എന്റെ അനിയൻ 173

മ്…ഇരുൾ വീണാൽ ദേ ആ ഉമ്മറത് വന്ന് കിടക്കും, കഴിച്ചതന്വേഷിക്കാനോ കുശലം പറയാനോ ഇവിടാരും പോയിട്ടില്ല..

എന്നിലെ നന്മകളോർത്തു തിളങ്ങുമെന്ന് കരുതിയ ആ കരിമിഴികളിൽ നിന്ന് കണ്ണുനീർ താഴേക്ക് പതിക്കുമ്പോൾ കാര്യമറിയാതെ ഞാനൽപമൊന്ന് പരിഭ്രമിച്ചു…

“മഹിയേട്ടാ കൂടെപ്പിറപ്പുകൾ ഇല്ലാതെ പോകുന്നവരുടെ മനസ്സിന്റെ വിങ്ങലുകൾ മറ്റുള്ളവർ എത്ര കണ്ട് മനസ്സിലാക്കുമെന്ന് അറിയില്ല, പക്ഷേ ശ്രീനിയെ പോലൊരു അനിയൻ എനിക്ക് കിട്ടിയതിൽ ദൈവത്തോടെന്നും ഞാൻ നന്ദി പറയാറുണ്ട്..”

അമ്മുവിൻറെ അവ്യക്തമായ വാക്കുകൾക്ക് മുന്നിൽ എനിക്ക് അത്ഭുതമാണ് തോന്നിയത്…

“അമ്മു നീ ഇതാരുടെ കാര്യാ ഈ പറയണെ..നമ്മുടെ ശ്രീനിയോ…!!!!

“അതേ മാഹിയേട്ടാ.. ഇന്ന് ഞാൻ ഏട്ടന്റെ ഭാര്യയായി ഇവിടിങ്ങിനിരിക്കാൻ കാരണം ശ്രീനിയാണ്….!!!!

ശ്രീനിയോ..?? ഉത്തരം തേടുന്ന ഒരായിരം ചോദ്യങ്ങളെന്റെ മനസ്സിൽ നിറയാൻ തുടങ്ങിയിരുന്നു…

പെട്ടെന്ന് വിവാഹം വേണമെന്ന് ഏട്ടന്റമ്മ ശാട്യം പിടിച്ചപ്പോൾ ശരവേഗത്തിൽ വലിയൊരു തുക കണ്ടെത്താൻ അച്ഛന് കഴിയുമായിരുന്നില്ല ഏതൊന്നിന്റെയും അളവു കോൽ പണമാണെന്ന തിരിച്ചറിവിൽ ഏട്ടന്റെ ഭാര്യ ആവാൻ വിധിയില്ല എന്ന് ഉറപ്പിച് അച്ഛനോട് ഈ വിവാഹം വേണ്ടെനിക്കെന്ന് പറയാനിരുന്ന ദിവസം ജോലി കഴിഞ്ഞു വരവേയാണ് ശ്രീനിയെ കണ്ടത്..

((((( എന്നെ മനസ്സിലായോ മഹിയെട്ടന്റെ അനിയനാ, ദേ കാലമിത്രയായി ആ ഏട്ടന് വേദനകൾ മാത്രമാണ് ഞാൻ സമ്മാനിച്ചിട്ടുള്ളത്.. പ്രായമേറും തോറും തിരിച്ചറിവുകളും വർധിക്കുകയാണെടത്തി..ആ ഏട്ടന്റെ അനിയനാവാൻ കഴിഞ്ഞത് എന്റെ പുണ്യമാണ്.. ഏട്ടന്റെ ജീവനാണ് അമ്മുവേടത്തിയെന്നെനിക്കറിയാം, ഇപ്പോഴെങ്കിലും എന്നാൽ കഴിയും