ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 4 [ꫝ?????] 44

“പാറൂസ്സേ…”

 

“ഓഹ് എന്താടാ കുരങ്ങാ…?”

 

“എന്റെ പൊന്നെന്തെടുക്കുവാ…?”

 

“അയ്യോ ഫോണിലൂടെ ഒലിച്ചിറങ്ങുവാണല്ലോ …!”

 

“ആണോ…? ഈ ഒലിപ്പീരൊക്കെ ന്റെ പാറൂനോട്‌ മാത്രല്ലേ ഉള്ളൂ…!”

 

“അഹ് അങ്ങനാണേൽ കൊള്ളാം…!”

 

“അതെന്താടി അങ്ങനെ…? നിനക്കെന്നെ സംശയോണ്ടോ…?”

 

“അയ്യോ ഒരു സംശയവും ഇല്ലാ, ഞാൻ വെറുതെ പറഞ്ഞത് ആണേ…!”

 

“മ്മ്, പിന്നെ പാറു., മറ്റേ കാര്യം കൺഫോം ആയെടി…!”

 

“അഭി…?”

 

“അഹ് പാറുവേ, അമ്മയും അച്ഛനും എനിക്കിവിടെ മനസ്സമാധാനം തരുന്നില്ല പെണ്ണേ. നാട്ടിൽ തന്നെ തുടർന്ന് പഠിക്കാൻ എത്രയോ കോളേജുണ്ട്., പക്ഷെ അവർക്ക് ഞാൻ ബാംഗ്ലൂർ പോയി തന്നെ പഠിക്കണം പോലും…!”

 

“നിനക്ക് വേണ്ടീട്ടല്ലേടാ അവര് പറേണെ…?”

 

“ആയിരിക്കും പക്ഷെ, ഓർക്കാൻ കൂടി വയ്യെടി. എങ്ങനാടി നിന്നെ കാണാതേ…”

 

“അയ്യയ്യേ നാണമില്ലേ ചെറുക്കാ കുഞ്ഞ് പിള്ളേരെ കണക്കിങ്ങനെ…?”

 

“നിനക്ക് സങ്കടോന്നൂല്ലേടി…?”

 

“ഉണ്ട് പൊന്നാ പക്ഷെ., നിന്റെ നല്ലൊരു ഭാവിക്ക് വേണ്ടീട്ടല്ലേ…? അതുവല്ല, ആറ് മാസത്തെ കോഴ്സ് എന്നല്ലേ നീ പറഞ്ഞേ…?”

 

“മ്മ്…!”

 

“പിന്നെന്താ…? ഈ ആറ് മാസോന്നൊക്കെ പറേണത് ആറ് ദിവസം പോലെ കഴിയൂടാ…!”

 

“വല്ലാണ്ട് miss ചെയ്യും പെണ്ണേ ഞാൻ…!”

 

“ഞാനും., പിന്നെ സ്ഥലം ബാംഗ്ലൂർ ആണേ, അവിടുള്ള പെൺപ്പുള്ളാരേ കാണുമ്പോ ഇവിടെ കിടക്കണീ പാവം പെണ്ണിനെ മറക്കല്ലേ…!”

 

“എന്തിനാടി പാറുവേ വെറുതെ ഇങ്ങനോരോന്ന് പറഞ്ഞെന്നെ ദേഷ്യം പിടിപ്പിക്കണേ…?”

 

“ദേഷ്യായോ…? സോറിട്ടോ…!”

 

“സോറീന്നും വേണ്ട…!”

 

“പിന്നെന്താ വേണ്ടേ…?”

 

“ഒരുമ്മ താ…!”

 

“അയ്യടാ…!”

 

“തരൂലേ…?”

 

“ഇല്ലാ…!”

 

“ഉറപ്പാണേ…?”

 

“അഹ്…!”

 

“എന്നാ ശെരി ഞാൻ വക്കുവാ…!”

 

“ഏയ്‌ വക്കല്ലേ… വക്കല്ലേ…”

 

“എന്നാ താ…”

 

“ഉമ്മാ… പോരെ…?”

 

“മ്മ്., ഇപ്പോഴത്തേക്ക് ഇത് മതി, ഇനി രാത്രി…!”

 

“പിന്നെ ഇപ്പൊ തന്നെ തരാട്ടോ., കാത്തിരിക്കത്തേയുള്ളൂ മോൻ…!”

 

“പാറൂ…”

 

“മ്മ്…”

 

“ഞാനേ…”

 

“അഹ്…”

 

“എനിക്കില്ലേ…”

 

“മ്മ്…”

 

“അതൊന്നൂല്ലാ…”

 

“പറ അഭി…?”

