒരുങ്ങിന്നില്ലേ നീ…? ഇനി എപ്പഴാ പെണ്ണേ…?”

 

“ഒരുങ്ങി തീർന്നമ്മാ…!”

 

“ഇതാണോ ഒരുക്കം…? ഇങ്ങ് മാറിക്കേ, അമ്മേടെ മുത്തിനെ അമ്മ ഒരുക്കി തരാം…!”

 

രണ്ട് വർഷങ്ങളായി വേദന മാത്രം കൊണ്ട് നടന്നാ മനസ്സിന്ന് സന്തോഷിക്കുന്നുണ്ടെങ്കിൽ അതിനൊരോറ്റ കാരണം., എന്റെ സമ്മതം…!

 

നാല് മാസം മുന്നെയായിരുന്നു അമ്മായത് ആദ്യം പറഞ്ഞത്. പിന്നീട് നിരന്തരവും., അപ്പോഴൊക്കെയും ഒഴിഞ്ഞ് മാറിയിരുന്നു പല രീതിയിൽ. എന്നാലിപ്പോ, കഴിയുന്നില്ല ആ രണ്ട് മനസ്സുകളെ ഇനിയും വേദനിപ്പിക്കാൻ. ദൈവം പൊറുക്കില്ലെന്നോട്…!

 

“മോളെ അവരിങ്ങ് എത്താറായിട്ടോ…!”

 

എനിക്കായി ഒരു കുഞ്ഞി പൊട്ടും വച്ച് തന്നമ്മ ഹാളിലേക്ക് ധൃതി പിടിച്ച് നടന്നിരുന്നു…!

 

എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. എവിടെയോ വച്ച് കണ്ടിഷ്ട്ടപ്പെട്ടത് ആണത്രേ…!

 

ഇനിയും… ന്റെ… കണ്ണുനീര് കണ്ട് മതിയായില്ലേ ഭഗവതീ…?

 

…. …. …. …. …. …. …. …. ?

 

“ന്നെ… വേണ്ടാന്ന് പറഞ്ഞേക്കൂ…!”

 

പരസ്പരം സംസാരിക്കാൻ കഴിയാതെ നിശബ്ദമായി ഇരുന്നിടം, അവളാൽ തന്നെ ബേധിക്കപ്പെട്ടു…!

 

“ഇഷ്ടപ്പെടാഞ്ഞിട്ടോ, ആരേം മനസ്സിൽ വച്ചിട്ടോ അല്ല., അറിഞ്ഞോണ്ട് നിങ്ങളെ ചതിക്കാൻ ആവില്ല…!”

 

“എനിക്കൊന്നും മനസ്സിലാവുന്നില്ല…!”

 

“ഇഷ്ട്ടായിരുന്നു ഒരാളെ., ജീവനക്കാളേറെ സ്നേഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു…! എന്നാ….”

 

കൈയിലിരുന്ന ഫോൺ വിറയലോടെ താഴേക്ക് പതിച്ചിരുന്നു. ഒരു ഞെട്ടലോടെ അവളെന്നെ നോക്കി, എനിക്കും എന്താ നടക്കുന്നേന്ന് മനസ്സിലായിരുന്നില്ല.

 

“പ്രേമിച്ചിട്ടുണ്ടോ നിങ്ങൾ…?”

 

ഞെട്ടൽ മാറുമ്പോ അവളാദ്യം തിരക്കിയത് അതാണ്. നിലത്ത് വീണുടഞ്ഞു പോയ ഫോൺ കൈയേൽ എടുത്തവൾ ഒരുവേള എന്നെ നോക്കി, എന്റെ മറുപടി എന്തന്നറിയാൻ. ചെറു ചിരിയാൽ ഇല്ലാ എന്നർഥത്തിൽ തലയാട്ടുമ്പോ അവിടേം ചിരി തന്നാണ്…!

 

“ശെരിക്കും പ്രേമിക്കാതിരിക്കുന്നത് തന്നാ എല്ലാർഥത്തിലും നല്ലത്…! കാഴ്ച പോലും നഷ്ടപ്പെട്ട് പോവും. ഒരേ ഒരാൾക്ക് വേണ്ടി ഉഴിഞ്ഞ് വച്ചതാണീ മനസ്സും ശരീരവും., എന്നാ അതേ ആളാൽ തന്നെ എന്റെ ശരീരം എല്ലാരും കണ്ടൂ. കാരണം എന്താ…? ന്റെ… കാഴ്ചയില്ലായ്മ…!”

