“ഞാൻ ആ പാചക പൊരയിൽ കെടന്ന് ഒറങ്ങുവാരുന്നു..! അല്ല നി എന്താ ഇത്രേം താമസിച്ചെ..? ആദ്യം നി അത് പറ..!”
രണ്ട് കയ്യും മാറിൽ പിണഞ്ഞ് ആടാതെ നിൽക്കാൻ ശ്രെമിച്ചുകൊണ്ട് അവൻ ചോദിച്ചു.
ഓഹ്..! അതൊന്നും പറയണ്ട പുല്ല്..! ഞാൻ വീട്ടീന്ന് ഏഴ് മണിക്ക് ഇങ്ങോട്ട് ഇറങ്ങാൻ നിന്നപ്പഴ അടൂരിന് ഒരു ഓട്ടം കിട്ടിയത്, ആ പ്രകാശേട്ടന്റെ മോളേം പിള്ളേരേം കൂട്ടികൊണ്ട് വരാൻ, പിന്നെ അവിടെ പോയി അവരേം പൊക്കിയെടുത്തോണ്ട് തിരിച്ച് ഇവിടെ എത്തിയപ്പഴേക്കും പുല്ല് സമയോം പോയ്..”
രണ്ട് കയ്യും ഇടുപ്പിന് കുത്തി ആൾക്കൂട്ടത്തിലെക്ക് കണ്ണോടിച്ചുകൊണ്ട് ഒരു മുഷിച്ചിലോടെ ഞാൻ പറഞ്ഞു.
“എന്നാലേ… ഇനി പോയ് എത്തിയിരുന്ന് ഒരു ഊമ്പ് കൊട്..!!!!!! സാധനം തീർന്നു..!”
ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും കപ്പലണ്ടി വാരി വായിൽ ഇട്ടുകൊണ്ട് അവൻ പറഞ്ഞു.
“സാധനം തീർന്നോ..?”
എന്തൊ കേൾക്കാൻ ഇഷ്ട്ടപെടാത്തത് കേട്ടതുപോലെ ഞാൻ ചോദിച്ചു..
“ആം തീർന്നു”
ഒരു വളിച്ച ചിരിയോടെ അവൻ പറഞ്ഞു… അവൻ പറഞ്ഞ് നിർത്തിയതും..
“ഇങ്ങ് വന്നെ മൈരേ”
എന്ന് പറഞ്ഞ് അവന്റെ ഇടത് കയ്യിൽ പിടിച്ച ഞാൻ അവനേം വലിച്ചോണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു..
“കൈ വിട് മൈരേ..! മുണ്ട് അഴിഞ്ഞ് പോന്നെന്ന്”
അതും പറഞ്ഞ് ഒരു കൈ മുണ്ടിന്റെ കെട്ടിൽ അഴിയാതെ പിടിച്ച് നിർത്തികൊണ്ട് എന്റെയൊപ്പം ആടിയാടി അവനും വന്നു..
നേരെ ക്ഷേത്ര കമ്മിറ്റി ഓഫീസിന് സൈഡിൽ എത്തിയതും, അവനെ വലിച്ച് ഞാൻ എന്റെ മുന്നിലേക്ക് നിർത്തി.
“ഒരുമാതിരി ഒണ്ടാക്കിയ വർത്താനം പറയല്ല്..! സാധനം എടുക്കാൻ പോയപ്പഴേ ഞാൻ നിന്നോടൊക്കെ പറഞ്ഞത.. ഞാൻ വരാൻ താമസിക്കുവാണേൽ എനിക്കൊളള സാധനം മാറ്റി വച്ചേക്കണം എന്ന്..! എന്നിട്ടിപ്പൊ സാധനം തീർന്നന്നൊ..!”
സ്വല്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു..
“എടാ ഞാൻ എന്തൊ ചെയ്യാനാ..? ആ ഊമ്പൻ കിച്ചുനോട് ഞാൻ പറഞ്ഞത ഷെയറിന്റെ മുക്കാൽ ഭാഗം നിന്റെയാണ് നിനക്കുള്ള സാധനം മാറ്റി വച്ചേക്കണം എന്ന്..! ആ മൈരൻ മൊത്തം അടിച്ച് തീർത്ത്..! ഞാനിപ്പൊ എന്തോ ചെയ്യാനാ..!”
രണ്ട് കയ്യും മലർത്തി പിടിച്ച് അരക്കെട്ടും വട്ടത്തിൽ ആട്ടികൊണ്ട് കിറുങ്ങി നിന്നവൻ പറഞ്ഞു..
“നിന്നെയൊക്കെ നമ്പിയ എന്നെ പറഞ്ഞാൽ മതിയല്ലോ..!!”
അത്രേം പറഞ്ഞ് നിർത്തിയ ഞാൻ കമ്മറ്റി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്ര കിണറിന്റെ തിട്ടയിലേക്ക് സ്വല്പം ദേഷ്യത്തോടെ കയറി ഇരുന്നു.
മണ്ണ് പറ്റിയ വെള്ളമുണ്ടും മുറുക്കി കുത്തികൊണ്ട് ഒന്നും അറിയാത്ത പാവത്തെപോലെ പ്രമോദും എന്റെ അടുത്ത് വന്ന് ഇരുന്നു.
“ഞാനിനി എവിടുന്നിച്ചിരി അടിക്കും..? സമയോം ഒൻപതര ആവുന്നു..!!! ഇനി ഏത് മറ്റേടത്ത് പോയ് ഒപ്പിക്കാന..?”