 

“ഞാൻ video call ചെയ്തോട്ടെ…?”

 

“അതിനാണോ ഇങ്ങനെ വിക്കണേ…? ചെയ്യടാ…!”

 

“പിന്നെ വേറൊന്നൂടെ ഉണ്ട്…!”

 

“ഇനിയെന്താ…?”

 

“അത്…”

 

“ഒന്ന് കളിക്കാണ്ട് പറയെന്റെ അഭി…”

 

“അന്ന് പറഞ്ഞില്ലേ…? കാണിച്ച് തരോ എനിക്ക്…?”

 

“അയ്യേ… പോടവിടുന്ന്…!”

 

“pls… pls… pls… pls… pls… പാറുവേ…”

 

“ഒരു pls മില്ലാ., മര്യാദക്ക് ചെയ്യാങ്കിൽ ചെയ്തോ…!”

 

“എന്താടി ഇങ്ങനെ…? നിന്നോട് അല്ലാതെ വേറാരോടാ ഞാൻ ചോയ്ക്കാ…?”

 

“ഇതൊക്കെ സീനാണഭി…!”

 

“എന്ത് സീൻ…? നിനക്കെന്നെ വിശ്വാസം ഇല്ലേടി…? കൊതിയായോണ്ടാ പെണ്ണേ…!”

 

“വിശ്വാസം ഒക്കെ ഉണ്ടെടാ. പക്ഷെ…? പേടിയാ…! ഇനി നിനക്കത്രക്ക് കൊതിയാണേൽ ഒരൂസം ഞാൻ നേരിൽ കാണിച്ച് തരാം. അത് പോരെ…?”

 

“നേരിൽ കാണിച്ച ഞാൻ ചിലപ്പോ നിന്നെ വേറെന്തെലും ചെയ്യും. അത് വേണ്ടാ., video call ൽ കാണിച്ച് തരാൻ പറ്റോ ഇല്ലേ…?”

 

“അഭി…”

 

“ഒക്കെ വേണ്ടാ… വേണ്ടാ… ഞാൻ പോവുവാ, bye…”

 

“അഭി വക്കല്ലേ അഭി… ഞാൻ വേണേൽ… വേണേൽ… ഒരു ഫോട്ടോ അയച്ച് തരാം…!”

 

“എന്നാ ഇപ്പൊ ഒരു ഫോട്ടോ അയക്ക്. video call രാത്രി വരട്ടേ…?”

 

“അഭി… എന്താടാ…?”

 

“എന്താടി…? ഒരു തവണ ഒരേയൊരു തവണ ഏഹ്…?”

 

“മ്മ്…!”

 

“എന്നാ ഫോട്ടോ അയക്ക്., ഞാൻ വക്കുവാ, വാട്സാപ്പിൽ കാണും…! പെട്ടന്ന് അയക്കണേ…”

 

 

വിളിച്ചപ്പോ ഉണ്ടായിരുന്ന സന്തോഷമൊക്കെ വച്ചപ്പോ മാറിയിരുന്നു. എന്തോ ഉള്ളിലൊരു പേടി പോലെ., ഞാൻ ചെയ്യുന്നത് തെറ്റല്ലേ ഭഗവതീ…? എങ്ങനാ ഞാൻ…? പക്ഷെ അവനെ പിണക്കാനും പറ്റില്ലല്ലോ…! എന്റെ പ്രാണനായി പോയില്ലേ.

 

പിടിവലി നടത്തുന്ന മനസ്സിനെ കടിഞ്ഞാണിട്ട് എടുത്ത തീരുമാനം ആകാം, എന്റെ ജീവിതത്തിൽ ഞാനെടുത്ത തെറ്റായ തീരുമാനം…!

 

ഇട്ടിരുന്ന ബനിയൻ തലവഴി ഊരി, അവനായി ഞാൻ സെൽഫി എടുത്തു.,

 

 

“❤️ അഭി ❤️”

 

വാട്സാപ്പിൽ അവനിട്ടിരിക്കുന്ന പ്രൊഫൈൽ പിക് ഞാനുമവനും ഒരുമിച്ച് അമ്പലത്തിൽ പോയപ്പോ എടുത്തതായിരുന്നു. ഒരുനിമിഷം പുഞ്ചിരിച്ചു. പിന്നീട് ആലോചനയെ പോലും കൂട്ട് പിടിക്കാതെ ആ പിക്., എന്റെ മാനത്തിന്റെ പിക് ഞാൻ forward ചെയ്തു.