 

കണ്ണ് നിറഞ്ഞത് എന്നെ കാണിക്കാതിരിക്കാനാവാം, അവൾ തിരിഞ്ഞ് കളഞ്ഞതും.

 

“എന്റെ ശരീരം കാണാത്ത ആരേലും ഉണ്ടാവോ…? ചിലപ്പോ… ചിലപ്പോ നിങ്ങളും…?”

 

തകർന്നിരുന്ന് പോയവൾ, കൈകളാൽ സ്വയം മുടിയെ പറിച്ചെടുത്തു.,

 

“എനിക്കെന്നോട് തന്നിപ്പോ വെറുപ്പാ., ഈ ശരീരത്തോട് അറപ്പാ. പണ്ടേക്ക് പണ്ടേ ചാവുമായിരുന്നു, പക്ഷെങ്കി അച്ഛനും അമ്മയും ഒറ്റക്കായി പോവും. അതാ… ആ കാരണം കൊണ്ട് മാത്രാ ഈ പിഴച്ചവൾ ഇങ്ങനെ ഭൂമിക്ക് ഭാരായി ജീവിക്കണേ…!”

 

കണ്ണുനീരിനെ വാശിയോടെ തുടച്ച് കളഞ്ഞവൾ എഴുന്നേറ്റു., ആ മുഖത്ത് ഉണ്ട് അവളെടുക്കാൻ പോവുന്ന തീരുമാനം…!

 

“മനസ്സ് കൊണ്ട് പോലും ചതിക്കാൻ ആഗ്രഹിക്കുന്നില്ല, നല്ലൊരു ജീവിതം നിങ്ങൾക്കുണ്ട്. എന്നെ ഇഷ്ട്ടായില്ലാന്നോ, വേണ്ടാന്നോ പറഞ്ഞേക്ക്. ദൈവത്തെ ഓർത്ത് ഞാനീ പറഞ്ഞതൊന്നും എന്റെ അച്ഛനുമമ്മയും അറിയരുത്, അപേക്ഷയാണ്…!”

 

കൈകൾ കൂപ്പി എന്റെ മുന്നിലവൾ കേണപേക്ഷിക്കുമ്പോ, ഒന്നാശ്വസിപ്പിക്കാനോ ചേർത്ത് പിടിക്കാനോ എനിക്കയില്ല. കാരണം ഇപ്പൊ ഞാനവൾക്ക് ആരാന്നുള്ള ചോദ്യം തന്നെ…!

 

 

“എനിക്കും താഴെ ഒരാളുണ്ടായിരുന്നു, മാളൂട്ടി…! കുഞ്ഞുനാളിലെ കുറുമ്പി ആയിരുന്നു. പിറന്ന് ആറ് മാസം പ്രായം ഉള്ളപ്പഴാ അച്ഛൻ മരിക്കണേ. പിന്നീട് അവളുടെ ഏട്ടായിയും അച്ഛനുമൊക്കെ ഞാൻ തന്നായിരുന്നു…!”

 

ഓർത്തെടുക്കുവായിരുന്നു ചെറു നോവോടെ ഞാൻ., ഓർമകളെ…!

 

“പറഞ്ഞില്ലായിരുന്നോ, കുറുമ്പിയാ…! ഒടുവിൽ കാണിച്ച കുറുമ്പ് ലേശം കൂടിപ്പോയി. ഏട്ടയീടെ നെഞ്ച് കീറിയവൾ സ്വയം ജീവനൊടുക്കി…!”

 

താണിരുന്ന അവളുടെ ശിരസ്സ് ഒരുവേള ഉയരുമ്പോ, എന്റേത് താണ് പോയിരുന്നു, കണ്ണുനീരിനാൽ…!

 

“ശെരിയാ താൻ പറഞ്ഞേ, ആ സമയങ്ങളില് ഒരു പെൺകുട്ടികൾക്കും കാഴ്ചയുണ്ടാവില്ല…! എന്റെ മാളൂട്ടിക്കും അതേ അവസ്ഥ തന്നായിരുന്നു. അവസാനം ഒരൊറ്റ വ്യത്യാസം മാത്രം., അമ്മയ്ക്കും അച്ഛനും വേണ്ടി മണ്ടത്തരം ഒന്നും താൻ കാട്ടിയില്ല. പക്ഷെ… പക്ഷെ എന്തിന്…? എന്തിന് ന്റെ മാളൂട്ടി…? എന്തുകൊണ്ടാ ഞങ്ങളെ രണ്ടാളേം അവളോർക്കാത്തെ…?”

 

വേദന നിറഞ്ഞാ ചോദ്യം…! അതിനുത്തരം തേടി എവിടെല്ലാം ഞാൻ അലയണം…? പേരുള്ള ഏത് ദൈവത്തോട് ഞാൻ തിരക്കണം…?

 

“ഒരു ഡയറി., അതായിരുന്നു മാളൂട്ടി ഈ ഏട്ടായിയോട് പറയാൻ വിട്ടു പോയതത്രയും വിളിച്ച് പറഞ്ഞേ…!”

 

“എന്തിനാടോ തനിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നണേ…? എന്തിനാ തന്റെ ശരീരത്തോട് ഇത്രക്ക് അറപ്പ് തോന്നണേ…? എല്ലാം ചെയ്ത് വച്ചവൻ സുഖജീവിതം ജീവിച്ച് തീർക്കുമ്പോ, എന്തിനാ താനിങ്ങനെ നരകിച്ച് കഴിയണേ…?”

 

“എന്നിട്ടെന്ത്‌ ചെയ്തു നിങ്ങൾ…?”

 

ചില ചോദ്യങ്ങൾ അങ്ങനെയാണ്. ചാട്ടുളി പോലെ ഹൃദയത്തിൽ പതിക്കും…!

 

ശെരിയാണ് ഞാനെന്താ അവൾക്കായി ചെയ്തേ…?

 

“പേടി., പേടി തന്നായിരുന്നു. അത് മറ്റുള്ളവരെ കുറിച്ചോ, എന്നെ കുറിച്ചോർത്തോ അല്ലാ. മിണ്ടാതെ പോയ മോൾടെ വേദന ആ അമ്മ മനസ്സില് ഇപ്പോഴും ഉണ്ട്. ന്റെ മാളൂനെ ഇല്ലാതാക്കിയവനെ കൊന്ന് കളയാനുള്ള ദേഷ്യോണ്ട്. ഉള്ളിലൊതുക്കുവാ ഞാനെല്ലാം. മുന്നും പിന്നും നോക്കാതെ എന്തേലും ചെയ്‌താൽ ആ അമ്മ മനസ്സ് ഇനിയും വേദനിക്കും. താങ്ങില്ലാ പാവം…!”

 

ചാരിയാ വാതിലിൻ വിടവിലൂടെ കാഴ്ച നീങ്ങി., കാണുവായിരുന്നു ഞാനെന്റെ അമ്മയേ ഏറെ നാൾക്ക് ശേഷം അല്പമെങ്കിലും ചിരിച്ച്…!

 

“ഇന്നെന്റെ അമ്മ മനസ്സിലെ നീറുന്ന സങ്കടത്തേ അവഗണിച്ച് ഒരു തരിയോളമെങ്കിലും സന്തോഷിക്കുന്നുണ്ടേൽ അതിന് കാരണമേ താനാ…!”

 

ഒരൊറ്റ നിമിഷം വെട്ടി വിറച്ചാ മിഴികളിൽ നിറയേ ഞെട്ടലായിരുന്നുവോ…? അതോ അത്ഭുതമോ…

 

“കാണാനേറെ കൊതിച്ച അമ്മയുടെ മുഖം, സർപ്പക്കാവില് വച്ച് ഞാൻ കണ്ടു. ആ നിമിഷം ഞങ്ങടെ തൊട്ടടുത്തായി തന്നെ താനും ഉണ്ടായിരുന്നു…! ഇന്നേറെ കൊതിക്കുന്നുണ്ട്, ആഗ്രഹിക്കുന്നുണ്ടാ പാവം., തന്നെ മകളായിട്ട് കിട്ടാൻ…”

 

ചുവന്ന് കലങ്ങിയ മിഴികളിൽ ഏറെ പറയാനുള്ളത് പോലെ.

 

“ഇതാ അമ്മയുടെ ആഗ്രഹമായി മാത്രം കാണണ്ട, ഒരു പെണ്ണിന്റെ ജീവിതം കൂടിയാ. ഈ ശരീരം ഏതേലും നാലാള് കണ്ടാൽ മാത്രം പിഴച്ച് പോവുന്നതാണോ…? അല്ല., അതിലും വലുത് നിങ്ങളുടെ മനസ്സാണ്. ആത്മാർത്ഥമായി ഉള്ളിൽ തട്ടി ചോദിക്കുവാ, തനിക്കെന്നോടൊപ്പം ജീവിക്കാവോ…?”