 

നിമിഷങ്ങൾക്കുള്ളിൽ തന്നെ blue ടിക്കും വീണിരുന്നു.

 

typing…

 

“…?…”

 

“കൊതി മാറിയോ…?”

 

യന്ത്രികം എന്നോണം ഞാനും മറുപടി കൊടുക്കാൻ ആരംഭിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവന്റെ സ്നേഹത്തിന് മുന്നിൽ, അല്ലാ., അതഭിനയം ആയിരുന്നല്ലോ…! ആ അഭിനയത്തിന് മുന്നിൽ അടിമയായത് പോലെ.

 

“എന്റെ മുത്തേ എന്താടി ഇത്…?”

 

“ഛീ പോടാ…?”

 

“വൈകിട്ടത്തേക്ക് ഉള്ളത് ആയി പാറൂവേ… ഇനി രാത്രി പറ്റിക്കില്ലല്ലോ…? video call ൽ എനിക്ക് മുഴുവൻ കാണിച്ച് തരോ…?”

 

“പോടാ…”

 

“നീ വാക്ക് തന്നതാ എനിക്ക്…! എന്നോട് അല്പമേലും ഇഷ്ട്ടോണ്ടങ്ങീ കാണിക്കും നീ…!”

 

അത്ര മാത്രം പറഞ്ഞു, പിന്നെ അവനും offline ആയി. സങ്കടമാണോ കുറ്റബോധമാണോ അതോ സന്തോഷമാണോ ഒന്നുമറിയില്ല., എന്നാൽ ഇതെല്ലാം ഞാൻ ചെയ്യുന്നത് അവന് വേണ്ടിയാ, അവന്റെ സന്തോഷം കാണാൻ വേണ്ടിയാ…!

 

…. …. …. …. …. …. …. …. …. …. ?

 

ഇന്നമ്മയുടെ ജന്മദിനമാണ്., വൈകിട്ട് അമ്മയോടൊപ്പം ഒന്നമ്പലത്തിൽ പോയിരുന്നു.

 

ദുർഗ ദേവിയെ കണ്ടു, തൊഴുതു വല്ലാത്തൊരു ഉണർവ് തന്നായിരുന്നു ആ ദേവീ മനസ്സിന് നൽകിയത്. ശാന്തമായി പുഞ്ചിരിയോടെയാണ് ആ അമ്മയുടെ മുഖം ഉള്ളത്, എന്നിലുമാ ശാന്തത തന്നായിരുന്നു.

 

കണ്ണുകൾ അടച്ച് ഏറെ നേരം പ്രാർഥിച്ചു. പിന്നീട് നെറ്റിയിൽ അനുഭവപ്പെട്ട ഇളം തണുപ്പാണ് ഉണർത്തിയത്.

 

“പോവാം മോളെ…?”

 

നെറ്റിയിൽ ചന്തനകുറി ചാർത്തി അമ്മ തിരക്കി.

 

“അമ്മ നടന്നോളൂ, ഞാൻ വന്നേക്കാം…!”

 

“മ്മ്…”

 

പിന്നും കൈകൾ കൂപ്പി കേണു., അവനെ എനിക്ക് തന്നെ കിട്ടണമേ എന്നാഗ്രഹത്തോടെ. അതും കഴിഞ്ഞവന് വേണ്ടിയുള്ള പ്രാർഥനയായിരുന്നു. എന്റെ ജീവനായി കണ്ട അവന് വേണ്ടി…!

 

“അമ്മ കൈ നോക്കീട്ട് പോവാം… വായോ…”

 

തിരിച്ച് നടക്കവേ ആൽമര ചോട്ടിലിരുന്ന ഒരു മുത്തശ്ശിയെ കണ്ട് ഞാൻ അങ്ങോട്ട് നടന്നൂ.

 

“ഈ പെണ്ണിന്റീ വട്ട് ഇതേ വരെ മാറിയില്ലേ…?”

 

പണ്ടൊക്കെ മിക്കപ്പോഴും അമ്പലത്തിൽ വരുമായിരുന്നു, അന്നൊക്കെ ഈ മുത്തശ്ശിക്കടുത്ത് കൈ നോക്കിയേ പോവാറുമുള്ളൂ., അതാവാം പിന്നാലെ പറഞ്ഞമ്മ വന്നത്.

 

“കൊറേ നാളായല്ലോ അമ്മേം മോളേം കണ്ടിട്ട്…!”