 

മറുപടി തന്നില്ല, ഒന്നെന്നെ നോക്കി. വെളിയിലേക്കവൾ ഇറങ്ങിയിരുന്നു…!

 

…. …. …. …. …. …. …. …. ❤️

 

“മുഹൂർത്തായി…!”

 

 

സന്തോഷം… സന്തോഷം… മാത്രം നിറഞ്ഞ് നിക്കുന്നാ മൂന്ന് മുഖങ്ങൾ., മനസ്സ് നിറഞ്ഞ കാഴ്ച…!

 

എന്റെ കഴുത്തിലേക്ക് താലി ചാർത്താൻ പോവുവാണ് അദ്ദേഹം. എന്നിലെ അഴുക്കിനെ കളഞ്ഞയാൾ., ശ്വാസം നിലച്ച് പോയ ഞാനെന്നെ പെണ്ണിന് ഒരു പുതു ജീവൻ തന്നയാൾ. ആദിയേട്ടൻ…!

 

“കെട്ടട്ടേ…?”

 

മൗനമായിരുന്നു എങ്കിലും തലയാട്ടിയിരുന്നു പൂർണ മനസ്സോടെ സന്തോഷത്തോടെ…!

 

കഴുത്തിൽ മുറുകിയ ആ ആലില താലിയിൽ മുറുകെ പിടിച്ച് മിഴിനീർ പൊഴിച്ചത് ഒക്കെയും ഈ പെണ്ണിന്റെ ഭൂതക്കാലത്തെ കുറിച്ചോർത്തായിരുന്നു. കരഞ്ഞിരുന്നു നാളുകളൊരുപാട്., എന്നാലിന്നിവളുടെ കണ്ണുനീരോപ്പാൻ അവകാശവും അധികാരവുമുള്ളൊരാളുണ്ട്…!

 

“ഏയ്‌ എന്താ…?”

 

“എന്തൊക്കെയോ ഓർത്തൂ…!”

 

“ഒന്നും ഓർക്കണ്ട…! എനിക്കിഷ്ട്ടല്ല…!”

 

അതൊരാജ്ഞയായിരുന്നില്ല, അപേക്ഷ… അപേക്ഷ മാത്രം. എന്റെ കണ്ണുനീര്., അതാ ഉള്ളം പൊളിക്കും എന്നത് അറിയുവായിരുന്നു ഞാൻ…!

 

മൂന്ന് വട്ടം കതിർ മണ്ഡപത്തെ വലം വക്കുമ്പോ, പ്രാർഥന ഒന്നെയുണ്ടായിരുന്നുള്ളൂ., അവസാന ശ്വാസം നിലക്കുന്നാ വേള വരെ ഒരുമിച്ചായിരിക്കണേ എന്ന്. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന പ്രാർത്ഥിക്കുന്ന വരം…!

 

ഇനി വിടവാങ്ങൽ ആണ്., എങ്കിൽ പോലുമാ രണ്ട് മനസ്സുകളും അതിയായി സന്തോഷിക്കുന്നു, മോളെ നല്ലൊരുവന്റെ കൈയിൽ ഏല്പിച്ചു എന്നതോർത്ത്. അവൻ മോളെ പൊന്ന് പോലെ നോക്കുമെന്ന ഉറപ്പോടെ.

 

ഇപ്പൊ പൊഴിക്കുന്നീ കണ്ണുനീരിനുമൊരർത്ഥം ഉണ്ട്. ഈ ചേർത്ത് പിടിക്കലിന് മുൻപെങ്ങും കിട്ടാത്തൊരു സുരക്ഷിതത്വമുണ്ട്…!

 

“നന്നായി വരും മക്കളേ…”

 

അനുഗ്രഹം തന്നെഴുന്നേൽപ്പിച്ചു., പിന്നെ കണ്ണുനീരിലും പുഞ്ചിരിയോടെ യാത്രയയച്ചു.

 

 

സീതു പെണ്ണേ കാണുന്നുണ്ടോ നീ ഇതൊക്കെ…?

 

എങ്ങ് നിന്നോ പറന്നെന്റെ ഉള്ളം കൈയിൽ ചേക്കേറിയാ അപ്പുപ്പൻ താടി, എന്റെ സീതു പെണ്ണ് അയച്ചതുമാവാം., എല്ലാം കാണുന്നുണ്ട് എന്നപ്പോലെ…!

 

…. …. …. …. …. …. …. ❤️

 

 

Leave a Reply

Your email address will not be published. Required fields are marked *