 

മുഖം തിരിച്ചറിഞ്ഞപ്പോ പല്ലില്ലാ മോണ കാട്ടി ചിരിച്ചാ മുത്തശ്ശി കുശലം തിരക്കി.

 

“അഹ് മുത്തശ്ശി., കൈ നോക്കി ഐശ്വര്യങ്ങള് മാത്രം പറഞ്ഞേ…!”

 

കുറുമ്പോടെ ഞാനെന്റെ വലം കൈ നീട്ടി. സാധാരണ നല്ലത് മാത്രം പറയുന്നാ മുത്തശ്ശിക്കും പിഴച്ചിരുന്നു., ഒരുപക്ഷെ വെറുതെ എങ്കിലും ഈ പൊട്ടിപ്പെണ്ണിനെ വിഷമിപ്പിക്കാതിരിക്കാനെങ്കിലും നല്ലത് പറയാമായിരുന്നു.

 

“മോളെ, നീ എന്ന പെണ്ണിനെ അവൻ മുറിവേൽപ്പിച്ചു അല്ലേ…?”

 

ആ ചോദ്യം എന്നെ അന്ന് ചിന്തിപ്പിച്ചിരുന്നില്ല. എന്നാൽ…

 

“അവനാൽ ഇനിയും നീ വേദനിക്കും കുഞ്ഞേ… അവൻ നിന്നെ അടിമയാക്കും. ഇന്നീ ദിവസം പുലരും മുന്നേ ആയിരിക്കാം നീ സന്തോഷിച്ചിരിക്കുവാ., ഇനി സന്തോഷിക്കാൻ കൂടി പറ്റുമോന്നറിയില്ല…!”

 

“സന്തോഷായില്ലേ പാറു നിനക്ക്…? ഓരോരോ വട്ടും കൊണ്ടിറങ്ങും., ദാ കാശ്…! വാ ഇങ്ങോട്ട്…”

 

മകളെ പറ്റി വേദനിപ്പിക്കുന്ന ഓരോന്ന് പറഞ്ഞത് കൊണ്ടാകാം ആ അമ്മയ്ക്കും ദേഷ്യം വന്നത്. അതിനാൽ തന്നെ ഇരുപതിന്റെ ഒരു നോട്ടും കൊടുത്ത് എന്റെ കൈയേൽ പിടിച്ച് വലിച്ചമ്മ നടന്നിരുന്നു.

 

ഒരുവേള തിരിഞ്ഞ് നോക്കുമ്പോ ഞാൻ കണ്ടത് എന്നെ തന്നെ നോക്കി കണ്ണുനീർ പൊഴിക്കുന്ന ആ മുത്തശ്ശിയെയാണ്. അതൊരു പക്ഷെ എന്നെ കുറിച്ചോർത്തോ, അതോ അമ്മ ദേഷ്യപ്പെട്ടതിനെ കുറിച്ചോർത്തോ എന്നത് മാത്രം ഇന്നും അറിയില്ല.

 

മാവേലി സ്റ്റോറിലും കേറി അരിയും മറ്റ് സാധനങ്ങളും ഒക്കെ വാങ്ങി ഇരുട്ട് വീഴുമ്പോഴാണ് പിന്നെ വീട്ടിലേക്ക് എത്തുന്നത്. മനസ്സപ്പോഴും ശാന്തമായിരുന്നില്ല.

 

“നീയവര് പറഞ്ഞതും ഓർത്ത്‌ ചുമ്മാ, മനസ്സിനെ വിഷമിപ്പിക്കല്ലേടി. കാശിന് വേണ്ടിട്ട് അവരങ്ങനെ ഓരോന്നൊക്കെ പറയും., എനിക്കെന്റെ പഴേ കുറുമ്പീനെയാ ഇഷ്ട്ടം…! വന്നേ…”

 

വെറുതെ എങ്കിലും അമ്മ പറഞ്ഞത് ഞാനും വിശ്വസിച്ച് പോയി. അന്നാദ്യമായി ആവാം ആ മുത്തശ്ശിയോട് ദേഷ്യം പോലും തോന്നുന്നേ…!

 

“ഡ്രെസ്സൊന്നും മാറ്റാതെ കേറി കിടന്നോ…?”

 

“ഇനി പിന്നീട് മാറ്റാമ്മാ…!”

 

പറഞ്ഞിട്ട് ഞാൻ തിരിഞ്ഞ് കിടന്നു. അറിയാൻ പോകുന്ന വേദന മറന്ന്…!

 

Leave a Reply

Your email address will not be published. Required fields are marked *